Thursday, 18 August 2016

ശുഭാനന്ദ ഗുരു

തിരുവല്ലാ താലൂക്കിൽ ചെങ്ങന്നൂർ പകുതിയിൽ ബുധന്നൂർ പറ്റിഞ്ഞാറ്റും മുറിയിൽ കുലായ്ക്കൽ എന്ന കുടുംബത്തിൽ കൊല്ലവർഷം -1057 മേടമാസം 17(ഏപ്രിൽ 28 1882) വെള്ളിയാഴ്ച പൂരം നക്ഷത്രത്തിൽ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവൻ ഭൂജാതനായി.[1] പിതാവ്:- "ഇട്ട്യാതി" തിരുവല്ലാ താലൂക്കിൽ നെടുമ്പ്രം പകുതിയിൽ വെൺപാല മുറിയിൽ മലയിത്ര കുടുബത്തിൽ കൊല്ലവർഷം-1007-മാണ്ട്(ക്രി.വ-1832) ചിങ്ങമാസത്തിലെ രേവതി നക്ഷത്രത്തിൽ ഭൂജാതനായി. ഇദ്ദേഹം ജ്യോതിശാസ്ത്ര നിപുണനും, പണ്ഡിതനുമായിരുന്നു. മാതാവ്:‌- "കൊച്ചുനീലി" തിരുവല്ലാ താലൂക്കിൽ ബുധന്നൂർ പടിഞ്ഞാറ്റും മുറിക്കൽ കുലായ്ക്കൽ എന്ന ഭവനത്തിൽ കൊല്ലവർഷം 1017-മാണ്ട്(ക്രി.വ.1842)വൃശ്ചികമാസത്തിലെ കാർത്തികനക്ഷത്രത്തിലും ജനിച്ചു. കൊല്ലവർഷം1031-മാണ്ടിൽ(ക്രി.വ.1856) ഈ ദമ്പതികൾ വിവാഹിതരായി. പതിനാല് സംവത്സരങ്ങൾ സന്താനലബ്‌ധിയുടെ അഭാവത്താൽ മനോവ്യഥ അനുഭവിച്ചു പോന്നു,ഇട്ട്യാതി, കൊച്ചുനീലി ദമ്പതിമാർ സന്താനലബ്‌ധിക്കായി കൊല്ലവർഷം-1045-മാണ്ട്(ക്രി.വ.1870) വൃശ്ചികത്തിലെ ആദ്യത്തെ വെള്ളിയാഴ്ചമുതൽ ഒരു വ്യാഴവട്ടക്കാലത്തേക്ക് വ്രതം സമാരംഭിച്ചു. കേരളത്തിലെ പുണ്യ ദേവാലയങ്ങൾ തോറും ദർശനം നടത്തിയും നേർച്ചകൾ കഴിച്ചും ഉപവാസ വ്രതങ്ങൾ ആചരിച്ചു. ഇപ്രകാരം 11 വർഷത്തിനുശേഷം ചങ്ങനാശേരി വാഴപ്പള്ളി,സാളഗ്രാമ ക്ഷേത്രത്തിൽ ഭജനം പാർത്തു, അതുപൂർത്തിയാകുന്ന ദിവസം ശാന്തിക്കാരൻ പൂജാനന്തരം രണ്ടു കദളിപ്പഴവും മറ്റു പ്രസാദവും ജപിച്ചു കൊടുത്തു.അതിന്റെ അനുഭവഗുണത്താൽ അതിഭക്തനും ലോകാരാധ്യനുമായ ഒരു മഹാപുരുഷൻ പുത്രനായി ജനിക്കുമെന്നും പിന്നിട് ഒരു പെൺ സന്തതി ജനിക്കുമെന്നും ശാന്തിക്കാരൻ പ്രവചിച്ചു. ആന്ദഭരിതരായ ദമ്പതിമാർ സ്വഭവനത്തിലെത്തി പ്രവചനമോർത്ത് സന്തോഷചിത്തരായി കഴിഞ്ഞു കൂടവേ...വ്രതകാലത്തിന്റെ പന്ത്രണ്ടാം വർഷം തന്റെ നാല്പതാമത്തെ വയസ്സിൽ ലക്ഷണയുക്തനായ ഒരു ശീശുവിന് ജന്മം നൽകി.അവർ ആ കുഞ്ഞിന് പപ്പനെന്ന് പേർനൽകി.


ഗാന്ധിയന് വികേന്ദ്രീകരണത്തില് ദലിതരുടെ സ്ഥാനം

ഗാന്ധിയും അംബേദ്കറും ജാതിയെ കൈകാര്യം ചെയ്തതും വ്യത്യസ്ത രീതിയിലായിരുന്നു. ദലിതരെ ഹിന്ദുമതത്തിന്റെ ഭാഗമായി കണ്ട് അയിത്തോച്ചാടനത്തിലൂടെയും ഹരിജനോദ്ധാരണത്തിലൂടെയുമുള്ള ഹിന്ദുമത പരിഷ്കരണമായിരുന്നു ഗാന്ധിമാര്ഗ്ഗം. എന്നാല് അംബേദ്കര് നിരവധി പ്രക്ഷോഭങ്ങളിലൂടെയും നിയമനിര്മ്മാണങ്ങളിലൂടെയും ഹിന്ദുമതത്തെ പരിഷ്കരിക്കാനുള്ള ശ്രമങ്ങള്ക്കൊടുവില് ഹിന്ദുയിസം എന്നാല് ജാതിവ്യവസ്ഥയല്ലാതെ മറ്റൊന്നും അല്ലെന്ന് നിര്വ്വചിച്ച് അത് നശിക്കാന്, അത് ഉപേക്ഷിക്കുക മാത്രമേ മാര്ഗ്ഗമുള്ളൂ എന്ന് പ്രഖ്യാപിച്ച് കൊണ്ട് ഔദ്യോഗികമായി ബുദ്ധമതം സ്വീകരിക്കുകയാണ് ചെയ്തത്. ഹിന്ദുമതത്തിലെയും ബുദ്ധമതത്തിലെയും യാഥാസ്ഥിതികത്വങ്ങളെ നിരാകരിച്ചുകൊണ്ടാണ് ആധുനിക ഇന്ത്യയില് ഗാന്ധി ഹിന്ദുമതത്തെയും അംബേദ്കര് ബുദ്ധിസത്തെയും ദര്ശനപരമായി പ്രതിനിധീകരിക്കുന്നത്.

"ഗ്രാമസഭ, പഞ്ചായത്തീരാജ് എന്നീ പദങ്ങളേക്കാള് രാഷ്ട്രീയമുള്ള ഗ്രാമസ്വരാജ് എന്ന വാക്ക് മുന്നോട്ട് വെച്ചത് വിനോബയാണ്. ഗ്രാമസഭയിലൂടെ ഗ്രാമസ്വരാജിലേക്ക് എത്തുക എന്നതാകണം ലക്ഷ്യമെന്ന് വിനോബ പറഞ്ഞിട്ടുണ്ട്. പേരിലല്ല കാര്യം, വില്ലേജ് തലത്തില് ലഭ്യമാകുന്ന അധികാരത്തെ ജനങ്ങള് എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം." കേരളീയം , 2011 ഒക്ടോബര് ലക്കം.

Friday, 12 August 2016

സാംബവർക്ക് കേരള തലസ്ഥാനത്ത് സ്വന്തമായൊരു ഓഫീസ്

സാംബവരുടെ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിന് തിരുവനന്തപുരം പട്ടണത്തിൽ തന്നെ സ്വന്തമായൊരു ഓഫീസ് തുടങ്ങുവാൻ കേരള സാംബവ സഭ തീരുമാനിച്ചു. പ്രസ്തുത ഓഫീസിന്റെ ഉദ്ഘാടനം ചിങ്ങം 1 (2016 ആഗസ്റ്റ് 17) രാവിലെ 10 മണിക്കുള്ള ശുഭമുഹൂർത്തത്തിൽ നടത്തുവാൻ സംഘടനയുടെ സംസ്ഥാന നേത്ര്ത്വം തീരുമാനിച്ചിരിക്കുന്നു. ഇതു വരെ ഒരു സാംബവസംഘടനയ്ക്കും അവകാശപ്പെടാൻ കഴിയാത്ത ഒരു സുപ്രധാനനേട്ടമാണിത്. എല്ലാ സമുദായസ്നേഹികളും കെ.എസ്.എസ്. പ്രവർത്തകരും ഈ സന്തോഷത്തിൽ പങ്കു ചേരുവാനായി ആഹ്വാനം ചെയ്യുന്നു.

Tuesday, 9 August 2016

കാവാരിക്കുളം കണ്ഠന്‍ കുമാരന്‍

കേരളത്തിലെ നവോത്ഥാന പ്രക്രിയില്‍ ചരിത്രലിപികളില്‍ രേഖപ്പെടുത്താതെ മണ്‍മറഞ്ഞു കിടക്കുന്നതും അര്‍ഹിക്കുന്ന ആദരവ് കിട്ടാത്തതുമായ ന ിരവധി ദളിത് നവോത്ഥാന നായകന്‍മാരുണ്ട്. മഹാത്മാ അയ്യങ്കാളി, പൊയ്കയില്‍ ശ്രീ കുമാരഗുരുദേവന്‍, കുറുമ്പന്‍ ദൈവത്താന്‍, ശുഭാനന്ദ ഗുരുദേവന്‍ എന്നിവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ടെങ്കിലും കൃ ഷ്ണാദി ആശാന്‍ , പി സി ചാഞ്ചന്‍ ,കല്ലട രാമന്‍ നാരായണന്‍, പാമ്പാടി ജോണ്‍ ജോസഫ്, യേശു അടിയാന്‍, കാവാരിക്കുളം കണ്ഠന്‍ കുമാരന്‍ ,ആര്യാട്ട് ഊപ്പ , പഴൂര്‍ കുഞ്ഞാണി തുടങ്ങി നിരവധി അനവധി ദളിത് സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ ചരിത്രത്തിന്റെ മാലിന്യ കൂമ്പാരത്തിലേക്ക് എറിയപ്പെട്ടിരിക്കുകയാണ്. സ്വസമുദായങ്ങളാല്‍ പോലും തമസ്‌കരിക്ക പ്പെട്ട ഈ മഹാന്‍മാരെ കേരള സമൂഹത്തിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ അമരത്ത് പ്രതിഷ്ഠിക്കേണ്ട ബാധ്യത നാമോരോരുത്തരും ഏറ്റെടുക്കേണ്ട ധര്‍മ്മപ്രവര്‍ത്തിയാണ്. സാംബവ സമുദായങ്ങളെ സംബന്ധിച്ചിടത്തോളം സാംബവരുടെ സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച കാവാരിക്കുളം കണ്ഠന്‍ കുമാരനെ അടുത്തറിയുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തി കൂടെ ആവശ്യകതയാണ്.

പൊയ്കയില്‍ യോഹന്നാന്‍ ഉപദേശി – ദലിത്ബന്ധു എന്‍ കെ ജോസ്

No automatic alt text available.
കേരളം കണ്ട വലിയ മഹാന്‍മാരില്‍ ഒരാളായ ശ്രീ യോഹന്നാന്‍ ഉപദേശിയുടെ (പൊയ്കയില്‍ അപ്പച്ചന്റെ/ശ്രീകുമാരഗുരുദേവന്റെ) 112-ാമത് ജന്‍മദിനാഘോഷ ത്തില്‍ പങ്കെടുക്കുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ അഭി മാനിക്കുന്നു. അന്ന് ആദ്യമായിട്ടാണ് ഞാന്‍ ഇരവിപേരൂര്‍ എത്തിയതെങ്കിലും അതിന് മുമ്പ് പലപ്രാവശ്യം പലയിടത്തും പലഗ്രന്ഥങ്ങളിലും അദ്ദേഹത്തെ പരാമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്.
കേരളത്തിന്റെ ചരിത്രം സൃഷ്ടിച്ചവരില്‍ ഞാന്‍ ബഹുമാനിക്കു കയും സ്‌നേഹിക്കു കയും ആദരിക്കുകയും ചെയ്യുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് യോഹന്നാന്‍ ഉപദേശി. അദ്ദേഹം ഇന്ന് അറിയപ്പെടുന്നത് ഏറെയും കുമാരഗുരുദേവന്‍ എന്നാണ്. ഞാന്‍ ആദരിക്കുന്ന മറ്റൊരാള്‍ മഹാത്മാ അയ്യന്‍കാളിയും പിന്നെ ശ്രീനാരായണ ഗുരുവും. പിന്നെ അവര്‍ക്കെല്ലാം മുമ്പേ ജനിച്ച് അവര്‍ക്ക് വഴി കാണിച്ചുകൊടുത്ത വൈകുണ്ഠസ്വാമികളും ആണ്. ഈ നാലുപേരില്‍ തന്നെ യോഹന്നാന്‍ ഉപദേശിയോട് എനിക്ക് പ്രത്യേക താല്‍പര്യം കൂടിയുണ്ട്.
‘കേരളത്തിലുള്ള ചരിത്രങ്ങളോരോന്നും
പരിശോധനചെയ്യാനൊരുങ്ങി
എന്റെ വംശത്തെ കാണുന്നില്ല
കാണുന്നില്ലൊരക്ഷരവുമെന്റെ വംശത്തേപ്പറ്റി
കാണുന്നുണ്ടങ്ങനേകവംശത്തിന്‍ ചരിത്രങ്ങള്‍
പൂര്‍വ്വ വംശത്തിന്‍ കഥയെഴുതി വച്ചീടാന്‍
പണ്ടീയുര്‍വ്വിയിലൊരുവനുമില്ലാതെപോയല്ലോ’

മനുഷ്യ വംശത്തെ വിവിധ ഉപ വിഭാഗങ്ങള്‍

ലോക ജന സംഖ്യയില്‍ വിവിധ വംശങ്ങള്‍ ഉള്‍ക്കൊള്ളുന്നു.പട്ടികളിലും പശുക്കളിലും മറ്റും ഉള്ളത് പോലെ വിവിധ ഉപ വിഭാഗങ്ങള്‍.ഹോമോ സാപ്പിയന്‍സ്‌ എന്ന മനുഷ്യ വംശത്തെ പ്രധാനമായി കൊക്ക സോഇഡ്(വെള്ളക്കാര്‍),നീഗ്രൂഇട്(കറുത്തവര്‍), മങ്ങ്ലോയിദ്‌ (മഞ്ഞ നിറക്കാര്‍),ആസ്ട്രലോയിട് (തവിട്ടു നിറക്കാര്‍)എന്നീ വിഭാഗങ്ങള്‍ ആയി തിരിക്കാം.ഓരോ പ്രധാന വിഭാഗങ്ങളും നിരവധി ഉപവിഭാഗങ്ങള്‍ ആയി വീണ്ടും വേര്‍ തിരിഞ്ഞിരിക്കുന്നു.ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ആസ്ട്രലോയിട് വംശജരാണ്‌.പൊതുവെ തവിട്ടു നിറക്കാരായ ഇവരില്‍ തനി കറുപ്പ് മുതല്‍ തനി വെള്ള നിറം വരെയുള്ള ഏഴ് വകഭേദങ്ങള്‍ പ്രധാനമായി കണ്ടു വരുന്നു. മൊഹന്ജദാരൊ ഹാരപ്പ സംസ്കൃതി ഇവരുടെതാണ്.ഇന്ത്യയില്‍ പ്രത്യേകിച്ചു തെക്കേ ഇന്ത്യയില്‍ കാണുന്ന ക്ഷേത്ര നിര്‍മിതികള്‍ അടക്കമുള്ള സാംസ്കാരിക ചിഹ്നങ്ങള്‍ ഇവരുടെതാണ്.പ്രകൃതി ശക്തികളും സൂര്യനും ചന്ദ്രനും എല്ലാം അടങ്ങുന്ന ബഹു ദൈവ വിശ്ര്വാസമാന് ഇവരുടേത്.കേരളത്തിലെ തോന്നൂട്ടിഒന്‍പതു ശതമാനം ജനങ്ങളും ആസ്ട്രലോയിട് ലക്ഷണങ്ങള്‍ ഉള്‍ക്കൊണ്ടാവരാന്.

