Friday, 27 October 2017

ജാതി സർട്ടിഫിക്കറ്റ് - നിബന്ധനകൾ

മറ്റ് പിന്നോക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റിനുവേണ്ടി രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച് വില്ലേജ് ഓഫീസര്‍ക്കോ അക്ഷയയിലോ അപേക്ഷ നല്‍കണംതെളിവിനായി ജാതി രേഖപ്പെടുത്തിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ്സ്ക്കൂള്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് റേഷന്‍കാര്‍ഡ്പരിവര്‍ത്തനം നടത്തിയവരാണെങ്കില്‍ ബന്ധപ്പെട്ട ഗസറ്റ് പരസ്യം എന്നിവയുണ്ടെങ്കില്‍ തെളിവിനായി ഹാജരാക്കണംഇവയുടെ അടിസ്ഥാനത്തില്‍ പ്രാദേശിക അന്വേഷണം നടത്തിയതിനു ശേഷമാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക.ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവരുടെ സ്വദേശം ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് അല്ല എന്നുണ്ടെങ്കില്‍ അവര്‍ ജനിച്ചു വളര്‍ന്ന താലൂക്കില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കേണ്ടതാണ്.

Saturday, 14 October 2017

മഹാത്മാ കാവാരിക്കുളം കണ്ഠന്‍ കുമാരന്‍

ജീവ ചരിത്ര സംഗ്രഹം

ഈ ശ്രേണിയില്‍ സാംബവ സമുദായത്തില്‍നിന്നും ജന്മംകൊണ്ട സാമൂഹ്യപരിഷ്‌കര്‍ത്താവും അധഃസ്ഥിത നേതാവുമായിരുന്നു ശ്രീമൂലം പ്രജാസഭാ മെമ്പറായിരുന്ന മഹാത്മാ കാവാരിക്കുളം കണ്ഠന്‍ കുമാരന്‍. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ മല്ലപ്പള്ളിയ്ക്കടുത്ത് പെരുമ്പെട്ടി ഗ്രാമത്തില്‍ 1868 ഒക്ടോബര്‍ 25 ന് കാവാരിക്കുളത്തു വീട്ടില്‍ കണ്ഠന്റെയും, മാണിയുടെയും മകനായി കണ്ഠന്‍കുമാരന്‍ ജന്മംകൊണ്ടു. ആധ്യാത്മിക തേജസ്വികളായ ബ്രഹ്മശ്രീ. പൊയ്കയില്‍ ശ്രീ കുമാര ഗുരുദേവനും, ശുഭാനന്ദ ഗുരുദേവനും ജന്മം നല്‍കിയ സാംബവ സമുദായത്തിലായിരുന്നു കണ്ഠന്‍ കുമാരന്റെയും ജനനം. തീണ്ടല്‍ ജാതിയില്‍ ജനിച്ചതുമൂലം പള്ളിക്കൂടത്തില്‍ ചേര്‍ന്നു വിദ്യാഭ്യാസം ചെയ്യുന്നതിനും അദ്ദേഹത്തിനു അവസരം നിഷേധിച്ചിരുന്നുവെങ്കിലും കിട്ടുപിള്ള ആശാന്‍ എന്ന ഗുരു ശ്രേഷ്ഠന്‍ അതീവ രഹസ്യമായി മലയാളവും സംസ്‌കൃതവും ബാലനായ കുമാരനെ അഭ്യസിപ്പിക്കുവാന്‍ സൗമനസ്യം കാട്ടി. ഒരു പറയബാലനെ പഠിപ്പിച്ചതിന്റെ പേരില്‍ ആശാനു സ്വസമുദായത്തില്‍നിനനും ഇതര സവര്‍ണ്ണ പ്രമാണിമാരില്‍നിന്നും ഭീഷണിയും വിലക്കും നേരിട്ടതിനാല്‍ പഠനം പൂര്‍ത്തിയാക്കുവാന്‍ കുമാരനും കഴിഞ്ഞില്ല.

