വെറുതെ ലൈക്ക് അടിച്ചിട്ട് പോകാതെ മൊത്തം വായിക്കണം.. ഇത് പരമമായ യാഥാർത്ഥ്യം
ഒരു കാലത്ത് ദ്രാവിഡർ മാത്രം വസിച്ചിരുന്ന ദേശം, ദ്രാവിഡർക്ക് മാത്രം സ്വന്തമായിരുന്ന നാട്, പിൽക്കാലത്ത് കുടിയേറ്റക്കാരുമായുണ്ടായ സങ്കലനത്തിൽ സങ്കരയിനങ്ങൾ ഉൽഭവിച്ചപ്പോൾ അവർ വെളുത്തവരും തൊഴിൽമേഘലകളിൽ ആധിപത്യം പുലർത്തുന്നവരുമായി. സങ്കരയിനങ്ങൾക്ക് ബുദ്ധി കൂടുതലുള്ളതിനാൽ അവർ മേൽനോട്ടക്കാരും കറുത്തവരും പുതുനിറക്കാരും തൊഴിലാളികളും അവരുടെ അടിമകളുമായി മാറി. അങ്ങനെയുള്ളവരെ അവർ ദളിതരെന്നും പിന്നീട് ഹരിജനങ്ങളെന്നും ഒടുവിൽ പട്ടികവിഭാഗക്കാരെന്നും വിളിച്ചു. ഈ ദളിതരുടെ സംഘശക്തിയെ ഭയന്ന മേലാളന്മാർ അവരെ ഭിന്നിപ്പിക്കാനായി അവരെ അവരുടെ തൊഴിലിന്റെ അടിസ്ഥാനത്തിൽ പല ജാതിക്കാരായി തിരിച്ചു. അവരുടെ അപകർഷതാ ബോധത്തെ ചൂഷണം ചെയ്ത് അവരുടെ തൊഴിലിൽ മേലാളന്മാർ പണക്കാരും ഭൂമി ഉടയോന്മാരുമായി. അവർക്ക് വേണ്ടി സംസാരിക്കാനായി ആട്ടിൻകുട്ടിയുടെ വേഷമണിഞ്ഞ് ചെന്നയ്ക്കളായി അവർ വിലസി.
വിപ്ലവപ്രസ്ഥാനങ്ങൾ രൂപീകരിച്ച് അതിൽ ദളിതരെ രക്തസാക്ഷികളാക്കി. ദളിതരുടെ രഹസ്യങ്ങൾ ചോർത്താനും അവരെ ഒറ്റിക്കൊടുക്കാനുമായി ചിലരെ കാശ് കൊടുത്ത് അവരുടെയൊപ്പം നിറുത്തി. എതിർക്കുന്നവർ അവരുടെ സങ്കേതത്തിൽ നിന്നും പുറപ്പെടുന്നതിന് മുൻപെ നശിപ്പിക്കുന്നതിനുള്ള ചാരന്മാരെ രാഷ്ട്രീയസംവിധാനത്തിലൂടെ നിരത്തി. നാലു പേരുടെ മുൻപിൽ ന്യായം പറയുന്നവനെ ദേശദ്രോഹിയെന്നു മുദ്ര കുത്തി. ചുരുക്കത്തിൽ സ്വന്തം നാട്ടിൽ ജീവിക്കാൻ വരത്തന്മാരുടെ സമ്മതം തേടേണ്ട അവസ്ഥ...... നമ്മുടെ ശത്രുക്കൾ രാഷ്ട്രീയപാർട്ടികളല്ല.. മതങ്ങളല്ല... വ്യക്തികളല്ല... ഭരണസംവിധാനമാണ്. നമുക്ക് തരേണ്ട സുരക്ഷയും പ്രാതിനിധ്യവും തണുത്ത മുറികളിലിരുന്ന് അർഹതയില്ലാത്തവർക്ക് പങ്ക് വച്ച് അട്ടഹസിച്ച് ചിരിക്കുന്ന ഭരണവർഗ്ഗമാണ്. നമ്മുടെ അവകാശമാണ് അവർ ലംഘിക്കുന്നത്.. ഈ ലംഘനങ്ങളെ കുറിച്ച് പരാതിപ്പെടാൻ ശബ്ദമുയർത്താൻ നമ്മൾ ആവശ്യപ്പെടുന്നതോ,,,, വട്ടമേശ സ്മ്മേളനം കഴിഞ്ഞിറങ്ങിയ ഒറ്റുകാരോടും..രാഷ്ട്രീയ മേലങ്കി ധരിച്ച് നടക്കുന്ന ഈ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ അവരുടെ സമുദായത്തിനല്ലാതെ നമ്മുടെ സമുദായത്തിന് എന്തെങ്കിലും തന്നിട്ടുണ്ടോ..?? വർഷാവർഷം ബജറ്റ് തയ്യാറാക്കുമ്പോൾ ലക്ഷങ്ങൾ സാമുദായികശക്തികൾക്കും കോടികൾ കോർപ്പറേറ്റുകൾക്കും ശതകോടികൾ മതവർഗ്ഗീയപ്രീണനത്തിനും എഴുതി നൽകുകയും നമുക്ക് അർഹതപ്പെട്ട തുകകൾ വകമാറ്റി ചെലവഴിക്കുകയും ചെയ്യുമ്പോൾ ഈ നേതാക്കന്മാർ മൌനം പാലിക്കുകയും നമ്മളെ നോക്കി ചിരിക്കുകയും ചെയ്യുന്നു.. എന്നിട്ടും നാം അവരെ വാഴ്ത്തുന്നു.. അവർക്ക് വേണ്ടി കൊടി പിടിക്കുന്നു.. ജയ് വിളിക്കുന്നു.. അടി കൊള്ളുന്നു.. നാം എപ്പോൾ ഇത് തിരിച്ചറിയും..?? പരസ്പരം വർത്തമാനം പറയുമ്പോൾ ഇതിനെ കുറിച്ച് മറ്റുള്ളവരെയും ഓർമിപ്പിക്കുക.. അല്ലെങ്കിൽ നാളെ നിന്റെ വീട്ടിൽ കയറാൻ, നിന്റെ ഭാര്യയോടും മക്കളോടും ഒരുമിച്ചിരിക്കാൻ, അവരോടൊപ്പം കിടന്നുറങ്ങാൻ ഈ മേലാളന്മാരുടെ അനുവാദം ചോദിച്ച് വാതിലിൽ നിൽക്കേണ്ടി വരും..
No comments:
Post a Comment