നാട് വാഴികളുടെ വംശീയാടിത്തറ.- ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ട വര്‍മ.

കേരള ദേശത്തെ ആസ്ട്രലോയിട് ഗോത്രതലവമാരായിരുന്നവര്‍ ആണ് പില്‍കാലത്ത് നാട്ടു പ്രമാണിമാരും നാട്ടു രാജാക്കന്മാരും ആയിത്തീര്നത് . അവര്‍ പരസ്പരം പോരടിച്ചു ,ശക്തി കൂടിയവന്‍ കുറഞ്ഞവന്റെ ഭൂമി പിടിച്ചെടുത്തു രാജ്യ വിസ്തൃതി വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് കച്ചവടക്കാരായ റോമാക്കാരും അറബികളും എത്തിയത്.ആസ്ട്രലോയിടുകളുടെ ദൌര്‍ബല്യമായ അത്തരം വെള്ള തോലിക്കാരും ആയി അവരില്‍ ചിലര്‍ ഉണ്ടാക്കിയ കിടക്ക ബന്ധങ്ങളെ കുറിച്ചും മറ്റും ആദ്യ പോസ്റ്റില്‍ വിശദമാക്കിയിരുന്നല്ലോ. ആസ്ട്രലോയിട് ദൈവ സങ്കല്പങ്ങളുമായി പൊരുത്തപ്പെടാത്ത അത്തരക്കാരുമായി വിശാല തലത്തില്‍ ഒരു ബന്ധമുണ്ടാക്കാന്‍ നാടുവാഴികള്‍ തയ്യാറായില്ല.അത്തരം ഒരു ബന്ധം അവര്‍ ഉണ്ടാക്കുന്നത്‌ മൂന്നാം നൂറ്റാണ്ടിനു ശേഷം എത്തിയ ബഹുദൈവ വിശ്വാസികള്‍ ആയ സങ്കര വര്‍ഗ ബ്രാഹ്മണരും ആയാണ്.മന്ത്രവാദം,പൂജ,ആഭിചാരം,തന്ത്രം,തരികിട ,തട്ടിപ്പ് മുതലായവയുമായി എത്തിയ ബ്രാഹ്മണ വെള്ളതോലിക്കാരുടെ മുന്നില്‍ കവാത്ത് മറന്ന ആസ്ട്രലോയിട് നാടുവാഴികള്‍ അവരെ തങ്ങളുടെ ആത്മീയ ഉപദേശകര്‍ ആക്കി മാറ്റി. ആദ്യ കാലങ്ങളില്‍ ആരാധനാലയങ്ങള്‍ നോക്കിനടത്താന്‍ നടത്താന്‍ നിയോഗിക്കപ്പെട്ട ബ്രാഹ്മണന്‍ കാലക്രമേണ അന്ധവിശ്വാസങ്ങള്‍ അരക്കിട്ടുറപ്പിച്ചു നാടുവാഴികളെ തങ്ങളുടെ അധീനതയില്‍ കൊണ്ടുവന്നു.ദൈവങ്ങള്‍ക്കും രാജാക്കന്മാര്‍ക്കും ഇടനില നിന്ന ബ്രാഹ്മണര്‍ രാജാക്കന്മാരെ തന്ത്ര മന്ത്ര തട്ടിപ്പിലൂടെ ക്ഷത്രിയരായി അവരോധിച്ചു പൂണൂല്‍ നല്‍കി ധന്യരാക്കി.അതും പോരാഞ്ഞു അനന്തര തലമുറകള്‍ക്ക് വെള്ള തൊലി ജന്മനാ കിട്ടാന്‍ അവരുടെ സ്ത്രീകളെ ബീജത്തില്‍ കുളിപ്പിക്കാനും തുടങ്ങി(സംബന്ധം) .ഇവയിലൂടെ തങ്ങള്‍ തികച്ചും വ്യത്യസ്തരായ ഒരു ജനത ആക്കപ്പെട്ടതായി നാടുവാഴികള്‍ വിശ്വസിക്കുകയും അതിനെല്ലാം പ്രതിഫലമായി ഭൂമിയും ധനവും പെണ്ണും ബ്രാഹ്മണന് കാഴ്ച വക്കുകയും ചെയ്തു. കല്ല്യ്യണ ദല്ലാള്‍ തന്നെ വരനായി മാറിയ പോലെ പൂണൂല്‍ തൊഴിലാളി ആയി എത്തിയ ബ്രാഹ്മനവര്‍ഗം സര്വാധിപതികലായിമാറി.(രാജവംശത്തെ വെളുപ്പിക്കാന്‍ കൂട്ടിരുപ്പുകാര്‍ എന്ന പേരില്‍ stud service providing brahmins അന്തപ്പുരങ്ങളില്‍ നിയമിക്കപ്പെട്ടിരുന്നതായി മാടമ്പ് കുഞ്ഞിക്കുട്ടന്‍ ഒരു കൃതിയില്‍ പറയുന്നുണ്ട്.)വെള്ള തൊലി കാരുടെ ബീജത്തില്‍ കുളിച്ചാല്‍ ആരും ധന്യരാകും എന്ന വിശ്വാസം സമൂഹത്തില്‍ രൂട്ട മൂലമായി. അതിനാല്‍ "ബ്രാഹ്മനാള്‍ stud service"(ബ്രാഹ്മണ പ്രജനന സേവനം)സമൂഹത്തില്‍ പലരും ഉപയോഗപ്പെടുത്തി തുടങ്ങി.(കൂടുതല്‍ വിവരങ്ങള്‍ ആദ്യ പോസ്റ്റില്‍.)

കേരളത്തിലെ വിവിധ ജാതികളുടെ ഉദ്ഭവം

വെളുത്ത തൊലിക്കാരോട് ആസ്ട്രലോയിടുകള്‍ പുലര്‍ത്തുന്ന വിധേയത്വവും ആശ്രിതത്വവും അതിനൊപ്പം ദൈവത്തിലുള്ള അന്ധമായ വിശ്വാസവുമാണ് കേരളത്തില്‍ വിവിധ ജാതികള്‍ ഉണ്ടാകാന്‍ കാരണം ‌.മധ്യേഷ്യയില്‍ നിന്ന് വടക്കേ ഇന്ത്യയില്‍ എത്തിയ കൊക്കേഷ്യന്‍ ഉപ വിഭാഗ കാരായ മെടിട്ടരേനിയന്‍ കാര്‍ ഇന്ത്യയിലെ ഭൂരിപക്ഷ ജനതയായ ആസ്ട്രോയിടുകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടു സൃഷ്‌ടിച്ച സങ്കര ജനതയാണ് പിന്നീട് ബ്രാഹ്മണര്‍ എന്ന് അറിയപ്പെട്ട ചൂഷക വര്‍ഗം.ഇവരില്‍ ചിലര്‍ ഗ്രൂപ്പ് തിരിഞ്ഞു ആദ്യം വടക്കേ ഇന്ത്യയിലും പിന്നീട് തെക്കേ ഇന്ത്യയിലും ആത്മീയ ആധിപത്യവും തുടരന് ഭൌതിക ആധിപത്യവും സ്ഥാപിച്ചു. സായിപ്പിന് മുന്നില്‍ കവാത്ത് മറക്കുന്ന ആസ്ട്രലോയിടുകള്‍ ഈ സങ്കര വര്‍ഗത്തെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി കരുതി ആനയിച്ചു വാഴിച്ചു.കാട്ടാളരില്‍ കാപ്പിരി കാമദേവന്‍ എന്ന പോലെ തവിട്ടു നിരക്കാര്‍ക്കിടയില്‍ മങ്ങിയ വെളുപ്പു നിറവും മേടിടരേനിയന്‍ രൂപ ഭാവങ്ങളും ഉള്ള ഇവര്‍ ദൈവ തുല്യരായി പരിലസിച്ചു..ദൈവനാമത്തില്‍ ആസ്ട്രലോയിടുകളെ ചൂഷണം ചെയ്യുന്നതില്‍ വന്‍ വിജയമാണ് ഇവര്‍ വരിച്ചത്‌.

വംശോല്പത്തി-ഒരു തമാശ കഥ.

ദൈവം മനുഷ്യനെ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.കളിമണ്ണില്‍ രൂപം മെനഞ്ഞു ചൂളയില്‍ വച്ച് ചൂടാക്കി....
ആദ്യമാണ്.....മനുഷ്യ സൃഷ്ടിയില്‍ പരിചയക്കുരവുണ്ട്....പാകമായെന്നു കരുതി രൂപങ്ങള്‍ പുറത്തെടുത്തു....ദൈവം ഞെട്ടി പോയി....ഒരു പൂര്‍ണതയില്ല...ശെരിക്കു വെന്തിട്ടുമില്ല....ആകെയൊരു മഞ്ഞ നിറം...സാരമില്ല ...ആദ്യമല്ലേ....പേരിട്ടു....മന്ഗ്ലോയിദ്.
വീണ്ടും രൂപങ്ങള്‍ ഉണ്ടാക്കി ചൂളയില്‍ വച്ച് ചുട്ടു....പുറത്തെടുത്തപ്പോള്‍ രൂപം കൊള്ളാം....എന്നാല്‍ വേവ് പോര....ആകെ വെളുത്തിരിക്കുന്നു....പേരിട്ടു....കൊക്ക സോയിഡ്.
വീണ്ടും രൂപം മെനഞ്ഞു ചുട്ടു.കഴിഞ്ഞ തവണ ശരിക്ക് വെന്തില്ലല്ലോ എന്ന് കരുതി തീ അല്പം കൂട്ടി വച്ചു.പുറത്തെടുത്തപ്പോള്‍ ആണ് അബദ്ധം മനസ്സിലായത്‌...എല്ലാം കരിഞ്ഞിരിക്കുന്നു....പറ്റിയത് പറ്റി...പേരിട്ടെക്കാം.....നീഗ്രോയിദ്.
ഇനി ഏതായാലും ഭാഗ്യ പരീക്ഷണത്തിനില്ല...നല്ലപോലെ ശ്രദ്ധിച്ചു..... കളിമന്നു കുഴച്ചു രൂപം മെനഞ്ഞു ചൂളയില്‍ വച്ചു.....തീ പാകത്തിന് മാത്രം..അവസാനം രൂപങ്ങള്‍ പുറത്തെടുത്തു....കൊള്ളാം.എല്ലാം നല്ലപോലെ വെന്തു മൊരിഞ്ഞു തവിട്ടു നിറത്തില്‍ ഇരിക്കുന്നു. നല്ല പൂര്‍ണതയുള്ള സൃഷ്ടികള്‍.....മനസ്സ് നിറഞ്ഞു പേരിട്ടു...ആസ്ട്രലോയിട്.

തമിഴ് നാട്ടിലെ ദളിത് വിമോചനപ്പോരാട്ടത്തിന് തുടക്കമിട്ടത് അയോത്തീദാസപണ്ഡിതന്‍ അയോത്തിദാസ പണ്ഡിതന്‍:ഒരു മഹത്തായ കണ്ടെത്തല്‍ ജയമോഹന്‍


അയോത്തീദാസ പണ്ഡിതന്‍
തമിഴകത്തിലെ ദളിത് സമൂഹങ്ങള്‍ക്കും കേരള ത്തിലെ ദളിത് സമൂഹങ്ങള്‍ക്കും തമ്മില്‍ ചില അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. കേരള ത്തിലെ ദലിതര്‍ ഏതാണ്ട് മുഴുവനായിത്തന്നെ കേരളത്തിലെ മണ്ണിന്റെ മക്കളാണ്. കേരളത്തിലെ പൂര്‍വിക ജനത യാണിവര്‍ എന്നു പറയുന്നതു പോലും തെറ്റല്ല. മിക്കവാറും കൃഷിയോട് ബന്ധ പ്പെട്ടതാണ് ഇവരുടെ ജീവിതം. പക്ഷെ തമിഴ കത്തില്‍ ദളിതര്‍ പല തരക്കാരാണ്.പറയര്‍ തുടങ്ങിയ ജാതികള്‍ സംഘകാലം മുതല്‍ ഉള്ളതാണ്. പക്ഷെ ഇവര്‍ അന്ന് അധഃകൃത ജാതി യായിരുന്നില്ല. പിന്നീട് വടക്കേ ഇന്ത്യയില്‍ പടയോട്ടങ്ങള്‍ ഉണ്ടായകാലഘട്ടത്തില്‍ കര്‍ണാടക ത്തില്‍ നിന്നും ആന്ധ്രയില്‍ നിന്നും ഒരുപാട് സമൂഹങ്ങള്‍ തമിഴ്‌നാട്ടില്‍ കുടിയേറി പ്പാര്‍ക്കുകയുണ്ടായി. വിജയനഗര സാമ്രാജ്യം തമിഴകത്തെ കീഴ്‌പ്പെടുത്തിയപ്പോഴും വ്യാപകമായ രീതിയില്‍ കുടിയേറ്റം ഉണ്ടായിട്ടുണ്ട്.കുടിയേറ്റക്കാര്‍ രണ്ട് തരത്തില്‍ പെട്ടവരാണ്. അധികാരത്തിന്റെ തണലില്‍ ഇവിടെയെത്തുകയും ഭൂമി കയ്യേറുകയും ചെയ്തവര്‍ ഒന്നാമത്തെ കൂട്ടര്‍. തമിഴ്‌നാട്ടിലെ കന്നടയും, തെലുങ്കും സംസാരിക്കുന്ന ജാതികളില്‍ നല്ലൊരു ഭാഗം ഇങ്ങനെയെത്തിയവരാണ്.പൊതുവേ ഫലഭൂയിഷ്ടമായ ഭാഗങ്ങളില്‍ കുടിയേറ്റം കുറവാണ്.കാവേരി, പൈഗൈ, താമ്രവര്‍ണി തുടങ്ങിയ നദീതടങ്ങളില്‍ പുതു കുടിയേറ്റ ജാതികള്‍ വളരെ കുറവ്. ധര്‍മ്മപുരി, ശെങ്കല്‍പട്ട്, കോവില്‍പട്ടി തുടങ്ങിയ വരണ്ട പ്രദേശങ്ങളിലാണ് കുടിയേറ്റക്കാര്‍ കൂടുതലും എത്തിയത്. കുടിയേറ്റക്കാരില്‍ രണ്ടാമത്തെ കൂട്ടര്‍ പലതരം താഴ്ന്ന ജോലികള്‍ക്കായി കൊണ്ടു വന്ന ദളിത് സമൂഹങ്ങളാണ്.തമിഴകത്തിലെ ജനസംഘ്യയില്‍ ഏതാണ്ട് മൂന്നിലൊന്ന് അന്യഭാഷക്കാരാണ്. ദളിതരില്‍ പകുതിയിലധികവും.
തമിഴകത്തിലെ ദളിതരില്‍ പ്രധാനപ്പെട്ട രണ്ട് ജാതി കളാണ് പള്ളരും പറയരും. പള്ളര്‍ കൃഷിക്കാരും പറയര്‍ തുകല്‍പ് പണിക്കാരുമാണ്. പള്ളര്‍ ഇന്ന് അവരുടെ ജാതിയുടെ പേര് ദേവേന്ദ്രകുല വെള്ളാളര്‍ എന്നാണ് പറയുന്നത്. മള്ളര്‍ എന്നപേരാണ് പള്ളര്‍ എന്ന് മാറിയതെന്നും പറയുന്നു. പള്ളര്‍ പണ്ട് വളരെ പ്രാമാണിത്യം ഉള്ള ജാതിയായിരുന്നുവെന്നും കാല പ്പോക്കില്‍ അവരുടെ നിലങ്ങള്‍ വെള്ളാളര്‍ പിടിച്ചെടുത്ത് അവരെ അധഃകൃതരാക്കി മാറ്റിയതാണെന്നുമാണ് പറയപ്പെടുന്നത്. പറയര്‍ പറ എന്ന താളവാദ്യം വായിക്കുന്ന വരായിരുന്നു. വളരെ വിശുദ്ധ മായ ഒന്നായിട്ടാണ് പറ കരുത പ്പെട്ടിരുന്നത്. (പറ വെച്ചിരിക്കുന്ന മരം കൊണ്ടു പണിത പീഠത്തിന് മുരശ് കട്ടില്‍ എന്നാണ് പേര്. അതില്‍ ആരെങ്കിലും കാലുവെച്ചാല്‍ മരണമാണ് ശിക്ഷ എന്ന് പുറനാനൂറില്‍ മോശികീരനാരുടെ പാട്ടില്‍ നിന്ന് അറിയാന്‍ കഴിയും) കാലപ്പോക്കില്‍ ബ്രാഹ്മണ്യം ശക്തിപ്പെട്ടപ്പോഴാണ് കന്നുകാലികളുടെ തോലുരിക്കുന്നതിനും പറയുണ്ടാക്കി ക്കൊട്ടുന്നതും നിഷിദ്ധമായി മാറിയത്. തങ്ങള്‍ അധഃകൃതരായി മാറിയത് ഇങ്ങനെയാണെന്നാണ് ഇന്ന് പറയര്‍ക്ക് പറയാനുള്ളത്. പള്ളരും പറയരും ശുദ്ധമായ തമിഴ് ജാതികളാണ്. അവര്‍ക്ക് അവരുടെ പക്ഷത്തിലേക്ക് ഒരുപാട് തെളിവുകള്‍ നിരത്താനും കഴിയുന്നുണ്ട്. അവയെ അത്രയെളുപ്പം ആര്‍ക്കും നിഷേധിക്കാനുമാവില്ല. പുറത്തുനിന്ന് വന്നവരാണ് ശരിക്കും ദളിതര്‍ എന്നാണ് ഇവര്‍ പറയുന്നത്.ദേവേന്ദ്രകുല വെള്ളാളരുടെ ഒരു സംസ്ഥാന സമ്മേളനത്തില്‍ അവരെ ദളിതര്‍ എന്ന് വിളിക്കരുത് എന്ന തീരുമാനം കൈക്കൊള്ളുകയുണ്ടായി.