Friday, 13 October 2017

മഹാത്മാ അയ്യന്‍കാളി ശ്രീമൂലം പ്രജാസഭയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗങ്ങളും ദിവാന്റെ മറുപടിയും



കേരളത്തിലെ ആദ്യത്തെ ദലിത് രാഷ്ട്രീയ നേതൃത്വമായിരുന്നു മഹാത്മ അയ്യന്‍കാളി. അയ്യന്‍കാളിയുടെ ചരിത്രം ബോധപൂര്‍വ്വം മറച്ചുവയ്ക്കപ്പെട്ടിരു ന്നതാണ്. പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്ന എഴുത്തുകാരും അയ്യന്‍കാളിയെ തമസ്‌കരിചച്ചതിന്റെ ഫലമായി അരനൂറ്റാണ്ടുകാലം അവര്‍ക്ക് ഈ ചരിത്രത്തെ മൂടിവയ്ക്കുവാന്‍ കഴിഞ്ഞു. ശ്രീമൂലം പ്രജാ സഭയില്‍ മെമ്പറായിരുന്നുകൊണ്ട് പട്ടികജാതി- വര്‍ഗക്കാര്‍ക്ക് അനുകൂലമായി അനേക നിയമങ്ങള്‍ നിര്‍മമിക്കുവാന്‍ കഴിഞ്ഞു. സഭയ്ക്കു പുറത്ത് സമരങ്ങളിലൂടെയും ബലമായും പല കാര്യങ്ങളിലും നേടിയെടുത്തു. പൊതുനിരത്തില്‍ക്കൂടി സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യം, വിദ്യാലയ പ്രവേശനത്തിനുള്ള സ്വാതന്ത്ര്യം, വേലയ്ക്കു മാന്യമായി കൂലി ലഭിക്കുകയെന്ന ആവശ്യം, പ്രജാസഭയില്‍ ആനുപാതികമായ അംഗത്വം വേണമെന്നുള്ള ആവശ്യം, സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിയമനം വേണമെന്നുള്ള ആവശ്യം, ഭൂരഹിതരായവര്‍ക്ക് ചതുപ്പുനിലങ്ങള്‍ പതിച്ചുനല്‍കണം, വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ധനസഹായം (ഗ്രാന്റ്) അനുവദിക്കുക, ശ്മശാനങ്ങള്‍ സ്ഥാപിക്കുക എന്നു തുടങ്ങി ജനനംമുതല്‍ മരണംവരെയുള്ള മനുഷ്യന്റെ എ#ലലാ ആവശ്യങ്ങളും ഉയര്‍ത്തുകയും അതെല്ലാം നേടിയെടുക്കുകയും ചെയ്തിരുന്നു.

മഹാത്മാ അയ്യന്‍കാളിക്കുശേഷം ജനാധിപത്യനന്തരം ജാതി-സമുദായ സംഘടനകള്‍ക്ക് ഉപരിയായി ദലിത് രാഷ്ട്രീയബാധയുള്ള ശക്തമായ പ്രസ്ഥാനം കേരളത്തില്‍ വികസിക്കുവാന്‍ കഴിയാതെപോയതാണ് കേരളത്തിലെ ദളിതര്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ ദുരന്തം. അയ്യന്‍കാളി നടത്തിയ സമരങ്ങളെല്ലാം വിജയമായിരുന്നു. എന്നാല്‍ അയ്യന്‍കാളിക്കുശേഷം ഇതുപോലൊരു നേതാവ് ഉണ്ടായില്ല. ഇതു മുതലെടുത്തുകൊണ്ട് പിന്നീടുവന്ന വിപ്ലവ പാര്‍ട്ടികള്‍ (കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍) ഈ സമരങ്ങള്‍ പലതും ഏറ്റെടുക്കുകയും ഭൂരിപക്ഷം സമരങ്ങള്‍ പരാജയപ്പെടുത്തുകയും ചെയ്തതിന്റെ ഫലമയി സമരത്തെയും വിപ്ലവത്തെയും ദലിതര്‍ക്ക് താത്പര്യമില്ലാതാവുകയും തങ്ങള്‍ വിശ്വസിച്ച (സവര്‍ണ്ണ) പാര്‍ട്ടി അധികാരത്തില്‍ വന്നിട്ട് ചെപ്പടിവിദ്യകള്‍ (നക്കപ്പിച്ചകള്‍) കാണിച്ച് വഞ്ചിച്ചതുകൊണ്ട് നിരാശയരായിരിക്കുന്ന ജനതയെയാണ് നമുക്കിന്നു കാണുവാന്‍ കഴിയുന്നത്.