ചക്കാലിയര്‍ എന്നു പറയപ്പെടുന്ന ജാതിയാണ് പുറത്തു നിന്നു വന്ന ദളിതരില്‍ വലിയ ജാതി. ഇവരില്‍ തെലുങ്കു സംസാരിക്കുന്നവരും കന്നടം സംസാരിക്കുന്ന വരുമുണ്ട്. തോട്ടിപ്പണിയാണ് ഇവരുടേത്. ഇവര്‍ ഇവരുടെ ജാതിയെ ഇപ്പോള്‍ അരുന്ധതിയര്‍ എന്നാണ് പറയുന്നത്. ഇവരുടെ കുലത്തിന്റെ ഐതിഹ്യങ്ങളിലൊക്കെ ഈ ഒരു കാര്യം ഉണ്ടാകും. ഇവര്‍ പൂര്‍വ നാട്ടില്‍ ഉയര്‍ന്ന ജാതിക്കാരായ കൃഷിക്കാരായിരുന്നു. പട പേടിച്ച്, നാടുവിട്ടു വന്ന ഇടത്തിലാണ് താഴ്‌ന ജാതിക്കാര്‍ ആയത്.
മറ്റെല്ലാ ജാതികളെയുംകാള്‍ ദളിതരുടെ ഇടയില്‍ ജാതിഭേദം വളരെ ശക്തവും രൂക്ഷവുമാണ്. ജാതി അവരുടെ സ്വത്വത്തിന്റെ തന്നെ അടിത്തറയാണ്. ഇന്ന് തമിഴ്‌നാട്ടില്‍ ഓരോ ദളിത് ജാതിക്കും ശക്തമായ സംഘടനകള്‍ ഉണ്ട്.ദേവേന്ദ്രകുല വെള്ളാളര്‍ ഇന്ന് ഡോ. കൃഷ്ണസ്വാമിയുടെ നേതൃത്വത്തില്‍, പുതിയ തമിഴകം എന്ന ശക്തമായ രാഷ്ട്രീയ കക്ഷി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ തമിഴ്‌നാട്ടില്‍ ഇന്നും ഇവര്‍ക്ക് ഒരുമിച്ച് ഒരു ദളിത് പ്രസ്ഥാനം കെട്ടിയുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഭാഷാപരമായും, സാംസ്‌കാരികമായും ദളിത് ജാതികളുടെ ഇടയിലുള്ള അന്തരമാണ് ഇതിനു കാരണം.
തമിഴ് നാട്ടിലെ ദ്രാവിഡ പ്രസ്ഥാനത്തിന് ഒരു വെള്ളാള സ്വഭാവം ഉണ്ടായിരുന്നു. ബ്രാഹ്മണരുടെയും സംസ്‌കൃതത്തിന്റെയും അധികാരത്തിനെതിരായി രൂപം കൊണ്ട അബ്രാഹ്മണരുടെ സംഘവും തനിത്തമിഴ് പ്രസ്ഥാനവും ആണ് ദ്രാവിഡ പ്രസ്ഥാനത്തിന് കാരണമായത്. ഇവ രണ്ടും തന്നെ വള്ളാളരുടെ സംസ്‌കാരത്തില്‍ നിന്ന് മുളച്ചവയാണ്. ദ്രാവിഡ പ്രസ്ഥാനം ഉണ്ടാക്കിയ ഐതിഹ്യങ്ങളും ബംബങ്ങളും ഒക്കെത്തന്നെ ശൈവത്തിന്റെ കലവറയില്‍ നിന്നും എടുത്തവയാണ്. തമിഴെന്ന (തമിഴ് മാതാവ്) തിന്റെ ശില്‍പ്പം കണ്ടാല്‍ അത് ശിവകാമിയോ ഉമയോ അല്ലെന്നും പറയില്ല. ദ്രാവിഡ പ്രസ്ഥാനം പാടിപ്പുകഴ്ത്തിയ തമിഴകത്തിന്റെ സുവര്‍ണ കാലഘട്ടം-രാജരാജചോളന്റെയും സുന്ദരപാണ്ഡ്യന്റെയും കാലഘട്ടം-വെള്ളാളരുടെ സുവര്‍ണ കാലഘട്ടം ആയിരുന്നു.
20ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തമിഴ്‌നാട്ടില്‍ ദളിത് പ്രസ്ഥാനം ശക്തമായ ഒരു തുടക്കം കുറിച്ചു. അയോത്തീദാസ പണ്ഡിതന്‍, ഇരട്ടൈ മലൈ ശ്രീനിവാസന്‍ തുടങ്ങിയ പ്രഗത്ഭരായ നേതാക്കള്‍ അന്ന് ഉണ്ടായിരുന്നു. അവരുടെ കാലം കഴിഞ്ഞപ്പോള്‍ ദളിത് പ്രസ്ഥാനത്തിന്റെ വേലിയിറക്കം തുടങ്ങി. അതിന് ദ്രാവിഡ പ്രസ്ഥാനങ്ങളും ഒരു കാരണമായിരുന്നു. ഈ അടുത്തകാലം വരെ ദളിതുകള്‍ എംജിആറിന്റെ വോട്ട് ബാങ്കുകള്‍ ആയിരുന്നുവെങ്കിലും ദ്രാവിഡ പ്രസ്ഥാനത്തില്‍ അവര്‍ക്ക് ഒരു സ്ഥാനവും ഇല്ല. തമിഴ് ദേശീയത എന്ന സങ്കല്‍പ്പത്തില്‍ അന്യഭാഷക്കാരായ ദളിതുകള്‍ക്ക് എന്തു പങ്കാണ് ഉള്ളത്? എന്നാല്‍ 'പുരോഗമന സ്വഭാവം' ഉപേക്ഷിക്കാനാവാത്ത ദ്രാവിഡ പ്രസ്ഥാനത്തിന് ദളിതുകളെ ഒഴിവാക്കാനും കഴിയില്ല. അങ്ങിനെയാണ് അവര്‍ ദളിതുകള്‍ക്ക് 'ആദി ദ്രാവിഡര്‍' എന്നു പേരിട്ടത്. (ആദി തമിഴര്‍ അല്ല!) ഇന്ന് ദളിതന്‍ ദ്രാവിഡ പ്രസ്ഥാനങ്ങളില്‍ നിന്ന് പിരിഞ്ഞു പോവുകയാണ്. അവര്‍ ഭാഷയുടെ രാഷ്ട്രീയത്തില്‍ നിന്ന് വഴിമാറി വംശീയ രാഷ്ട്രീയത്തിലേക്ക് നീങ്ങുന്നു. ഇത് ദ്രാവിഡ പ്രസ്ഥാനത്തെ ശരിക്കും ഭയപ്പെടുത്തിയിട്ടുണ്ട്. അതിനാലാണ് എംഎസ്എസ് പാണ്ഡ്യന്‍, എആര്‍ വെങ്കടാചലപതി, എസ് വി രാജദുരൈ, വി ഗീത തുടങ്ങിയ ദ്രാവിഡ പ്രസ്ഥാന ബുദ്ധിജീവികള്‍ പുതിയ 'പെരിയാരിസം' ഉണ്ടാക്കയെടുക്കാന്‍ ഓവര്‍ ടൈം പണിയെടുക്കുന്നത്. ഭാഷാപരമായ സങ്കുചിത വീക്ഷണം ഇല്ലാത്തവരും കൂടുതല്‍ വിശാലമായ ലോകദര്‍ശനം ഉള്ളതുമായ ഒരു പെരിയാരിസം ഉണ്ടാക്കാനാണ് ഇവരുടെ അധ്വാനം. പെരിയാരുടെ ഉദ്ധരണികള്‍ പെറുക്കിക്കൂട്ടിച്ചേര്‍ത്ത് വ്യാഖ്യാനിച്ച് ഇവര്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ശരിക്കും പറഞ്ഞാല്‍ ആറ്റു മണലിലെ ഉറവയില്‍ ജറ്റ് മോട്ടോര്‍ ഘടിപ്പിക്കാനുള്ള ശ്രമം മാത്രമാണിത്.
ഇന്ന് ദളിതര്‍ക്ക് തമിഴകത്ത് ആവശ്യ മായിട്ടുള്ളത് അവരുടെ ഉള്ളില്‍ തന്നെയുള്ള ജാതിയുടെ അടയാളങ്ങള്‍ക്ക് അതീതമായ ഒരു വലിയ വ്യക്തിയും, ജാതിയുടെ സാംസ്‌കാരിക ഭിന്നതകള്‍ക്ക് ഉപരിയായി നില്‍ക്കുന്ന ഒരു സിദ്ധാന്തവുമാണ്. അങ്ങിനെയാണ് ഈയിടയായി അയോത്തിദാസ പണ്ഡിതരുടെ മീതെ ശ്രദ്ധ ചെന്നു പതിച്ചത്.
പണ്ഡിതന്‍ ശ്രീലങ്കയില്‍ പോയി ദീക്ഷയെടുത്ത്
തിരിച്ച് മദ്രാസില്‍ എത്തിയപ്പോള്‍