Thursday, 12 October 2017

സംവരണം എന്ത് എന്തിന്

ചോ : സംവരണം നല്‍കുന്നതുകൊണ്ടല്ലേ ഇപ്പൊഴും ഇന്ത്യയില്‍ ജാതീയത നിലനില്‍ക്കുന്നത് ?


സംവരണം നല്‍കിത്തുടങ്ങുന്നതിനുമുന്‍പ് ഇന്ത്യയില്‍ എന്തായിരുന്നു അവസ്ഥ ? എല്ലാവരും സമന്‍മാരായിരുന്നോ ? ജാതീയതയുടെ ദുരിതങ്ങള്‍ അനുഭവിച്ച ജനവിഭാഗങ്ങളെയും മറ്റുള്ളവര്‍ക്കൊപ്പം  ശക്തിപ്പെടുത്തി ജാതീയതയെ തുടച്ചു നീക്കാനുള്ള പരിശ്രമമാണ്  സംവരണം, അത് ജാതീയതയ്ക്കു കാരണമാകുമെന്ന് പറയുന്നത്  മരുന്നുകഴിക്കുന്നതാണ് രോഗങ്ങൾ ഉണ്ടാകാന്‍ കാരണമെന്ന് പറയുന്നതിന് തുല്യമാണ്.

ചോ : സംവരണം നല്‍കുന്നത് എഫിഷ്യന്‍സിയെ ബാധിക്കില്ലെ ?

 സംവരണത്തിന്‍റെ കാര്യം വരുമ്പോള്‍ മാത്രം പലരും എഫിഷ്യന്‍സിയുടെ കാര്യമോര്‍ത്തു ദുഖിക്കുന്നത് പരിഹാസ്യമാണ് . അനേകം സ്വകാര്യ കോളേജുകളില്‍ നിന്നു എം‌ബി‌ബി‌എസും എഞ്ചിനീയറിങ്ങും പഠിച്ചിറങ്ങുന്നവരെക്കുറിച്ച് ആരും ഇങ്ങനെയൊരു വാദമുയര്‍ത്തിക്കാണാറില്ലല്ലോ. ആവശ്യമായ പരിശീലനം നല്‍കിയാല്‍ മിക്കവര്‍ക്കും ചെയ്യാന്‍ കഴിയുന്നതാണ് ആധുനിക സമൂഹത്തിലെ തൊഴിലുകളില്‍ ഭൂരിഭാഗവും.കൂടാതെ ഒരു സമൂഹത്തിലെ  .എല്ലാ ജനവിഭാഗങ്ങളുടെയും ഉയര്‍ച്ചയ്ക്കും താഴ്ച്ചയ്ക്കും ഉത്തരവാദി ആ  സമൂഹം തന്നെയാണ്, ഒരു  സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുന്നത് എഫിഷ്യന്‍സി കുറയാനിടയാക്കുന്നുണ്ടെങ്കില്‍ അത് സഹിക്കാന്‍ ആ സമൂഹം ബാധ്യസ്ഥമാണ്.

Monday, 31 July 2017

എന്താണ് സംവരണം?