അയോത്തിദാസ പണ്ഡിതര്‍ ജനിച്ചത് 1845 മെയ് 20 നാണ്. 1914ല്‍ മരിച്ചു. 1907മുതല്‍ 1914വരെ 7 കൊല്ലം അദ്ദേഹം തമിഴന്‍ എന്നു പേരുള്ള ഒരു വാരിക നടത്തി യിരുന്നു. അതിലൂടെ സമകാലിക മായ എല്ലാ പ്രശ്‌നങ്ങളോടും ശക്തിയായി പ്രതികരിച്ചിരുന്നു. തമിഴിലും പാലി ഭാഷയിലും അദ്ദേഹത്തിന് പാണ്ഡിത്യം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ പുരാതന തമിഴ് കൃതികള്‍ പലരും അച്ചടിക്കപ്പെട്ടിരുന്നില്ല. ഓലകളിലായിരുന്ന അവ ചിലരുടെ സ്വകാര്യ സ്വത്തായിട്ടാണ് സൂക്ഷിക്കപ്പെട്ടിരുന്നത്) എത്ര കഠിനമായ അധ്വാനം ഉണ്ടായിരുന്നിട്ടാവണം അന്ന് അത്തരം ഒരു പാണ്ഡിത്യം ഉണ്ടാകാന്‍ എന്ന് ഇന്ന് സങ്കല്‍പ്പിക്കുകകൂടി പ്രയാസമാണ്. അയോത്തീദാസ പണ്ഡിതരോട് തമിഴ് ജനത കാട്ടിയ അവഗണനയുടെ ചരിത്രം വരച്ചു കാട്ടുക എളുപ്പമല്ല. തീര്‍ച്ചയായും പാണ്ഡിത്യത്തിന്റെ കാര്യത്തില്‍ 20ആം നൂറ്റാണ്ടിലെ തമിഴ് പണ്ഡിതരില്‍ ഒന്നാം നിരക്കാരില്‍ തന്നെ അദ്ദേഹത്തെ ചേര്‍ക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ സമകാലികനായ യു പി സ്വാമിനാഥ അയ്യരുടെ ഓരോ അക്ഷരവും 30 കൊല്ലം മുമ്പുതന്നെ സമാഹരിക്കപ്പെട്ടു കഴിഞ്ഞു. അദ്ദേഹത്തിന് നിരവധി സ്മാരകങ്ങള്‍ ഉണ്ട്. ഒട്ടേറെ കൃതികളും അദ്ദേഹത്തെ കുറിച്ച് എഴുത പ്പെട്ടിട്ടുണ്ട്. പണ്ഡിതരുടെ സമകാലികനാണ് സുബ്രഹ്മണ്യ ഭാരതി.പണ്ഡിതരുടെ പല രചനകളും ഭാരതിയുടെ ചിന്തകള്‍ക്കുള്ള മറുപടിയാണ്. പക്ഷെ, ഭാരതിയുടെ ജീവചരിത്രമെഴുതിയവരും ഗവേഷകരും ഒരിക്കല്‍ പോലും പണ്ഡിതരെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല!ദ്രാവിഡ പ്രസ്ഥാനം പിന്നീട് സ്വന്തമാക്കിയ പല ആശയങ്ങളും ആദ്യമായി മുളച്ചത് പണ്ഡിതരുടെ ചിന്തയിലാണ്. തമിഴ് ജനതയെ ദ്രാവിഡര്‍ എന്നപൊതു അടയാളത്തില്‍ പരാമര്‍ശിച്ചത് അദ്ദേഹമാണ്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെ സംസ്‌കാരങ്ങളോട് താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ തമിഴ് സംസ്‌കാരത്തിന് ചില പ്രത്യേകതകള്‍ ഉണ്ട് എന്ന് സമര്‍ത്ഥിച്ചത് അദ്ദേഹമാണ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളുടെ സംസ്‌കാരങ്ങളോട് താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ തമിഴ് സംസ്‌കാരത്തിന് ചില പ്രത്യേകതകള്‍ ഉണ്ട് എന്ന് സമര്‍ത്ഥിച്ചത് അദ്ദേഹമാണ്. പക്ഷെ ഏതാണ്ട് 50 കൊല്ലം തമിഴ് നാട്ടില്‍ ആഞ്ഞടിച്ച ദ്രാവിഡ പ്രസ്ഥാനം പണ്ഡിതരെ കൂടുതല്‍ മറവിയിലേക്ക് തള്ളുകയാണ് ഉണ്ടായത്. മരിച്ച് 85 കൊല്ലം കഴിഞ്ഞ്, ദളിതുകള്‍ ഉണര്‍വും അവകാശബോധവും കൈവരിച്ച് സംഘടിച്ച് കഴിഞ്ഞതിനു ശേഷം, 1999ലാണ് പണ്ഡിതരുടെ കൃതികള്‍ ആദ്യമായി സമാഹരിക്കപ്പെടുന്നത്. ഇപ്പോള്‍ അവിടെയും ഇവിടെയുമായി പണ്ഡിതരുടെ ചില വരികള്‍ പെരിയാരും മറ്റും ഉദ്ധരിച്ചു ചൂണ്ടിക്കാട്ടി ദ്രാവിഡ പ്രസ്ഥാനം പണ്ഡിതരെ അവകാശപ്പെടുകയാണ്.
2 അടിസ്ഥാന കാരണങ്ങളിലാണ് ഇന്ന് പണ്ഡിതരുടെ ചിന്തകള്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. ദളിതുകളുടെ മോചനത്തെ ഒരു രാഷ്ട്രീയ പ്രശ്‌നമായി മാത്രം കാണുന്നതല്ല അദ്ദേഹത്തിന്റെ സമീപനം. അദ്ദേഹത്തെ സംബന്ധി ച്ചിടത്തോളം അത് ഒരു ആധ്യാത്മിക പ്രശനം കൂടിയാണ്. ഒരു ജനത ലൗകികമായ കാരണങ്ങല്‍ കൊണ്ട് മാത്രം അടിമയാകുന്നില്ല. അതിന് കൂടുതല്‍ ആഴത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ബ്രാഹ്മണ മതത്തിന്റെ അധികാരത്തിനെതിരായി ബുദ്ധ മതത്തിലേക്ക് നീങ്ങുകയാണ് പണ്ഡിതര്‍.തമിഴ് നാട്ടിലെ അധഃകൃത ജനതയുടെ ശരിക്കുള്ള മതം ബുദ്ധ മതമാണെന്ന് അദ്ദേഹം കണ്ടെത്തുന്നു. പക്ഷെ പണ്ഡിതരുടെ നോട്ടത്തില്‍ തമിഴ് നാട്ടിലെ ബുദ്ധമതം വടക്കേ ഇന്ത്യയിലെ ബുദ്ധ മതത്തില്‍ നിന്ന് വിഭിന്നമാണ്.
കരുണയെ ശക്തമായി മുമ്പോട്ടു വെക്കുന്നതും കൂടുതല്‍ കനിവുള്ള ദര്‍ശന സമ്പ്രദായം ഉള്ളതുമാണ് ഇവിടത്തെ ബുദ്ധ മതം. ഈ ബുദ്ധ മതത്തെ തമിഴിലെ പ്രമുഖ ബുദ്ധമഹാകാവ്യമായ 'മണിമേഖല'യില്‍ നിന്ന് കണ്ടെത്തുകയാണ് പണ്ഡിതര്‍. ഇതിനെ അദ്ദേഹം 'തമിഴ് ബൗദ്ധം' എന്നു പറയുന്നു. ആധ്യാത്മികമായ തലങ്ങളെ ഒട്ടും കണക്കിലെടുക്കാതെയാണ് ദ്രാവിഡ പ്രസ്ഥാനം സാമൂഹ്യ പ്രശ്‌നങ്ങളെ സമീപിച്ചത് എന്ന കാര്യം ഇവിടെ എടുത്തു പറയേണ്ടതാണ്. 25 കൊല്ലം കഴിയുന്നതിനുള്ളില്‍ തന്നെ ദ്രാവിഡ പ്രസ്ഥാനത്തിലെ നേതാക്കള്‍ പോലും ഭക്തന്മാരും അന്ധവിശ്വാസികളും (മഞ്ഞമുണ്ടുകാരും) ഒക്കെയായി ത്തീര്‍ന്നു. കൂടുതല്‍ ഉറപ്പുള്ള ഒരു ആധ്യാത്മികത കൊണ്ട് മാത്രമേ ബ്രാഹ്മണ മതത്തിന്റെ അധികാരത്തെ നേരിടാനാവൂ എന്നതായിരുന്നു പണ്ഡിതരുടെ വീക്ഷണം. ഈ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് തമിഴ് കാവ്യ പാരമ്പ്ര്യത്തെ വളരെ വിശദമായിത്തന്നെ നിരൂപണ വിധേയമാക്കുകയാണ് അദ്ദേഹം. ദ്രാവിഡ പ്രസ്ഥാനത്തില്‍ ആഴത്തിലുള്ള തമിഴ് പാണ്ഡിത്യം ഉള്ള നേതാക്കള്‍ ആരുമില്ല. അണ്ണാദുരൈയുടെയും കരുണാനിധിയുടെയും വായന വളരെ ഉപരിപ്ലവമാണ്. അതിനാല്‍ ചില്ലറ പ്രസംഗങ്ങളല്ലാതെ ശക്തമായ നിരൂപണ വായനകള്‍ ഒന്നും തന്നെ ഇതുവരെ ഇവരില്‍ നിന്നും തമിഴ് കാവ്യ പാരമ്പര്യത്തിന്റെ നേര്‍ക്ക് നടന്നിട്ടില്ല. ഇന്നുവരെ പ്രാബല്യത്തിലിരിക്കുന്ന വായനാ രീതി ശൈവപാരമ്പര്യത്തില്‍ നിന്ന് (വെള്ളാള പാരമ്പര്യം എന്നും പറയാം) ഉരുത്തിരിഞ്ഞു വന്നതാണ്. ഇതിന് ശക്തമായ ഒരു ആന്റി തിസീസായി വര്‍ത്തിക്കാനുള്ള ഉറപ്പ് പണ്ഡിതരുടെ വീക്ഷണത്തിനുണ്ട് എന്നതാണ് ഇപ്പോള്‍ വളരെയേറെ ശ്രദ്ധേയമായി തോന്നുന്നത്.
ജയമോഹന്‍
രണ്ടാമത്തെ കാര്യം കൂടുതല്‍ ദാര്‍ശനികമായ ഒന്നാണ്. ദളിതരുടെ മോചന ത്തിനായി നിരന്തരം പോരാടു മ്പോള്‍ തന്നെ അതിനെ യൊരു ജാതി ക്കാര്യമായി കാണാതിരിക്കാ നുള്ള വിവേകം പണ്ഡിതര്‍ ക്കുണ്ടായിരുന്നു. അദ്ദേഹം സംസാരിച്ചത് ചൂഷണം ചെയ്യു ന്നഉപരിവര്‍ഗത്തിന്റെ ആധ്യാത്മിക മായ, സാംസ്‌കാരികമായ നന്മക്ക് വേണ്ടിയും കൂടിയാണ്. ഇതിനാല്‍ ഒരു ജനതയുടെ നേതാവായിട്ടല്ല, തമിഴ് സംസ്‌കാര ത്തിന്റെ തന്നെ നേതാവായിട്ടാണ് അദ്ദേഹം ഇന്ന് കാണപ്പെടുന്നത്.
പണ്ഡിതരുടെ ചിന്തകളെ കൂടുതല്‍ വിശദമായി അടുത്ത ഭാഗത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. ഒരു നിധി കുഴിച്ചെടുക്കുന്നതുപോലെ തമിഴ് ജനതയുടെ മഹാ പണ്ഡിത രിലൊരാളെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. ഈ കൃതികളിലൂടെ നാം കാണുന്നത് ജാതീയമായ വിവേചനത്തിലൂടെ തമിഴ് ജനത ഒതുക്കി പുറം തള്ളിയ ഒരു ജ്ഞാനിയെയാണ്. അദ്ദേഹത്തെ ആദരിക്കുകയും വീണ്ടും വീണ്ടും വായിച്ചെടുക്കുക യുമാണ് നാം ചെയ്യേണ്ടത്.
(ഇത് ഒരു കൃതി പഠനത്തിന്റെ ആദ്യ ഭാഗമാണ്.2000 സെപ്തംബര്‍-ഒക്‌ടോബര്‍ ലക്കം സംവാദം മസികയിലാണ് ജയമോഹനന്റെ ഈ പഠനം കൊടുത്തിട്ടുള്ളത്.രണ്ടാം ഭാഗം ഇപ്പോള്‍ കൈവശമില്ല.കൃതി ഇതാണ്-അയോത്തീ ദാസ പണ്ഡിതര്‍,അയോത്തീദാസ ചിന്തനൈകള്‍,രണ്ട് വാല്യം,ജ്ഞാന്‍ അലോഷ്യസ് (സമ്പാദകന്‍) തിരുനെല്‍വേലി, ഫോക് ലോര്‍ റിസര്‍ച്ച് സെന്റെര്‍, സെന്റ് സേവിയേഴ്‌സ് കോളേജ്, 1999. പുറം1420. വില 600 രൂപ.)

നവോത്ഥാന കേരളത്തിന്റെ സൂര്യ തേജസ്സ്‌ - ഒക്ടോബര്‍ 25 കാവാരികുളം കണ്ഠന്‍കുമാരന്‍ 150-ാ‍ം ജന്മവാര്‍ഷിക ദിനം


അടിമത്തത്തിന്റെയും അസമത്വങ്ങളുടെയും തടവറയില്‍ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട്‌ മൃഗതുല്യരായി കഴിഞ്ഞുവന്ന ഒരു സമുദായത്തെ സാമൂഹ്യ അനാചാര കെട്ടുപാടുകളില്‍ നിന്നും മോചിപ്പിച്ച്‌ അവകാശബോധമുളളവരും ആത്മാഭിമാനികളും ആക്കി മാറ്റാന്‍ പുരുഷായുസ്സ്‌ ഉഴിഞ്ഞുവച്ച അതുല്യ പ്രതിഭാശാലിയായിരുന്നു മഹാത്മാ കാവാരികുളം കണ്ഠന്‍ കുമാരന്‍. അദ്ദേഹത്തിന്റെ 150 ജന്മവാര്‍ഷികമാണ്‌ ഇന്ന്‌.
കൊല്ലവര്‍ഷം 1039 തുലാമാസം 10 ന്‌ അന്നത്തെ കൊല്ലം ജില്ലയില്‍ (ഇന്നത്തെ പത്തനംതിട്ട) മല്ലപ്പളളി താലൂക്കില്‍ പെരുമ്പട്ടി ഗ്രാമത്തില്‍ കാവാരികുളം എന്ന പറയ(സാംബവ) ഗൃഹത്തില്‍ കണ്ഠന്റെയും മാണിയുടെയും മകനായി ജനിച്ചു. തമ്പുരാന്റെ കുടികിടപ്പുകാരായിരുന്ന ആ കുടുംബം പാരമ്പര്യമായി കൃഷിപ്പണിയും ഈറ്റപ്പണിയും ചെയ്ത്‌ ഉപജീവനം കഴിച്ചു. സമപ്രായക്കാര്‍ അക്ഷരാഭ്യസത്തിനു പോകുമ്പോള്‍ കുമാരന്‌ കണ്ടു നില്‍ക്കാനേ കഴിഞ്ഞിരുന്നുളളൂ. അക്ഷരം പഠിക്കമെന്ന ആഗ്രഹം കുമാരന്‍ മാതാപിതാക്കളെ അറിയിച്ചു. ഞെട്ടലും നിസ്സഹായതയുടെ മൗനവും മാത്രമായിരുന്നു മറുപടി. മകന്റെ ആഗ്രഹം സാധിക്കാനാവാത്തതില്‍ അവര്‍ മനസ്സാ വേദനിക്കുകയും ചെയ്തു. കുമാരന്‍ തന്നെ ഒരു നാള്‍ അടുത്തു നിലത്തെഴുത്തു പളളിക്കൂടം നടത്തുന്ന കിട്ടുപിളളയാശാനെ കണ്ട്‌ ആഗ്രഹം അറിയിച്ചു. സര്‍വ്വതിനെയും തുല്യമായി കരുതിവന്നിരുന്ന ഗുരുനാഥന്‍ ആദ്യമൊന്നു ഞെട്ടി. കുടിപ്പള്ളിക്കൂടത്തില്‍ സ്ഥലത്തെ ആഢ്യന്‍മാരുടെ കുട്ടികളാണ്‌ പഠിക്കുന്നത്‌. നിലവിലുളള സമ്പ്രദായങ്ങളില്‍ ഈ കുട്ടി പഠിക്കാന്‍ പാടില്ല. പക്ഷേ അക്ഷരം അറിവിന്റെ താക്കോലാണ്‌, അത്‌ ആവശ്യപ്പെടുന്നവനു നിക്ഷേധിക്കുന്നത്‌ ഗുരുധര്‍മ്മവുമല്ല. 

പട്ടികജാതിക്കരന് ഇനിയും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല

പല മഹാന്മാരുടെ ശ്രമഫലമായി 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ സംഭവിച്ചതെന്താണ്??? 
ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും സ്വദേശത്തേയ്ക്ക് പോയി. പേരിന് ഒരു ഭരണഘടന ഉണ്ടാക്കാനും അവസരം ലഭിച്ചു. അല്ലാതെ എന്ത് മാറ്റമാണിവിടെ ഉണ്ടായത്..??
അവകാശങ്ങൾ സമരം ചെയ്ത് നേടിയെടുക്കേണ്ട ഒരു ദുരവസ്ഥ..
ബ്രിട്ടീഷുകാർ ഉണ്ടായിരുന്നപ്പോഴും അങ്ങനെ തന്നെയായിരുന്നുവല്ലോ..?? മാറ് മറയ്ക്കൽ സമരവും, കല്ലുമാല സമരവും നടത്തി ദളിതർക്ക് സവർണ്ണരുടെ മുൻപിൽ സ്വാതന്ത്ര്യത്തോടെ നിൽക്കാനും നടക്കാനും കഴിഞ്ഞതും ബ്രിട്ടീഷുകാരുടെ കാലത്തായിരുന്നു. ഒരർത്ഥത്തിൽ ഇപ്പോഴുള്ള സവർണ്ണമേധാവിത്വത്തേക്കാൾ ഭേദമായിരുന്നു ബ്രിട്ടീഷുകാരുടേത്..
ചുരുക്കത്തിൽ 1947ൽ ആർക്കാണ് സ്വാതന്ത്ര്യം ലഭിച്ചത്..?? സവർണ്ണർക്ക് അവരുടെ തോന്ന്യാസത്തിന് ജീവിക്കാനും പ്രവർത്തിക്കാനും ദളിതരുടെ മേൽ കുതിര കയറാനും ദളിതനെ കൊല്ലാനുമുള്ള സ്വാതന്ത്ര്യം ലഭിച്ചു... ദളിതന്റെ അവസ്ഥയോ..??
സർക്കാർ എന്ന പേരിൽ പ്രവർത്തിക്കുന്ന സവർണ്ണ മേധാവിത്വത്തിന് മുൻപിൽ അടിമകളായി കഴിയണം..
രാഷ്ട്രീ്യ മുഖം മൂടിയണിഞ്ഞ വർഗ്ഗീയ പിശാചുക്കളുടെ മുൻപിൽ ഓഛാനിച്ചു നിൽക്കണം..
മറ്റുള്ളവന്റെ ഔദാര്യത്തിനായി കാത്ത് നിൽക്കണം..
കേവലം ഒരു മ്ര്ഗമായ പശുവിന്റെ വില പോലും നൽകുന്നില്ല.. ഇത് സത്യമാണ്..
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ..
എത്ര നാൾ നാം ഇങ്ങനെ അടിമകളായി കഴിയും..
1947ലെ സ്വാതന്ത്ര്യം നമുക്കും വേണ്ടേ..??