എന്താണ് സംവരണം?
പോരാട്ടങ്ങളിലൂടേയും രൂക്ഷമായ സാമൂഹ്യനീതിയുടെ കണക്കുപറച്ചിലുകളിലൂടേയും നേടിയെടുത്ത അവകാശമാണ് സംവരണം. അത് ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ടതാണ്. ഭരണപരമായ പങ്കാളിത്തവും ദേശീയ സ്വത്തിലുള്ള അവകാശവുമാണ് സംവരണം കൊണ്ടുദ്ദേശിക്കുന്നത്.
സംവരണത്തെകുറിച്ചുള്ള തെറ്റായ ധാരണകള്‍ എന്തൊക്കെയാണ് ?
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയാണ്, ഇത് ഒരു തൊഴില്‍ദാന പദ്ധതിയാണ്, ആരുടേയെങ്കിലും ഔദാര്യമാണ്- ആനുകൂല്യമാണ് എന്നെല്ലാമാണ് പലരും ധരിച്ചുവശായിരി ക്കുന്നത്.
സംവരണം ആനുകൂല്യമാണോ ?
ഭരണഘടനയുടെ നിര്‍ദ്ദേശതത്വങ്ങളില്‍ 11-ാം മത്തേത് പറയുന്നു- സമൂഹത്തി ന്റെ ദുര്‍ബ്ബല വിഭാഗങ്ങളെ, പ്രത്യേകിച്ച് പട്ടിക വിഭാഗങ്ങളെ പ്രത്യേക പരിഗണനയോടെ മുന്നാക്കം കൊണ്ടുവരണം. (ആര്‍ട്ടിക്കിള്‍ 46) സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളേയും പട്ടികവിഭാഗങ്ങളേയും ഉദ്ധരിക്കുന്നതിനായി ഗവണ്‍മെന്റ് പ്രത്യേക നിയമ നടപടികള്‍ ഉണ്ടാക്കണം. (ആര്‍ട്ടിക്കിള്‍ 15/4) വേണ്ടത്ര പങ്കാളിത്തം ഉദ്യോഗതലങ്ങളില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ലെ ങ്കില്‍ അതിന് പ്രത്യേക നിയമനരീതികള്‍ ഉണ്ടാക്കണം. (ആര്‍ട്ടിക്കിള്‍ 18/4) 330, 332, 335, 338, 339, 341, 342 എന്നീ വകുപ്പുകളിലായി ഭരണരംഗത്ത് പിന്നാക്ക അധ:സ്ഥിത വിഭാഗങ്ങള്‍ക്കുണ്ടാവേണ്ട പങ്കാളിത്തത്തെപ്പറ്റി വിശദമായി പറയുന്നു. അതായത് ഭരണഘടനാപരമായി ലഭിച്ചിരിക്കുന്ന അവകാശമാണ് സംവരണം. ഭരണഘടനാപരമായതു കൊണ്ടുതന്നെ സംവരണം ഒരു ജനാധിപത്യ അവകാശവുമാണ്.
പ്രത്യേകവിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന്റെ തത്വങ്ങള്‍ ഭരണഘടനയില്‍ എങ്ങിനെ വ്യവസ്ഥ ചെയ്തിരിക്കുന്നു ?
പട്ടികജാതികളെയും പട്ടിക ഗോത്രങ്ങളെയും നിര്‍ണ്ണയിക്കുവാനുള്ള അധികാരം രാഷ്ട്രപതിക്കാണ് ഭരണഘടന നല്‍കിയിരിക്കുന്നത്.ഇത്തരം പ്രത്യേക വിഭാഗങ്ങള്‍ക്കുവേണ്ടി രാഷ്ട്രപതിയാല്‍ നിയോഗിക്കപ്പെടുന്ന ഒരു പ്രത്യേക ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കും.ഈ വിഭാഗങ്ങളുടെ ക്ഷേമത്തെപ്പറ്റി വിലയിരുത്താനും റിപ്പോര്‍ട്ടുചെയ്യാനും പ്രത്യേക കമ്മീഷനെ നിയമിക്കാനും രാഷ്ട്രപതിക്ക് അവകാശമുണ്ട്.കേന്ദ്ര-സംസ്ഥാന സര്‍വ്വീസുകളില്‍ പട്ടികവിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പുനല്‍കിയിരിക്കുന്നു.
സംവരണ മാനദണ്ഡം ജാതിയോ സാമ്പത്തികമോ ?
സംവരണ മാനദണ്ഡം ജാതി തന്നെയാണ്. സാമ്പത്തികമല്ല. ഏകദേശം 80% വരുന്ന ജാതീയസമൂഹം ജാതിയുടെ പേരില്‍ അടിമകളും പഞ്ചമരുമായി നൂറ്റാണ്ടുകളായി തിരസ്‌കരിക്കപ്പെട്ടവരാണ്. എന്തിനേയും ജാതിയുടെ പേരില്‍ വിലയിരുത്തുന്ന ക്രൂരമായ യാഥാര്‍ത്ഥ്യമാണ് ചരിത്രത്തിലുള്ളത്. ഒരു വ്യക്തിയുടെ ജനനം തുടങ്ങി വിദ്യാഭ്യാസം, വിവാഹം, മരണം എന്നിവയി ലെല്ലാം ജാതിയുടെ പേരില്‍ വിവേചനം നിലനില്‍ക്കുന്നുണ്ട്. ഇപ്രകാരം ജാതിയുടെ പേരില്‍ സാമൂഹികനീതിയും അവസരസമത്വവും രാഷ്ട്രീയ അധികാരങ്ങളും നിഷേധിക്കപ്പെട്ട ഈ വര്‍ഗ്ഗത്തിന്റെ ഉന്നമനം ലക്ഷ്യം വക്കുന്ന ഭരണഘടനാപരമായ അവകാശമാണ് സംവരണമെന്നതിനാല്‍ അത് ജാതി അടിസ്ഥാനമാക്കിയാണ് അനുശാസിക്കപ്പെടുന്നത്.
സംവരണത്തിന്റെ ലക്ഷ്യങ്ങള്‍ ?
നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെടുകയും ആട്ടിയകറ്റപ്പെടുകയും ചെയ്ത മര്‍ദ്ദിത ജനവിഭാഗങ്ങളെ സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളില്‍ മറ്റുള്ളവര്‍ക്കൊപ്പം ഉയര്‍ത്തിക്കൊണ്ടു വരാനുള്ള പരിപാടിയാണ് സംവരണം. അല്ലാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉദ്ദേശിച്ചുകൊണ്ടല്ല സംവരണം ഭരണഘടനയില്‍ വിഭാവനം ചെയ്തിരി ക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ഒരു തൊഴില്‍ദാന പരിപാടിയോ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയോ അല്ല. അതായത്, ദേശീയ സ്വത്തിലും ഭരണത്തിലും ഈ ജനവിഭാഗങ്ങള്‍ക്ക് പങ്കാളിത്തം ഉണ്ടാക്കിക്കൊടുക്കലാണ് സംവരണത്തിന്റെ ലക്ഷ്യം.
എപ്പോഴാണ് സംവരണം അവസാനിക്കുക ?
പിന്നാക്ക അധ:സ്ഥിത വിഭാഗങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തുന്നതുവരെ സംവരണം നിലനിര്‍ത്തുകയെന്നതാണ് വിവക്ഷ. സംവരണം ഏതെങ്കിലും പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരമല്ല. എക്കാലവും ഇത് തുടര്‍ന്നുപോകാനും കഴിയില്ല. താല്‍ക്കാലിക പരിപാടി മാത്രമാണിത്. പ്രസ്തുത വിഭാഗങ്ങള്‍ മുഖ്യധാരയില്‍ എത്തിക്കഴിഞ്ഞതായുള്ള ആധികാരിക പഠനത്തിന്റെ അടിസ്ഥാനത്തില്‍ അത് പിന്‍വലിക്കണം. എന്നാല്‍ കേരളത്തില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് ഇവര്‍ മുഖ്യധാരയില്‍ എത്തിയിട്ടില്ല എന്നുമാത്രമല്ല ബഹുദൂരം പിന്നാക്കം പോയതായാണ്. അതായത് ഇത്രയും കാലം നടപ്പിലാക്കിയിട്ട് സംവരണത്തിന്റെ ഗുണഫലങ്ങള്‍ കിട്ടിയിട്ടില്ലെങ്കില്‍ അത് എടുത്ത് കളയുകയല്ല, തീവ്രമായി നടപ്പിലാക്കി ഉടന്‍തന്നെ ലക്ഷ്യം കൈവരിക്കുകയാണ് വേണ്ടത്.
സാമ്പത്തികസംവരണവാദത്തിന് അടിസ്ഥാനമുണ്ടോ ?
ദാരിദ്ര്യത്തിന് ജാതിയില്ല എന്നു പറയുമ്പോള്‍ പ്രഥമദൃഷ്ട്യാ ശരിയെന്ന് തോന്നും. എന്നാല്‍ സാമ്പത്തികം നോക്കിയല്ല ജാതി നോക്കിയാണ് ഇവിടെ സാമൂഹ്യമാന്യത കല്‍പ്പിക്കപ്പെടുന്നത്. വിശക്കുന്ന നമ്പൂതിരിക്കും വിശക്കാത്ത വേലനും സമൂഹത്തില്‍ ഒരേ സ്ഥാനമല്ലല്ലോ ഉള്ളത്. സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം ശരിയെന്ന് തോന്നുന്നത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരിപാടിയാണ് സംവരണം എന്ന തെറ്റിദ്ധാരണ നിമിത്തമാണ്. ഭരണപങ്കാളിത്തവും അവസരസമത്വവുമാണ് അത് ലക്ഷ്യം വക്കുന്നതെന്ന് ഏവരും മനസ്സിലാക്കണം. മുന്നാക്കക്കാരിലെ സാമ്പത്തികമായി മാത്രം പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അവസരങ്ങല്‍ ഒരിടത്തും നിഷേധിക്കപ്പെടുന്നില്ല. അവര്‍ ജാതിവ്യസ്ഥിതിയുടെ ഇരയല്ലെന്നു മാത്രമല്ല, മറിച്ച് അതിന്റെ ഗുണഫലം അനുഭവിക്കുന്നവരുമാണ്. അവര്‍ക്ക് ജാതിമൂലമുണ്ടായ അവശത പരിഹരിക്കുന്നതിനുള്ള പരിപാടിയായ സംവരണം നല്‍കിയാല്‍ സംവരണത്തിന്റെ അടിസ്ഥാനം തന്നെ (സാമൂഹ്യനീതി) അട്ടിമറിക്കപ്പെടും. മാത്രവുമല്ല, സാമ്പത്തിക സംവരണം എന്നത് ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ട ഒരു വസ്തുതയല്ല. ഇക്കാരണങ്ങളാല്‍ സാമ്പത്തിക സംവരണവാദത്തിന് അടിസ്ഥാനമില്ലെന്ന് മനസ്സിലാക്കാം.
സംവരണ വിഭാഗത്തിന് പുറത്തുള്ളവരുടെ സാമ്പത്തിക പിന്നോക്കാവസ്ഥ എങ്ങനെ പരിഹരിക്കപ്പെടണം?
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാരുണ്ട് എന്നത് സത്യമാണ്. അവര്‍ക്ക് നീതി നിഷേധിക്കപ്പെടരുത്. അത് നടപ്പാക്കാന്‍ സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികം ആക്കുകയല്ല വേണ്ടത്. മറ്റു പ്രതിവിധികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. ഉദാഹരണമായി ദാരിദ്ര്യമനുഭവിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുക. അവര്‍ക്ക് കോളേജ് വിദ്യാഭ്യാസത്തില്‍ ജസ്റ്റിസ് കുമാരപിള്ള കമ്മീഷന്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ഇപ്പോള്‍ത്തന്നെ ലഭിക്കുന്നുണ്ട്.