കിർത്താഡ്സ്

പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പിന് കീഴില്‍ പ്രത്യേക ഡയറക്ടറേറ്റായി പ്രവര്ത്തിച്ചു വരുന്ന സ്ഥാപനമാണ് കേരള പട്ടികജാതി പട്ടിക വര്‍ഗ്ഗ ഗവേഷണ പരിശീലന വികസന പഠന കേന്ദ്രം( കേരള ഇന്‍സ്റ്റിറ്റ്യൂറ്റ് ഫോര്‍ റിസര്‍ച്ച് ട്രെയ്‌നിങ്ങ് ആന്റ് ഡെവല്പ്പ്‌മെന് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്ഡ് കാസ്റ്റ് ആന്റ ഷെഡ്യൂള്ഡ് ട്രൈബ്സ് കിര്ടാഡ്‌സ്). സംസ്ഥാനത്തെ പട്ടിക ജാതി പട്ടിക വര്ഗ്ഗ വിഭാഗങ്ങളുടെ ഇടയില് നടക്കുന്ന വികസന പ്രവര്ത്തനങ്ങള്ക്ക് സഹായകമായി ഗവേഷണ പ്രവര്ത്തനങ്ങള് നടത്തുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം പാര്ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള് നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ ആവശ്യങ്ങളും മനസ്സിലാക്കുന്നതിനും അവ പരിഹരിക്കുന്നതിനും ലഭ്യമാക്കുന്നതിനും ആവശ്യമായ നിര്‌ദ്ദേശങ്ങള് ഗവണ് മെന്റിന് സമര്പ്പിക്കുവാനും സ്ഥാപനം ശ്രമിക്കുന്നു. ദേശീയ മാത്ൃകയിലുളള ട്രൈബല്‍ ഗവേഷണ പരിശീലന കേന്ദ്രമായി 1972 ലാണ്് സ്ഥാപനം ആരംഭിച്ചത്. പിന്നീട് 1979മുതല്‍ സ്ഥാപനം കേരള പട്ടികജാതി പട്ടിക വര്ഗ്ഗ ഗവേഷണ പരിശീലന വികസന പഠന കേന്ദ്രം( കിര്ടാഡ്‌സ്) എന്ന പേരില്‍ പ്രവര്‍ത്തിച്ച് വരുന്നു. പ്രധാനമായും ഗവേഷണ വിഭാഗം , പരിശീലന വിഭാഗം, വികസന പഠന വിഭാഗം എന്നീ മൂന്ന്്് മേഖലകളിലായാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം . ഇതിനു പുറമെ ഒരു ഗ്രന്ഥാലയവും നരവംശ ശാസ്ത്ര മ്യൂസിയവും പട്ടികജാതി വിഭാഗങ്ങളുടെ കലാരൂപങ്ങളുടെ ഡോക്യുമെന്റേഷന്‍ കേന്ദ്രവും സ്ഥാപനത്തിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പൊയ്കയില്‍ അപ്പച്ചന്‍: സ്വാതന്ത്ര്യ സമരചരിത്രം - ദലിത്ബന്ധു എന്‍ കെ ജോസ്

A Social reformer nominated twice to Sreemulam Prajasabha | Kerala-PSCഒരിക്കല്‍ കേരളാ ഗവണ്‍മെന്റ് കേരളത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രം എഴുതിക്കാന്‍ തുടങ്ങിയ പ്പോഴുണ്ടായ കോലാഹലങ്ങളുടെ ശബ്ദം ഇന്നും നിലച്ചിട്ടില്ല. അന്നതിനെ എതിര്‍ത്ത ശ്രീ. ഏ. ശ്രീധരമേനോന്റെ ആ വിഷയത്തിലുള്ള ഗ്രന്ഥം പിന്നെ പുറത്തിറങ്ങി. 1997ല്‍ പ്രസിദ്ധീകരിച്ച 'കേരളവും സ്വാതന്ത്ര്യസമരവും' എന്ന ഗ്രന്ഥം. പക്ഷേ യോഹന്നാന്‍ ഉപദേശി അന്വേഷിച്ച ചരിത്രം അതിലുമില്ല. ഈ രാജ്യത്തെ ഏറ്റവു മധികം അവശതയനുഭവിക്കുന്ന ജനവിഭാഗ ത്തിന്റെ ചരിത്രം. അവര്‍ക്കാണല്ലോ സ്വാതന്ത്ര്യം വേണ്ടത്. അവരാണല്ലോ പാരതന്ത്ര്യം അനുഭവിച്ചുകൊണ്ടിരുന്നത്. തുണി ഉടുക്കാന്‍ പാടില്ല. വഴിനടക്കാന്‍ പാടില്ല, അക്ഷരം അഭ്യസിക്കാന്‍ പാടില്ല തുടങ്ങി അനേകം അസ്വാതന്ത്ര്യം അവര്‍ അനുഭവിച്ചിരുന്നു. അതില്‍ നിന്നുമുള്ള മോചന ത്തിന് വേണ്ടിയുള്ള സമരമല്ലേ സ്വാതന്ത്ര്യസമരം? അതിനാല്‍ സ്വാതന്ത്ര്യ ത്തിനുവേണ്ടി ഏറ്റവമധികം പോരാടിയതും അവരായിരിക്ക ണം. അതിനു നേതൃത്വം കൊടുത്ത പൊയ്കയില്‍ യോഹന്നാന്‍ ഉപദേശിയെ പ്പറ്റിയുള്ള ഒരു പരാമര്‍ശം പോലുമില്ലാത്ത ആ ഗ്രന്ഥത്തിന് സ്വാതന്ത്ര്യ സമരചരിത്രം എന്ന പേര് കൊടുത്തതിന്റെഅര്‍ത്ഥമെന്താണ്?
പൊയ്കയില്‍ യോഹന്നാനും, വൈകുണ്ഠസ്വാമിയും, ബ്രഹ്മാനന്ദ ശിവയോഗിയും, മഹാത്മാ അയ്യന്‍കാളിയും ശ്രീനാരായണഗുരുവു മൊക്കെയല്ലാതെ പിന്നെ ആരാണ് കേരളത്തിലെ ജനത്തിന്റെ സ്വാതന്ത്ര്യ ത്തിനുവേണ്ടി പോരാടിയത്? ഒരു കാര്യം ശരിയാണ് അവര്‍ ആര്‍ക്കു വേണ്ടി പോരാടിയോ ആ ജനത്തിന് ഇന്നും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. അതുകൊണ്ട് അവര്‍ നടത്തിയത് സ്വാതന്ത്ര്യസമരം അല്ലാതാകുമോ? 1857ല്‍ ബ്രിട്ടീഷിന്ത്യന്‍ പട്ടാളത്തിലെ ശിപായികളില്‍ ഒരു വിഭാഗം ബ്രിട്ടീഷ് മേധാവിത്വ ത്തിനെതിരായി സമരം ചെയ്തു. അത് പരാജയ പ്പെട്ടു. പക്ഷേ ഇന്നും അതിനെ ഒന്നാം സ്വാതന്ത്ര്യസമരം എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു സമരം സ്വാതന്ത്ര്യസമരമാകണ മെങ്കില്‍ അത് വിജയിച്ചിരിക്കണമെന്നില്ല. സ്വാതന്ത്ര്യത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള താകണം എന്നു മാത്രം. അങ്ങനെയെങ്കില്‍ വൈകുണ്ഠ സ്വാമികളും, ശ്രീനാരായണഗുരുവും, അയ്യന്‍കാളിയും, യോഹന്നാന്‍ ഉപദേശിയുമെല്ലാം നയിച്ച സമരങ്ങള്‍ സ്വാതന്ത്ര്യ സമരങ്ങളായിരുന്നു. അതൊന്നും ചേര്‍ക്കാതെ ഇവിടെ സ്വാതന്ത്ര്യസമര ചരിത്രം എഴുതിയാല്‍ ആ ഗ്രന്ഥങ്ങളെ എങ്ങനെയാണ് വിളിക്കേണ്ടത്? എഴുതിയത് ശ്രീധരമേനോനാ യാലും, ഇ.എം.എസായാലും, എം.ജി.എസ്. നാരായണനായാലും അവയെ വിളിക്കേണ്ടത് 'ചരിത്ര വ്യഭിചാര ങ്ങള്‍'എന്നാണ്. സ്വാതന്ത്ര്യം എന്നത് ബ്രിട്ടീഷുകാരുടെ ആധിപത്യത്തില്‍ നിന്നുള്ള മോചനം മാത്രമാണോ? നാട്ടുകാരുടെ നുകത്തിന്‍ കീഴില്‍നിന്നുള്ള മോചനം സ്വാതന്ത്ര്യമല്ലേ? തിരുവിതാംകൂറിലും കൊച്ചിയിലും ആരാണ് ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനെതിരെ പോരാടിയത്? ഇവിടെ സമരം സര്‍.സി.പി.രാമ സ്വാമി എന്ന ദിവാനെതിരായിട്ടുള്ളതായിരുന്നില്ലേ?

പൊയ്കയില്‍ അപ്പച്ചന്‍: ഒരു ചോദ്യം - ദലിത്ബന്ധു എന്‍ കെ ജോസ്

സംസ്‌ക്കാരരഹിതമായിരുന്ന ഇന്ത്യയിലെയും കേരളത്തിലെയും കാട്ടാളന്‍മാര്‍ക്ക് ആര്യന്‍മാരും ആര്യബ്രാഹ്മണരും വന്ന് സംസ്‌ക്കാര ത്തിന്റെ വെള്ളിവെളിച്ചം നല്‍കി എന്ന പഴകി ദ്രവിച്ച മുദ്രാവാക്യത്തി നപ്പുറം പോകാന്‍ കഴിവില്ലാത്ത പണ്ഡിതന്‍മാരുടെ ഗ്രന്ഥങ്ങള്‍ ദലിതരുടെ മക്കള്‍ സ്‌കൂളിലും കോളേജിലും പഠിക്കേണ്ടി വരുന്ന ഗതികേടാണ് ഇന്നിവിടെ നിലനില്‍ക്കുന്നത്.
കേരളീയര്‍ക്ക് സംസ്‌ക്കാരത്തിന്റെ വെള്ളിവെളിച്ചം നല്‍കി എന്നവകാശപ്പെടുന്നവര്‍ എന്തിനാണ് അതിലേറെ നിരോധനാ ജ്ഞകള്‍ നല്‍കിയത് എന്നൊരു മറുചോദ്യം ചോദിച്ചാല്‍ അവര്‍ക്ക് മറുപടി ഇല്ല. വേദം പഠിക്കരുത് ചൊല്ലരുത് കേള്‍ക്കരുത്. ചൊല്ലിയാല്‍ നാവറത്തു കളയും ശ്രവിച്ചാല്‍ കാതില്‍ ഈയം ഉരുക്കി ഒഴിക്കും. എന്തിനാണ് ആ നിയമം ഇവിടെ നടപ്പാക്കിയത്? ഈ കാട്ടാളന്‍മാര്‍ക്ക് അതിനൊന്നിനും കഴിവില്ലല്ലോ. വേദം ഒന്നു കേട്ടുപോയാലും അവര്‍ പഠിക്കുകയില്ല. അത് എന്താണെന്ന് മനസ്സിലാക്കാന്‍ പോലും അവര്‍ക്ക് ആവതില്ല. ഈ കാട്ടാളന്‍മാര്‍ സംസ്‌ക്കാരമില്ലാത്തവരാണല്ലോ. അഥവാ വേദം കേള്‍ക്കുകയും പഠിക്കുകയും ചെയ്താല്‍ അത്രയും സംസ്‌ക്കാരം അവര്‍ക്ക് ലഭിക്കുമല്ലോ. അവരെ സംസ്‌കരിക്കുക എന്നതാണല്ലോ ആര്യബ്രാഹ്മണരുടെ ലക്ഷ്യം തന്നെ. ഇവിടെ ഒരു സംസ്‌ക്കാരം കെട്ടിപ്പടുത്തുന്നത് അവരെന്നാണല്ലോ അവകാശപ്പെടുന്നത്. അവരെ അതൊന്നും പഠിപ്പിക്കാതെ എങ്ങനെ ഇവിടെ സംസ്‌ക്കാരം കെട്ടിപ്പടുക്കാ നാവും. പിന്നെ എന്തിന് ഈ നിരോധനാജ്ഞ ഏര്‍പ്പെടുത്തി?
ശൂദ്രമക്ഷരസംയുക്തം
ദൂരതപരിവര്‍ജ്‌ജ്യേയേത്
അക്ഷരം പോലും പഠിക്കരുത് എന്ന് ആജ്ഞാപിച്ചത് എന്തിനാണ്? ഉപനയനം നടത്താത്തവര്‍ വേദം കൈകാര്യം ചെയ്യരുത് എന്ന തീരുമാനം ആരുടേതാണ്? ആദ്യവേദമായ അഥര്‍വവേദം രചിച്ചവര്‍ നടത്തിയ ഉപനയനം ഏതാണ്?

പൊയ്കയില്‍ അപ്പച്ചന്‍ : ബ്രദറന്‍ സഭയില്‍ - ദളിത്‌ബന്ധു എന്‍ കെ ജോസ്

യോഹന്നാന്‍ മാര്‍ത്തോമ്മ സഭയില്‍ നിന്നും പിരിഞ്ഞു. അദ്ദേഹം ആരുടെയും കാരുണ്യത്തിനു വേണ്ടി കാത്തു നിന്നില്ല. നേരെ ബ്രദറന്‍ സഭയിലേയ്ക്കു പോയി. കൂടുതല്‍ പാശ്ചാത്യ മേധാവിത്വമുള്ളതും സാഹോദര്യത്തോടു കൂടിയതും (പേരു തന്നെ സൂചിപ്പിക്കുന്നത് അതാണല്ലൊ) അതിനാല്‍ ജാതിചിന്തയും വിവേചനവും ഇല്ലാത്ത തുമാണ് അതെന്ന് അദ്ദേഹം ധരിച്ചു. ആ കൂട്ടായ്മയിലേയ്ക്ക് മാറി. യോഹന്നാന്‍ പോയപ്പോള്‍ കുടെ പോകാന്‍ ആയിരങ്ങള്‍ ഉണ്ടായിരുന്നു. യോഹന്നാന്റെ ചുവടുമാറ്റം മധ്യ തിരുവിതാംകൂറില്‍ ഒരു വിപ്‌ളവം തന്നെ സൃഷ്ടിച്ചു. യാക്കോബായ സഭയില്‍ നിന്നും കേവലം 1889 ല്‍ മാത്രം തെറ്റിപ്പി രിഞ്ഞു രൂപീകരിക്കപ്പെട്ട മാര്‍ത്തോമ്മ സഭ കെട്ടുറപ്പോടെ വളര്‍ന്ന പ്പോഴാണ് യോഹന്നാന്റെ വേര്‍പാടുണ്ടായത്. ആയിരങ്ങളാണ് അന്ന് പിരിഞ്ഞത്. അത് സഭാധികാരികളെ ഇരുത്തി ചിന്തിപ്പിച്ചു. അവരിലെ ആഢ്യക്രിസ്ത്യാനികള്‍ ഒട്ടും തന്നെ ചോര്‍ന്നില്ലെങ്കെിലും അവശ ക്രിസ്ത്യാനികള്‍ കൂട്ടത്തോടെയാണ് ചോര്‍ന്നു പോയത്. പ്രത്യേകിച്ചും യോഹന്നാന്‍ ഉപദേശിയുടെ സമുദായമായ സാംബവ സമുദായത്തില്‍ പ്പെട്ടവര്‍.

പൊയ്കയില്‍ അപ്പച്ചന്‍: ക്ഷേത്രങ്ങളുടെ കഥ - ദലിത്ബന്ധു എന്‍ കെ ജോസ്

ഇന്ന് കേരളത്തില്‍ കാണുന്ന പുരാതന ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഒന്നുപോലും സവര്‍ണ്ണരുടേതായിരുന്നില്ല. എല്ലാം ദലിതരു ടേതായിരുന്നു. ആരാധനാലയങ്ങള്‍ ദലിത് പാരമ്പര്യമാണ്. സൈന്ധവ സംസ്‌കാര ത്തിന്റെ ബാക്കിയാണ്. ദൈവങ്ങളും ദൈവവിശ്വാസവും ദൈവാരാധന യുമില്ലാത്ത ഒരു പ്രാകൃത ജനസമൂഹമായിരുന്നു ഇന്നത്തെ ആര്യ ബ്രാഹ്മണരുടെ പൂര്‍വ്വികര്‍. ബിംബങ്ങളെയോ ക്ഷേത്രങ്ങളെയോ കുറിച്ചു ള്ള ഒരു പരാമര്‍ശനംപോലും ഹൈന്ദവ പുരാണങ്ങളിലും ഐതീഹ്യങ്ങളിലുമൊന്നും കാണുന്നില്ല. വേദങ്ങളെ അവര്‍ ആര്യവല്‍ക്ക രിച്ചു സ്വന്തമാക്കിയപ്പോഴും അവര്‍ക്ക് ക്ഷേത്രങ്ങളുണ്ടാ യിരുന്നില്ല. രാമായണത്തില്‍ ക്ഷേത്രങ്ങളെപ്പറ്റി പറയുന്നില്ല. മഹാഭാരതത്തില്‍ ക്ഷേത്രങ്ങളില്ല. രാമരാജ്യ ത്തിന്റെ തലസ്ഥാനമായ അയോധ്യയില്‍പോലും ഒരു ക്ഷേത്രവുമുണ്ടാ യിരുന്നില്ല.
ഇന്ന് ഹിന്ദുവാണെന്ന് ബോധ്യപ്പെടുത്തുവാന്‍ അവര്‍ അവകാശപ്പെടുന്നത് ക്ഷേത്രാരാധനയിലുള്ള വിശ്വാസമാണല്ലോ. ദേവസ്വം ബോര്‍ഡിലേയ്ക്ക് ഹിന്ദു എം.എല്‍.എ.മാരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുമ്പോള്‍ ക്ഷേത്രാരാധനയില്‍ വിശ്വാസമുള്ളവരെ മാത്രം ഹിന്ദുക്കളായി കണക്കാ ക്കണം എന്നാണല്ലോ കോടതിയില്‍ ആവശ്യപ്പെട്ടത്. അത്രയേറെ അത് അവരുടേതാക്കി. എന്നുമാത്രമല്ല പിന്നെ സമുദായത്തില്‍ വളര്‍ന്നു വന്ന എല്ലാ അനാചാരങ്ങളുടെയും കേന്ദ്രം ക്ഷേത്രങ്ങളായി മാറുകയും ചെയ്തു. ഇന്ന് ക്ഷേത്രങ്ങളാണല്ലോ എല്ലാ വിധ്വംസക പ്രവര്‍ത്തനങ്ങ ളുടെയും ആസ്ഥാനം. ക്ഷേത്രത്തില്‍ നിന്നും ഓരോ സമുദായത്തിനുമുള്ള ദൂരം അനുസരിച്ചു അവരുടെ അയിത്തത്തിന്റെ മാനദണ്ഡം നിശ്ചയിച്ചു. ഉച്ചനീചത്വത്തിന്റെ അളവുകോല്‍ ക്ഷേത്രമായി.

കപടവേഷധാരികളെ തിരിച്ചറിയുക

വെറുതെ ലൈക്ക് അടിച്ചിട്ട് പോകാതെ മൊത്തം വായിക്കണം.. ഇത് പരമമായ യാഥാർത്ഥ്യം
ഒരു കാലത്ത് ദ്രാവിഡർ മാത്രം വസിച്ചിരുന്ന ദേശം, ദ്രാവിഡർക്ക് മാത്രം സ്വന്തമായിരുന്ന നാട്, പിൽക്കാലത്ത് കുടിയേറ്റക്കാരുമായുണ്ടായ സങ്കലനത്തിൽ സങ്കരയിനങ്ങൾ ഉൽഭവിച്ചപ്പോൾ അവർ വെളുത്തവരും തൊഴിൽമേഘലകളിൽ ആധിപത്യം പുലർത്തുന്നവരുമായി. സങ്കരയിനങ്ങൾക്ക് ബുദ്ധി കൂടുതലുള്ളതിനാൽ അവർ മേൽനോട്ടക്കാരും കറുത്തവരും പുതുനിറക്കാരും തൊഴിലാളികളും അവരുടെ അടിമകളുമായി മാറി. അങ്ങനെയുള്ളവരെ അവർ ദളിതരെന്നും പിന്നീട് ഹരിജനങ്ങളെന്നും ഒടുവിൽ പട്ടികവിഭാഗക്കാരെന്നും വിളിച്ചു. ഈ ദളിതരുടെ സംഘശക്തിയെ ഭയന്ന മേലാളന്മാർ അവരെ ഭിന്നിപ്പിക്കാനായി അവരെ അവരുടെ തൊഴിലിന്റെ അടിസ്ഥാനത്തിൽ പല ജാതിക്കാരായി തിരിച്ചു. അവരുടെ അപകർഷതാ ബോധത്തെ ചൂഷണം ചെയ്ത് അവരുടെ തൊഴിലിൽ മേലാളന്മാർ പണക്കാരും ഭൂമി ഉടയോന്മാരുമായി. അവർക്ക് വേണ്ടി സംസാരിക്കാനായി ആട്ടിൻ‌കുട്ടിയുടെ വേഷമണിഞ്ഞ് ചെന്നയ്ക്കളായി അവർ വിലസി.

Monday, 8 August 2016

സ്കോളര്ഷിപ്പുകള്‍ നല്കുന്നതിനുള്ള പദ്ധതി



  1. ലക്ഷ്യം
  2. വ്യാപ്തി
  3. യോഗ്യതാസംബന്ധമായ വ്യവസ്ഥകള്‍
  4. മീന്‍സ് ടെസ്റ്റ്
  5. സ്കോളര്‍ഷിപ്പ് തുക
  6. VI. വിദ്യാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്
  7. കാലാവധിയും സ്കോളര്‍ഷിപ്പ് പുതുക്കലും
  8. പെയ്മെന്‍റ്
  9. സ്കോളര്‍ഷിപ്പ് വിതരണത്തിന്‍റെ രീതി
  10. സ്കോളര്‍ഷിപ്പിനുള്ള മറ്റു വ്യവസ്ഥകള്‍
  11. സ്കീമിന്‍റെ പ്രഖ്യാപനം
  12. അപേക്ഷിക്കാനുള്ള നടപടിക്രമങ്ങള്‍
  13. സ്കീമിന്‍റെ ഫണ്ടിങ് രീതി

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ പഠനത്തിന് പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനുള്ള പദ്ധതി
ലക്ഷ്യം

മെട്രിക്കുലേഷനുശേഷം അല്ലെങ്കില്‍ സെക്കന്‍ഡറിതലത്തിലുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠനം പൂര്‍ത്തിയാക്കുന്നതിന് വേണ്ട സാമ്പത്തികസഹായം ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
വ്യാപ്തി

ഈ സ്കോളര്‍ഷിപ്പുകള്‍ ഇന്ത്യയിലെ പഠനങ്ങള്‍ക്ക് മാത്രമേ നല്‍കുകയുള്ളൂ. വിദ്യാര്‍ത്ഥി സ്ഥിരമായി താമസിക്കുന്ന സംസ്ഥാന/ കേന്ദ്ര ഭരണപ്രദേശസര്‍ക്കാരുകളായിരിക്കും അപേക്ഷകര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കുക.
യോഗ്യതാസംബന്ധമായ വ്യവസ്ഥകള്‍
i. ഇന്ത്യയിലെ പൌരന്മാര്‍ക്ക് സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്
ii. അംഗീകൃതസ്ഥാപനങ്ങളിലുള്ള എല്ലാ അംഗീകൃത പോസ്റ്റ് മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ പോസ്റ്റ് സെക്കണ്ടറി കോഴ്സുകളിലും പഠിക്കുന്നവര്‍ക്കായിരിക്കും സ്കോളര്‍ഷിപ്പ് നല്‍കുക. എന്നാല്‍ താഴെപ്പറയുന്ന ഇവയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.

Friday, 5 August 2016

See SAMBAVA  Remembarable Personalities

Thiru Valluvar ( Son of Panchami and Vararuchi, extracted from the title of PARAYI PETTA PANTHIRU KULAM)
Poykayi Kumara Gurudevan- Founder of Prakthyasha Reksha Daiva Sabha(PRDS)
Bishop Swamidas Thirumeni ( Founder of Bible Faith Mission)
Dr.B.R.Ambedker , Indian prominent Leader of Dalith and Founder of NEO BUDHIST
Sri Kandan Kumaran . The first Leader who assemble the Paraya Community In Kerala State.
Sri.Kumbazha Damodharan Founder of Ambedkar Mission, Budhist Research Kendra, who establish the what about and where about of Dr.B.R.Ambedkar in Kerala State,
K.G.Soman, Founder of Sambavasangham, who revealed the fact of Sambavar Spreaded over the world, He wrote a booklet of SAMBAVARE ARIYUKA, He established a Malayalam Fort nightly from Thiruvananthapuram.
Sri.Thembamuttom Sasikumar, General Secretary of SAMBAVA SANGHAM,
Acharya Neyyattinkara Vasudevan,,The first Padmasree puraskara winner among Sambava Community
Jassy Gft a prominent Music Director in cine field, Lenin Rajendran Sevaral Award winner of Film Direction.
Pandalam Sudhakaran. Ex minister of Kerala State.

വംശീയ സ്വാധീനം

ക്രിസ്തുവിനു മുന്‍പുതന്നെ കേരളദേശത്ത് ബുദ്ധമതം നിലവിലുണ്ടായിരുന്നു.അശോകന്‍ ശ്രീ ലങ്കയില്‍ എത്തിച്ച മതം അവിടെ പ്രചാരം നേടിയ ശേഷമാണ് ഇവിടെയെത്തുന്നത്.ലങ്കയിലെ ഭൂരിപക്ഷം ജനങ്ങളും ആസ്ട്രലോയിദ് വിഭാഗക്കാരാണ്.(സിംഹള ഭൂരിപക്ഷം ആസ്ട്രലോയ്ടുകള്‍ തന്നെ.)അസ്ട്രലോയിദ് വിഭാഗക്കാരായ ബുദ്ധ ഭിക്ഷുക്കളും അനുയായികളും ആണ് കേരളത്തില്‍ മതം പ്രചരിപ്പിച്ചത്.കേരളത്തിലെ ആസ്ട്രലോയിടുകളില്‍ ഒരു വിഭാഗം ബുദ്ധ മതക്കാരായി മാറി.കാവുകളില്‍ ആരാധന നടത്തിവന്നവര്‍ ആലയങ്ങളില്‍ ആരാധന നടത്തുന്ന രീതിയിലേക്ക് വഴിമാറുന്നത്‌ ഇക്കാലത്താണ്.ബുധമതക്കാര്‍ക്ക് ഇവിടെ പ്രകടമായ ഒരു ആധിപത്യം സ്ഥാപിക്കുന്നതിന് അക്കാലത്ത് കഴിയുകയുണ്ടായി. എന്നാല്‍,കാലക്രമേണ അവരുടെ ഇടയില്‍ ഉണ്ടായ വേര്‍തിരിവുകളും,അപചയങ്ങളും ബുദ്ധ മതത്തോട് ജനങ്ങളില്‍ വിമുഖത വളര്‍ത്തി.ഇക്കാലത്താണ്(ഏതാണ്ട് മൂന്നാം നൂറ്റാണ്ടിനു ശേഷം)സങ്കര വര്‍ഗ ബ്രാഹ്മണരുടെ ആദ്യ സന്ഖങ്ങള്‍ തന്ത്ര മന്ത്ര തട്ടിപ്പുകളുമായി ഇവിടെ എത്തുന്നത്‌.ആസ്ട്രലോയിടുകളുടെ പ്രാചീന സമ്പ്രദായത്തോട് പൊരുത്തപ്പെടുന്ന ബഹു ദൈവ വിശ്വാസവുമായാണ് അവരെതുന്നത്."സായിപ്പിന് മുന്നില്‍ കവാത്ത് മറന്ന "ആസ്ട്രലോയിടുകള്‍ അത്തരക്കാരുടെ അടിമകളായ കഥ നാം നേരത്തെ കണ്ടു കഴിഞ്ഞു.ആസ്ട്രലോയിദ് നാട് വാഴികള്‍ അവരെ കാവുകളുടെയും ബുദ്ധ വിഹാരങ്ങളുടെയും നിയന്ത്രണം എല്പിച്ചതോടെ ബുദ്ധ മതത്തിന്റെ ശവപ്പെട്ടിയില്‍ ആദ്യ ആണി അടിക്കപ്പെട്ടു.ബുദ്ധ വിഹാരങ്ങളിലെ ആരാധനക്ക് നേതൃത്വം നല്‍കിവന്ന ആസ്ട്രലോയിടുകളെ അവര്‍ നൂലിട്ടു ബ്രാഹ്മണര്‍ ആക്കി കൂടെ കൂട്ടി.എതിര്‍ത്തവരെ നാട് വാഴികളുടെ സഹായത്തോടെ വക വരുത്തി.കാലക്രമേണ ബുദ്ധ പ്രതിമകള്‍ എടുത്തു മാറ്റി ഹിന്ദു ദൈവ പ്രതിഷ്ടകളിലൂടെ അവര്‍ ആരാധനാലയങ്ങള്‍ക്ക് മേല്‍ സമ്പൂര്‍ണ നിയന്ത്രണം നേടി.പില്‍ക്കാല ചരിത്രമെല്ലാം നമുക്ക് അറിവുള്ളതാണല്ലോ.(ശബരി മല,കൊടുങ്ങല്ലൂര്‍,ചേര്‍ത്തല,ചെട്ടികുളങ്ങര,തുടങ്ങി നിരവധി ക്ഷേത്രങ്ങള്‍ പണ്ട് ബുദ്ധ വിഹാരങ്ങള്‍ ആയിരുന്നു എന്നതോര്‍ക്കുക.)
ബുദ്ധമതം ക്ഷയിച്ചതിനു പിന്നിലെ വംശീയ സ്വാധീനം എന്തെന്ന് നമുക്ക് പരിശോധിക്കാം.
ശ്രീ ലങ്കയിലെ ആസ്ട്രലോയിദ് വംശജരാണ്‌ ഇവിടുത്തെ ആസ്ട്രലോയിടുകള്‍ക്കിടയില്‍ മതം പ്രചരിപ്പിച്ചത്.കുറേക്കാലം അവര്‍ അത് കൊണ്ട് നടന്നെങ്കിലും തൊലി വെളുപ്പുള്ള സങ്കര വര്‍ഗക്കാരന്റെ മതമാണ്‌ അവര്‍ക്ക് പില്‍കാലത്ത് സ്വീകാര്യമായത്‌.ആസ്ട്രലോയിടുകളുടെ വെളുപ്പിനോടുള്ള വിധേയത്വമാണ് നമുക്കിവിടെ കാണാനാകുന്നത്.തങ്ങളെ പോലുള്ള തവിട്ടു നിറക്കാരുടെ ശരണ മന്ത്രങ്ങളെ കാള്‍ അവര്‍ക്ക് പഥ്യമായി തോന്നിയത് വെള്ള തൊലിക്കാരുടെ വേദം ഓതല്‍ ആയിരുന്നു എന്ന് സാരം.ബുദ്ധ മതത്തിനുണ്ടായഅപച്ചയതോടോപ്പമോ അതിനേക്കാള്‍ ഏറെയോ ഈ മതം ഇവിടെ ക്ഷയിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ വംശീയ ഘടകം തന്നെ.
പിന്‍ കുറിപ്പ്.
വെളുത്ത നിറം കുറഞ്ഞവര്‍ കൂടിയവര്‍ക്ക് മുന്നില്‍ കവാത്ത് മറക്കുന്നതാണ് ഇന്ത്യാ ചരിത്രത്തിന്റെ അടിസ്ഥാനം.കച്ചവടക്കാരായ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ സര്‍വതും അടിയറ വച്ച ചരിത്രമുള്ളവര്‍ ആണല്ലോനമ്മള്‍.

എന്താണ് സംവരണം ?