സാമൂഹ്യനീതിയും അവസരസമത്വവും നിഷേധിക്കപ്പെട്ട ജനവിഭാഗത്തിന് ഇവ ലഭ്യമാക്കേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഉയര്‍ന്ന ജാതിക്കാരന്‍ സാമ്പത്തികമായും ഉയര്‍ന്നുനില്‍ക്കണമെന്നത് അടിമത്ത ചിന്താഗതിയാണ്. തൊഴില്‍, സംസ്‌കാരം, ജീവിതരീതി, ആചാരങ്ങള്‍, സാമൂഹ്യമാന്യത, സ്വത്ത് ഉടമസ്ഥത തുടങ്ങിയവയുടെ മാനദണ്ഡം ജാതിയാണ്. പ്രസ്തുത വിഷയം സ്വജനമിത്രം 2010 ഫെബ്രുവരി ലക്കത്തിലെ പേജ് 23-ല്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാകൃതമായ ജാതിവ്യവസ്ഥക്ക് വേദോപനിഷത്തു കളുടേയും സ്മൃതികളുടേയും പുരാണങ്ങളുടേയും പിന്‍ബലംകൂടി നല്‍കപ്പെട്ടപ്പോള്‍ അത് വ്യവസ്ഥാപിതമായി ത്തീര്‍ന്നു. ജാതി ഇന്നും നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. കണ്ണടച്ച് ഇരുട്ടാക്കിയതുകൊണ്ട് അത് ഇല്ലാതാവുന്നില്ല. ജീവിതത്തില്‍ 95% കാര്യങ്ങളിലും നിര്‍ണ്ണായകഘടകം ജാതിയാണ്. പലപ്പോഴുമത് സമൂഹത്തിന്റെ ഉപരിതലത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെങ്കിലും പുറമേക്കത് ഇല്ലെന്നു തോന്നുമെങ്കിലും ഇല്ലാതാവുന്നില്ല. ആവശ്യമുള്ളപ്പോഴെല്ലാം അത് പൊന്തിവരും. സമൂഹം എത്രമാത്രം പുരോഗമിച്ചുവെന്ന് പറയുമ്പോഴും ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങളായ ജനനം, വിവാഹം, മരണം ഇവയിലൊക്കെ ജാതി മുഖ്യഘടകമാണോ എന്ന് പിശോധിക്കുമ്പോഴറിയാം അതിന്റെ അതിജീവനശേഷി എത്രയുണ്ടെന്ന്. മേല്‍ക്കീഴില്ലാതെ ഒരു ജാതിയേയും പരാമര്‍ശിക്കാന്‍ ആവില്ല. കാരണം അത്തരം തരംതിരിവുകള്‍ ഉണ്ടാക്കലാണ് ജാതിവ്യവസ്ഥ. ജാതിയെന്നാല്‍ അസമത്വം തന്നെയാണ്. തുല്യത നിഷേധിക്കലും. അതിനാലാണ് നമ്മുടെ സംഘടനയുടെ നിയമാവലിയില്‍- 'ജാതിരഹിതവും സമത്വാധിഷ്ഠിതവുമായ ഒരു സാമ്പത്തിക-സാമൂഹ്യവ്യവസ്ഥിതി എന്ന ലക്ഷ്യസാക്ഷാത്ക്കാര ത്തിനണിനിരത്തി അചിരേണ ആ സാമൂഹ്യക്രമത്തില്‍ അലിഞ്ഞുചേരുന്നതിന് പ്രാപ്തമാക്കുക'എന്ന് മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നത്.
#കടപ്പാട്