ഉമ ഉണ്ണികൃഷ്ണന്‍
അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ അതിജീവനത്തി നു വേണ്ടി അനേകം പോരാട്ടങ്ങളിലൂടേയും രൂക്ഷമായ സാമൂഹ്യനീതിയുടെ കണക്കുപറച്ചിലുകളിലൂടേയും നേടിയെടുത്ത അവകാശമാണ് സംവരണം. അത് ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ടതാണ്. ഭരണപരമായ പങ്കാളിത്തവും ദേശീയ സ്വത്തിലുള്ള അവകാശവുമാണ് സംവരണം കൊണ്ടുദ്ദേശിക്കുന്നത്.
സംവരണത്തെകുറിച്ചുള്ള തെറ്റായ ധാരണകള്‍ എന്തൊക്കെയാണ് ?
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയാണ്, ഇത് ഒരു തൊഴില്‍ദാന പദ്ധതിയാണ്, ആരുടേയെങ്കിലും ഔദാര്യമാണ്- ആനുകൂല്യമാണ് എന്നെല്ലാമാണ് പലരും ധരിച്ചുവശായിരി ക്കുന്നത്.
സംവരണം ആനുകൂല്യമാണോ ?
ഭരണഘടനയുടെ നിര്‍ദ്ദേശതത്വങ്ങളില്‍ 11-ാം മത്തേത് പറയുന്നു- സമൂഹത്തി ന്റെ ദുര്‍ബ്ബല വിഭാഗങ്ങളെ, പ്രത്യേകിച്ച് പട്ടിക വിഭാഗങ്ങളെ പ്രത്യേക പരിഗണനയോടെ മുന്നാക്കം കൊണ്ടുവരണം. (ആര്‍ട്ടിക്കിള്‍ 46) സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളേയും പട്ടികവിഭാഗങ്ങളേയും ഉദ്ധരിക്കുന്നതിനായി ഗവണ്‍മെന്റ് പ്രത്യേക നിയമ നടപടികള്‍ ഉണ്ടാക്കണം. (ആര്‍ട്ടിക്കിള്‍ 15/4) വേണ്ടത്ര പങ്കാളിത്തം ഉദ്യോഗതലങ്ങളില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെ ങ്കില്‍ അതിന് പ്രത്യേക നിയമനരീതികള്‍ ഉണ്ടാക്കണം. (ആര്‍ട്ടിക്കിള്‍ 18/4) 330, 332, 335, 338, 339, 341, 342 എന്നീ വകുപ്പുകളിലായി ഭരണരംഗത്ത് പിന്നാക്ക അധ:സ്ഥിത വിഭാഗങ്ങള്‍ക്കുണ്ടാവേണ്ട പങ്കാളിത്തത്തെപ്പറ്റി വിശദമായി പറയുന്നു. അതായത് ഭരണഘടനാപരമായി ലഭിച്ചിരിക്കുന്ന അവകാശമാണ് സംവരണം. ഭരണഘടനാപരമായതു കൊണ്ടുതന്നെ സംവരണം ഒരു ജനാധിപത്യ അവകാശവുമാണ്.
പ്രത്യേകവിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന്റെ തത്വങ്ങള്‍ ഭരണഘടനയില്‍ എങ്ങിനെ വ്യവസ്ഥ ചെയ്തിരിക്കുന്നു ?
പട്ടികജാതികളെയും പട്ടിക ഗോത്രങ്ങളെയും നിര്‍ണ്ണയിക്കുവാനുള്ള അധികാരം രാഷ്ട്രപതിക്കാണ് ഭരണഘടന നല്‍കിയിരിക്കുന്നത്.ഇത്തരം പ്രത്യേക വിഭാഗങ്ങള്‍ക്കുവേണ്ടി രാഷ്ട്രപതിയാല്‍ നിയോഗിക്കപ്പെടുന്ന ഒരു പ്രത്യേക ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കും.ഈ വിഭാഗങ്ങളുടെ ക്ഷേമത്തെപ്പറ്റി വിലയിരുത്താനും റിപ്പോര്‍ട്ടുചെയ്യാനും പ്രത്യേക കമ്മീഷനെ നിയമിക്കാനും രാഷ്ട്രപതിക്ക് അവകാശമുണ്ട്.കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളില്‍ പട്ടികവിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പുനല്‍കിയിരിക്കുന്നു.
സംവരണ മാനദണ്ഡം ജാതിയോ സാമ്പത്തികമോ ?
സംവരണ മാനദണ്ഡം ജാതി തന്നെയാണ്. സാമ്പത്തികമല്ല. ഏകദേശം 80% വരുന്ന ജാതീയസമൂഹം ജാതിയുടെ പേരില്‍ അടിമകളും പഞ്ചമരുമായി നൂറ്റാണ്ടുകളായി തിരസ്‌കരിക്കപ്പെട്ടവരാണ്. എന്തിനേയും ജാതിയുടെ പേരില്‍ വിലയിരുത്തുന്ന ക്രൂരമായ യാഥാര്‍ത്ഥ്യമാണ് ചരിത്രത്തിലുള്ളത്. ഒരു വ്യക്തിയുടെ ജനനം തുടങ്ങി വിദ്യാഭ്യാസം, വിവാഹം, മരണം എന്നിവയി ലെല്ലാം ജാതിയുടെ പേരില്‍ വിവേചനം നിലനില്‍ക്കുന്നുണ്ട്. ഇപ്രകാരം ജാതിയുടെ പേരില്‍ സാമൂഹികനീതിയും അവസരസമത്വവും രാഷ്ട്രീയ അധികാരങ്ങളും നിഷേധിക്കപ്പെട്ട ഈ വര്‍ഗ്ഗത്തിന്റെ ഉന്നമനം ലക്ഷ്യം വക്കുന്ന ഭരണഘടനാപരമായ അവകാശമാണ് സംവരണമെന്നതിനാല്‍ അത് ജാതി അടിസ്ഥാനമാക്കിയാണ് അനുശാസിക്കപ്പെടുന്നത്.
സംവരണത്തിന്റെ ലക്ഷ്യങ്ങള്‍ ?
നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെടുകയും ആട്ടിയകറ്റപ്പെടുകയും ചെയ്ത മര്‍ദ്ദിത ജനവിഭാഗങ്ങളെ സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളില്‍ മറ്റുള്ളവര്‍ക്കൊപ്പം ഉയര്‍ത്തിക്കൊണ്ടു വരാനുള്ള പരിപാടിയാണ് സംവരണം. അല്ലാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉദ്ദേശിച്ചുകൊണ്ടല്ല സംവരണം ഭരണഘടനയില്‍ വിഭാവനം ചെയ്തിരി ക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ഒരു തൊഴില്‍ദാന പരിപാടിയോ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയോ അല്ല. അതായത്, ദേശീയ സ്വത്തിലും ഭരണത്തിലും ഈ ജനവിഭാഗങ്ങള്‍ക്ക് പങ്കാളിത്തം ഉണ്ടാക്കിക്കൊടുക്കലാണ് സംവരണത്തിന്റെ ലക്ഷ്യം.
എപ്പോഴാണ് സംവരണം അവസാനിക്കുക ?
പിന്നാക്ക അധ:സ്ഥിത വിഭാഗങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തുന്നതുവരെ സംവരണം നിലനിര്‍ത്തുകയെന്നതാണ് വിവക്ഷ. സംവരണം ഏതെങ്കിലും പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരമല്ല. എക്കാലവും ഇത് തുടര്‍ന്നുപോകാനും കഴിയില്ല. താല്‍ക്കാലിക പരിപാടി മാത്രമാണിത്. പ്രസ്തുത വിഭാഗങ്ങള്‍ മുഖ്യധാരയില്‍ എത്തിക്കഴിഞ്ഞതായുള്ള ആധികാരിക പഠനത്തിന്റെ അടിസ്ഥാനത്തില്‍ അത് പിന്‍വലിക്കണം. എന്നാല്‍ കേരളത്തില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് ഇവര്‍ മുഖ്യധാരയില്‍ എത്തിയിട്ടില്ല എന്നുമാത്രമല്ല ബഹുദൂരം പിന്നാക്കം പോയതായാണ്. അതായത് ഇത്രയും കാലം നടപ്പിലാക്കിയിട്ട് സംവരണത്തിന്റെ ഗുണഫലങ്ങള്‍ കിട്ടിയിട്ടില്ലെങ്കില്‍ അത് എടുത്ത് കളയുകയല്ല, തീവ്രമായി നടപ്പിലാക്കി ഉടന്‍തന്നെ ലക്ഷ്യം കൈവരിക്കുകയാണ് വേണ്ടത്.
സാമ്പത്തികസംവരണവാദത്തിന് അടിസ്ഥാനമുണ്ടോ ?
ദാരിദ്ര്യത്തിന് ജാതിയില്ല എന്നു പറയുമ്പോള്‍ പ്രഥമദൃഷ്ട്യാ ശരിയെന്ന് തോന്നും. എന്നാല്‍ സാമ്പത്തികം നോക്കിയല്ല ജാതി നോക്കിയാണ് ഇവിടെ സാമൂഹ്യമാന്യത കല്‍പ്പിക്കപ്പെടുന്നത്. വിശക്കുന്ന നമ്പൂതിരിക്കും വിശക്കാത്ത വേലനും സമൂഹത്തില്‍ ഒരേ സ്ഥാനമല്ലല്ലോ ഉള്ളത്. സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം ശരിയെന്ന് തോന്നുന്നത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരിപാടിയാണ് സംവരണം എന്ന തെറ്റിദ്ധാരണ നിമിത്തമാണ്. ഭരണപങ്കാളിത്തവും അവസരസമത്വവുമാണ് അത് ലക്ഷ്യം വക്കുന്നതെന്ന് ഏവരും മനസ്സിലാക്കണം. മുന്നാക്കക്കാരിലെ സാമ്പത്തികമായി മാത്രം പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അവസരങ്ങല്‍ ഒരിടത്തും നിഷേധിക്കപ്പെടുന്നില്ല. അവര്‍ ജാതിവ്യസ്ഥിതിയുടെ ഇരയല്ലെന്നു മാത്രമല്ല, മറിച്ച് അതിന്റെ ഗുണഫലം അനുഭവിക്കുന്നവരുമാണ്. അവര്‍ക്ക് ജാതിമൂലമുണ്ടായ അവശത പരിഹരിക്കുന്നതിനുള്ള പരിപാടിയായ സംവരണം നല്‍കിയാല്‍ സംവരണത്തിന്റെ അടിസ്ഥാനം തന്നെ (സാമൂഹ്യനീതി) അട്ടിമറിക്കപ്പെടും. മാത്രവുമല്ല, സാമ്പത്തിക സംവരണം എന്നത് ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ട ഒരു വസ്തുതയല്ല. ഇക്കാരണങ്ങളാല്‍ സാമ്പത്തിക സംവരണവാദത്തിന് അടിസ്ഥാനമില്ലെന്ന് മനസ്സിലാക്കാം.
സംവരണവിഭാഗങ്ങള്‍ക്കു പുറത്തുള്ളവരുടെ സാമ്പത്തികപിന്നാക്കാവസ്ഥ എങ്ങിനെ പരിഹരിക്കപ്പെടണം?
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാരുണ്ട് എന്നത് സത്യമാണ്. അവര്‍ക്ക് നീതി നിഷേധിക്കപ്പെടരുത്. അത് നടപ്പാക്കാന്‍ സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികം ആക്കുകയല്ല വേണ്ടത്. മറ്റു പ്രതിവിധികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ഉദാഹരണമായി ദാരിദ്ര്യമനുഭവിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുക. അവര്‍ക്ക് കോളേജ് വിദ്യാഭ്യാസത്തില്‍ ജസ്റ്റിസ് കുമാരപിള്ള കമ്മീഷന്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ഇപ്പോള്‍ത്തന്നെ ലഭിക്കുന്നുണ്ട്.
സാമൂഹ്യനീതിയും അവസരസമത്വവും നിഷേധിക്കപ്പെട്ട ജനവിഭാഗത്തിന് ഇവ ലഭ്യമാക്കേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഉയര്‍ന്ന ജാതിക്കാരന്‍ സാമ്പത്തികമായും ഉയര്‍ന്നുനില്‍ക്കണമെന്നത് അടിമത്ത ചിന്താഗതിയാണ്. തൊഴില്‍, സംസ്‌കാരം, ജീവിതരീതി, ആചാരങ്ങള്‍, സാമൂഹ്യമാന്യത, സ്വത്ത് ഉടമസ്ഥത തുടങ്ങിയവയുടെ മാനദണ്ഡം ജാതിയാണ്. പ്രസ്തുത വിഷയം സ്വജനമിത്രം 2010 ഫെബ്രുവരി ലക്കത്തിലെ പേജ് 23-ല്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാകൃതമായ ജാതിവ്യവസ്ഥക്ക് വേദോപനിഷത്തു കളുടേയും സ്മൃതികളുടേയും പുരാണങ്ങളുടേയും പിന്‍ബലംകൂടി നല്‍കപ്പെട്ടപ്പോള്‍ അത് വ്യവസ്ഥാപിതമായി ത്തീര്‍ന്നു. ജാതി ഇന്നും നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. കണ്ണടച്ച് ഇരുട്ടാക്കിയതുകൊണ്ട് അത് ഇല്ലാതാവുന്നില്ല. ജീവിതത്തില്‍ 95% കാര്യങ്ങളിലും നിര്‍ണ്ണായകഘടകം ജാതിയാണ്. പലപ്പോഴുമത് സമൂഹത്തിന്റെ ഉപരിതലത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെങ്കിലും പുറമേക്കത് ഇല്ലെന്നു തോന്നുമെങ്കിലും ഇല്ലാതാവുന്നില്ല. ആവശ്യമുള്ളപ്പോഴെല്ലാം അത് പൊന്തിവരും. സമൂഹം എത്രമാത്രം പുരോഗമിച്ചുവെന്ന് പറയുമ്പോഴും ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങളായ ജനനം, വിവാഹം, മരണം ഇവയിലൊക്കെ ജാതി മുഖ്യഘടകമാണോ എന്ന് പിശോധിക്കുമ്പോഴറിയാം അതിന്റെ അതിജീവനശേഷി എത്രയുണ്ടെന്ന്. മേല്‍ക്കീഴില്ലാതെ ഒരു ജാതിയേയും പരാമര്‍ശിക്കാന്‍ ആവില്ല. കാരണം അത്തരം തരംതിരിവുകള്‍ ഉണ്ടാക്കലാണ് ജാതിവ്യവസ്ഥ. ജാതിയെന്നാല്‍ അസമത്വം തന്നെയാണ്. തുല്യത നിഷേധിക്കലും. അതിനാലാണ് നമ്മുടെ സംഘടനയുടെ നിയമാവലിയില്‍- 'ജാതിരഹിതവും സമത്വാധിഷ്ഠിതവുമായ ഒരു സാമ്പത്തിക-സാമൂഹ്യവ്യവസ്ഥിതി എന്ന ലക്ഷ്യസാക്ഷാത്ക്കാര ത്തിനണിനിരത്തി അചിരേണ ആ സാമൂഹ്യക്രമത്തില്‍ അലിഞ്ഞുചേരുന്നതിന് പ്രാപ്തമാക്കുക'എന്ന് മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നത്.

Ambedkar Said;


“ Turn in any direction you like, caste is the monster that crosses your path. You cannot have political reform; you cannot have economic reforms unless you kill the monster.” 


Annihilation of Caste: Dr B R Ambedkar

രട്ടമലൈ ശ്രീനിവാസൻ - പറയർ മഹാജനസഭാ സ്ഥാപകൻ


RettamalaiSrinivasan.JPG

ദിവാൻ ബഹദൂർ ആർ.ശ്രീനിവാസൻ (1860-1945) തമിഴ്നാട്ടുകാരൻ, ഇന്ത്യയിലെ ദളിത് സമരങ്ങളുടെ അമരക്കാരനും ഗാന്ധിജിയുടെ അടുത്ത അനുയായിയുമായിരുന്നു. മദിരാശിപട്ടണത്തിൽ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ഇദ്ദേഹം പറയരുടെ നേതാവായിരുന്ന അയോദ്ധീദാസിന്റെ മച്ചുണനുമായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജിയോടൊപ്പം വക്കീലായി പ്രവർത്തിച്ചിരുന്നു. 1891ൽ പറയർ മഹാജനസഭ എന്ന പ്രസ്ഥാനത്തിന് ഇദ്ദേഹം രൂപം കൊടുത്തു. പിൽക്കാലത്ത് ആദിദ്രാവിഡ മഹാജനസഭ എന്ന പേരിൽ ഇത് അറിയപ്പെട്ടു. 1893ൽ ‘പറയൻ’ എന്ന പേരിൽ തമിഴ് പത്രം ആരംഭിച്ചു.ആ കാലത്ത് പറയർക്ക് ധാരാളം അടിച്ചമർത്തലുകൾ അനുഭവിക്കേണ്ടി വന്നിരുന്നു.


സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന അദ്ദേഹത്തിനെതിരെ നാടു വിട്ടു എന്ന പേരിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പത്രത്തിലെ എഴുത്തുകൾ കാരണം അദ്ദേഹത്തിന് പിഴയടയ്‌ക്കേണ്ടി വന്നു. 1930ലും 1931നും ലണ്ടനിൽ നടന്ന വട്ടമേശസമ്മേളനത്തിൽ അംബേദ്കർ, എം.സി.രാജ തുടങിയവരോടൊപ്പം പറയരുടെ നേതാവായി ഇദ്ദേഹവും പങ്കെടുത്തിരുന്നു. മഹാത്മാഗാന്ധി രൂപപ്പെടുത്തിയ ബോർഡ് ഓഫ് അൺടച്ചബിൾസ് സൊസൈറ്റിയിൽ അംഗത്വമുണ്ടായിരുന്ന ഇവർ പിന്നീട് ഇതിൽ നിന്നും പിന്മാറുകയും മദ്രാസ് പ്രൊവിൻസ് ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ എന്ന പേരിൽ പുതിയ സംഘടന ആരംഭിക്കുകയും ചെയ്തു.

Rettamalai Srinivasan memorial building, Gandhi Mandapam, Chennai
2011 ജൂലൈ 6 ന് അദ്ദേഹത്തിന്റെ ജന്മദിനം ആചരിക്കുവാനായി തമിഴ്നാട് മുഖ്യമന്ത്രി തിരു.ജയലളിത ഉത്തരവിടുകയും തുടർന്നുള്ള എല്ലാ വർഷവും ജൂലൈ 6 അദ്ദേഹത്തിന്റെ ജന്മദിനമായി സംസ്ഥാനത്ത് ആചരിക്കുവാനും തീരുമാനിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പേരമകൻ ശ്രീ. ബി.പരമേശ്വരൻ തമിഴ്നാട് സർക്കാരിലെ മന്ത്രിയും പിന്നീട് എം.പി.ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു

Thursday, 4 August 2016

ആരാണ് സാംബവൻ, സാംബവർ?? എന്താണ് കെ.എസ്.എസ്??

ഭാരതത്തിന്റെ തുടക്കത്തിൽ നിലനിന്നിരുന്ന ദ്രാവിഡസംസ്കാരത്തിലൂടെ ഭാരതത്തിന്റെ യഥാർത്ഥ അവകാശികൾ എന്ന് നിസ്സംശയം അവകാശപ്പെടാവുന്ന ഏകവർഗ്ഗമാണ് ദ്രാവിഡരുടെയും പൂർവികരായ ആദിദ്രാവിഡർ എന്നറിയപ്പെട്ടിരുന്ന സാംബവർ അല്ലെങ്കിൽ പറയർ എന്ന ഈ വർഗ്ഗം. ഇപ്പോൾ കേരളത്തിലും തമിഴ്നാട്ടിലും ഇന്ത്യയുടെ ചില തെക്കൻ സംസ്ഥാനങ്ങളിലുമായി 2001 സെൻസസ് പ്രകാരം ഏകദേശം 90 ലക്ഷത്തിൽ പരം സാംബവർ അല്ലെങ്കിൽ പറയർ അല്ലെങ്കിൽ ആദിദ്രാവിഡർ എന്നറിയപ്പെടുന്ന ഈ വർഗ്ഗം നിലവിലുണ്ട്. 

അവരുടെ നിറം, സംസ്കാരം, അറിവ് നിമിത്തം സമൂഹത്തിൽ കീഴാളന്മാരായി മാറ്റപ്പെട്ട ഇവർ സമൂഹത്തിന്റെ മുൻ‌നിരയിലേക്ക് വരുന്നതിന് വേണ്ടി പല മാർഗ്ഗങ്ങൾ സ്വീകരിച്ചപ്പോൾ സ്വന്ത സഹോദരങ്ങളെ തള്ളിപ്പറയാനും ഒറ്റിക്കൊടുക്കാനും നിർബന്ധിതരായി. തന്നിമിത്തം ഒത്തൊരുമയും ഐക്യവും നഷ്ടപ്പെട്ടുപോയ ഭാരതത്തിന്റെ യഥാർത്ഥ അവകാശികൾ ഇവിടത്തെ വരത്തന്മാരുടെ ചതികളിൽ അകപ്പെട്ടു പോയി. അവരുടെ ചൂഷണത്തിന് ആവോളം ഇരയായ ഇവർക്ക് മുൻ നിരയിലെത്താൻ തടസ്സമായി ഒരുപാട് വസ്തുതകൾ നിരത്തപ്പെട്ടതിനാൽ അടിമകളായി മാറ്റപ്പെട്ടു. നവോത്ഥാനകാലഘട്ടങ്ങളിൽ സാമൂഹിക പരിഷ്കർത്താക്കന്മാരുടെ നിരന്തരമായ ഇടപെടലുകൾ കാൽ ഭാഗം മാത്രം ഉയർത്തി കൊണ്ട് വന്നു. 

ഒരു കാലത്ത് ഇവരുടെ അവകാശമായിരുന്ന ഭൂമി അന്യാധീനപ്പെട്ടു പിന്നീട് സ്വന്തമാക്കാൻ മാസവും ശരീരവും മേലാളന്മാർക്കു പണയം വയ്ക്കേണ്ടി വന്നു. വർഷങ്ങൾ കാവൽ കിടന്നപ്പോൾ നമ്മുടെ കയ്യിൽ നിന്നും തട്ടിയെടുത്തതിന്റെ ഒരു ചെറിയ പങ്ക് നമുക്ക് തിരിച്ചു തന്നു കൊണ്ട് അവർ മഹാത്മാക്കളായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇപ്പോൾ 60 വർഷത്തോളമായി എങ്കിലും സ്വാതന്ത്ര്യം കിട്ടാതെ കിടക്കുന്ന പട്ടികജാതി വിഭാഗത്തിലെ ഭൂരിപക്ഷ വർഗ്ഗമാണ് നാം. നമ്മുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സാമൂഹിക സാംബത്തിക അടിത്തറ മെച്ചപ്പെടുത്തുന്നതിനും വേണ്ടി നിരവധി എതിർപ്പുകൾ ലംഘിച്ച് ഭരണഘടന എഴുതിയുണ്ടാക്കിയ ബാബാ സാഹിബ് അംബേദ്കറുടെ താല്പര്യങ്ങളും ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും തകിടം മറിച്ചു കൊണ്ട് ഭരണഘടനയിലെ പട്ടികജാതിക്കാരുടെ നീതികളും അവകാശങ്ങളും അട്ടിമറിക്കപ്പെട്ടു. ഒരിക്കലല്ല.. പലപ്പോഴായി.. 

ഭാരതം മുഴുവൻ പറയുന്നു മുഴുവൻ അനുകൂല്യങ്ങളും അവകാശങ്ങളും പട്ടികജാതിക്കാർ തട്ടിയെടുക്കുന്നുവെന്ന്. എന്നാൽ ഇതിന്റെ മറവിൽ സംവരണവും അവകാശങ്ങളും മറ്റുള്ളവർ ഈ 60 വർഷത്തിനുള്ളിൽ കേരളത്തിലുൾപ്പെടെ തട്ടിയെടുക്കപ്പെട്ടപ്പോൾ അതിനെതിരെ ശബ്ദിക്കാനോ പ്രതികരിക്കാനോ ഈ മഹാന്മാർ ആരും തന്നെയില്ലായിരുന്നു. ഭാരതത്തിലെ പട്ടികജാതിക്കാരുടെ ഈ അവസ്ഥ ഏറ്റവും അധികം ബാധിച്ചത് സാംബവ വർഗ്ഗത്തെയായിരുന്നു. 

സാമൂഹിക നിലവാരം മെച്ചപ്പെടുത്തുനതിനും സാംസ്കാരിക നിലവാരം ഉയർത്തുന്നതിനും വേണ്ടി മറ്റ് മതങ്ങളിലേക്ക് ചേക്കേറിയപ്പോൾ ഭരണഘടനയിലെ മതസ്വാതന്ത്ര്യം എന്ന മൌലീക അവകാശം നമുക്ക് മുൻപിൽ കൊട്ടിയടയ്ക്കപ്പെട്ടു.. നാട്ടുകാരുടെ ആക്ഷേപങ്ങൾക്ക് മുൻപിൽ അവൻ പട്ടികജാതിക്കാരനും സർക്കാരിന്റെ കണ്ണിൽ അവൻ ഉയർന്ന ജാതിക്കാരനുമായി മാറ്റപ്പെട്ടു. മതം മാറിയതു കൊണ്ട് എന്ത് വ്യത്യാസമാണ് ഫലത്തിൽ അവന് ഉണ്ടായത്?? സായിപ്പന്മാർ നടത്തികൊണ്ടിരുന്ന ചില സ്ഥാപനങ്ങളും പള്ളികളൂം അവർ ഇന്ത്യ വിട്ടപ്പോൾ നമ്മുക്ക് മേലുള്ള സർക്കാരിന്റെ അവഗണന കാരണം നമ്മുടെ വർഗ്ഗതിന്റെ അഭിവ്ര്ദ്ധിയ്ക്കായി ഏൽ‌പ്പിച്ചു. കാലക്രമേണ അതും മറ്റുള്ളവൻ തട്ടിയെടുത്തു. ചുരുക്കം പറഞ്ഞാൽ സാംബവ സമുദായം പേരിൽ മാത്രം ഒതുങ്ങുന്ന ഒരു സമുദായം ആയി മാറ്റപ്പെട്ടു. 

ഇതര സമുദായങ്ങൾ അത് പട്ടികജാതിയിലുള്ളവരാണെങ്കിലും സംഘടിച്ചു മുന്നേറിയപ്പോൾ നമ്മുടെ ഐക്യമില്ലായ്മ കാരണം നമുക്ക് ക്രമേണ ഉള്ളതെല്ലാം നഷ്ടമായിത്തുടങ്ങി. ‘പട്ടി പറ്റം ചേർന്നാലും പറയർ ചേരില്ല’ എന്ന ചൊല്ല് അന്വർത്ഥമായി തന്നെ കിടന്നു. തെക്കൻ കേരളത്തിൽ സാംബവവിഭാഗത്തിന് ജാതി തെളിയിക്കുന സർട്ടിഫിക്കറ്റിന് വേണ്ടി സാമുദായികവർഗ്ഗശക്തികളുടെ മുൻപിൽ ഓശ്ചാനിച്ച് നിൽക്കേണ്ട അവസ്ഥ രൂക്ഷമായി. സർക്കാർ സ്ഥാപനങ്ങളിൽ ജാതി പറഞ്ഞ് ഓടിച്ചു വിടുകയും ചാണകവെള്ളം തളിക്കുകയും നമ്മുടെ ജന്മസിദ്ധമായ കഴിവുള്ള കലാകാരന്മാരെ പടിക്ക് പുറത്തിരുത്തിയും നിയമലംഘനം രൂക്ഷമായ രീതിയിൽ നടത്തപ്പെടുന്നു. 

എല്ലാ സർക്കാർ ഓഫീസുകളും മറ്റിതര ജാതി സംഘടനകളുടെ പ്രവർത്തന കേന്ദ്രങ്ങളായി.. ഇതിനൊരു മാറ്റം വേണം.. അതിന് സാംബവർ ഒന്നിച്ചേ മതിയാകൂ.. പല സംഘടനകൾ വർഷങ്ങളായി സമുദായത്തിന് വേണ്ടി പ്രവർത്തിക്കുന്നുവെങ്കിലും അതെല്ലാം വെറും പേപ്പറിൽ മാത്രം ഒതുങ്ങുന്നതായി.. സർക്കാരിനോട് നമ്മുടെ ആവശ്യങ്ങൾ അറിയിക്കാനും സർക്കരിനോട് സമരം ചെയ്ത് നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കാനും നമ്മുടെ അവസ്ഥകൾക്ക് കാര്യമായ മാറ്റങ്ങൾ കൊണ്ട് വരുന്നതിനും ശക്തമായ നേത്ര്ത്വമുള്ള ഒരു സംഘടന അനിവാര്യമായി.. 

നമുക്കിനി കാലങ്ങളില്ല. ആലോചിച്ചു നിൽക്കാനുള്ള സമയങ്ങളില്ല.. നിരവധി സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ കഴിവും പ്രാപ്തിയും നമ്മുടെ സമുദായത്തെ സമൂഹത്തിൽ മുൻ നിരയിൽ കൊണ്ടെത്തിക്കാനും കഴിയുന്ന നേതാക്കളായി ശ്രീ.എ.സി.ബിനുകുമാറിൻ്റെ നേതൃത്വത്തിൽ നിരവധി സമുദായ സ്നേഹികൾ ചേർന്ന് സമുദായത്തെ ഒന്നടങ്കം കേരള സാംബവ സഭയുടെ കൊടിക്കീഴിൽ കൊണ്ടു വന്നു. കേവലം ഒന്നര വർഷം കൊണ്ട് ഈറ്റത്തൊഴിലാൾക്ക് വേണ്ടി സമരം, സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ട് നീതി നിഷേധത്തിനെതിരായ സമരം, അധികാരപ്രതിനിധ്യത്തിനു വേണ്ടി രണ്ടാം നവോദ്ധാനസംഗമം അങ്ങനെ കേരള സർക്കാരിന്റെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും രഹസ്യയോഗങ്ങളിൽ വരെ സംസാരിക്കപെടാനുള്ള ആർജ്ജവം ഈ കാലയലവിനുള്ളിൽ സമുദായം നേടിയെടുത്തു. 

അനുഗ്രഹീത കലാകാരനും ലോകത്തിന്റെ നെറുകയിൽ കേരളത്തെ കൊണ്ടു പോയി എത്തിച്ച നമ്മുടെ സമുദായാംഗമായ ശ്രീ.നെയ്യാറ്റിങ്കര വാസുദേവൻ സാറിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ പേരിൽ ഒരു കൾച്ചറൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അനുവദിക്കുന്നതിനും പരിവർത്തിത ക്രൈസ്തവരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് വേണ്ടി ഒരു കമ്മിഷൻ നിയമിക്കുന്നതിനും തുടങ്ങി 16 ഇന ആവശ്യങ്ങൾ അടങ്ങിയ ഒരു അവകാശപത്രിക സർക്കാരിനു മുൻപിൽ വയ്ക്കാനും അതിന്റെ പേരിൽ മന്ത്രിസഭായോഗങ്ങളിൽ ചർച്ച വയ്പ്പികാനും ഈ സംഘടനയ്ക്ക് കഴിഞ്ഞു... 

സമുദായത്തിന്റെ ഐക്യം മാത്രം പ്രധാന അജണ്ടയാക്കിയ ഈ സംഘടനയ്ക്ക് പ്രത്യേക രാഷ്ട്രീയ ചായ്‌വോ ലക്ഷ്യങ്ങളോ മത ചിന്തയോ ഇല്ല എന്നതാണ് മുഖമുദ്ര. ഒരു പാർട്ടിയുടെയും കീഴിൽ നിൽക്കാനും നേതാക്കൾ തയ്യാറല്ല എന്നുള്ളതിന് തെളിവാണ് നമ്മുടെ കഴിഞ്ഞ ഒന്നര വർഷത്തെ പ്രവർത്തനം.. സമുദായത്തിനകത്തു നിന്നും പുറത്തു നിന്നും നമ്മുടെ ഐക്യത്തെ ഭയപ്പെടുന്ന കുടിലശക്തികൾ ശക്തിയായി പ്രവർത്തിക്കുന്നുണ്ട്.. 

അതും നാം കാണുന്നുണ്ട്.. വിജയം നമുക്കായിരിക്കും.. കാരണം കേരള സാംബവ സഭ എന്നും എപ്പോഴും സാംബവന്റെ കൂടെയാണ്..
Our Facebook Page