Wednesday, 15 March 2017

വായ്പ വേണോ വായ്പ - SCST Corporation 2007ലെ കഥ

വായ്പ വേണോ വായ്പ - SCST Corporation


പിന്നോക്ക ജാതി, പട്ടികജാതി, പട്ടികവര്‍ഗ്ഗം എന്നൊക്കെ കേട്ടാല്‍ നമുക്കൊക്കെ നൂറ്‌ നാവാണ്‌. നമ്മുടെ സര്‍ക്കാരിനാണേല്‍ പറയുകയും വേണ്ട. സംസ്ഥാന ബജറ്റ്‌ മുഴുവന്‍ അവര്‍ക്ക്‌ വേണ്ടിയാണെന്നു പോലും വാദിച്ചുകളയും.
ഇത്രയും തുകയൊക്കെ പൊതുഖജനാവില്‍ നിന്നും ചെലവാക്കുമ്പോള്‍ അതു നേരാംവണ്ണമായിരുന്നോ എന്ന്‌ സി.എ.ജി. പരിശോധിക്കാതിരിക്കില്ല. അതു കൊണ്ടാണ്‌ 2007-ലെ സി.എ.ജി. റീപ്പോര്‍ട്ടില്‍ ഈ വിഭാഗക്കാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികളെ പറ്റി എന്തെങ്കിലും പരാമര്‍ശമുണ്ടോയെന്ന്‌ നോക്കിയത്‌.

അപ്പോഴാണ്‌ മനസ്സിലായത്‌, പിന്നോക്ക ജാതി, പട്ടിക ജാതി/വര്‍ഗ്ഗ ക്കാരുടെ ക്ഷേമത്തിനുവേണ്ടി സര്‍ക്കാരില്‍ പ്രത്യേക വകുപ്പ്‌ മാത്രമല്ല ഉള്ളതെന്ന്‌ മനസ്സിലായത്‌.

പട്ടിക ജാതികള്‍ , പട്ടിക വര്‍ഗ്ഗങ്ങള്‍ , പിന്നോക്ക വിഭാഗങ്ങള്‍ , ന്യൂന പക്ഷങ്ങള്‍ , ക്രിസ്ത്യാനികളായി പരിവര്‍ത്തനം ചെയ്യപെട്ടവര്‍ മറ്റു ശുപാര്‍ശിത വിഭാഗങ്ങള്‍ എന്നിവരുടെ സമ്പത്തിക സ്ഥിതി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ മൂന്ന്‌ കമ്പനികളും സ്ഥാപിച്ചിട്ടുണ്ട്‌. ഇതാണ്‌ അവ:
  • SC/ST corporation=കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ ലിമിറ്റഡ്‌
  • CC Corporation=കേരള സംസ്ഥാന പട്ടികജാതി പരിവര്‍ത്തിത ക്രൈസ്തവ / ശുപാര്‍ശിത വിഭാഗ വികസന കോര്‍പറേഷല്‍ ലിമിറ്റഡ്‌.
  • BCDC=കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ലിമിറ്റഡ്‌.
മുഖവുര.

ഈ മൂന്നു കമ്പനികളും മുഖ്യമായും അവരുടേതായ ലക്ഷ്യമിട്ട ജനവിഭാഗത്തിനു വേണ്ടി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിന്‍ കീഴില്‍ ധനസഹായം നല്‍കുകയാണ്‌ ചെയ്യേണ്ടത്‌. ഇതിനാവശ്യമായ ധനം കണ്ടെത്തുന്നത്‌ കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള ഓഹരി മൂലധനത്താലും അതാതു ദേശീയ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള മൃദു വായ്പകള്‍ മുഖേനയുമാണ്‌. വായ്പകള്‍ ലഭ്യമാക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ താഴെക്കാണുന്നവയാണ്‌:

Wednesday, 15 February 2017