Friday, 13 October 2017

മഹാത്മാ അയ്യന്‍കാളി ശ്രീമൂലം പ്രജാസഭയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗങ്ങളും ദിവാന്റെ മറുപടിയും



കേരളത്തിലെ ആദ്യത്തെ ദലിത് രാഷ്ട്രീയ നേതൃത്വമായിരുന്നു മഹാത്മ അയ്യന്‍കാളി. അയ്യന്‍കാളിയുടെ ചരിത്രം ബോധപൂര്‍വ്വം മറച്ചുവയ്ക്കപ്പെട്ടിരു ന്നതാണ്. പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്ന എഴുത്തുകാരും അയ്യന്‍കാളിയെ തമസ്‌കരിചച്ചതിന്റെ ഫലമായി അരനൂറ്റാണ്ടുകാലം അവര്‍ക്ക് ഈ ചരിത്രത്തെ മൂടിവയ്ക്കുവാന്‍ കഴിഞ്ഞു. ശ്രീമൂലം പ്രജാ സഭയില്‍ മെമ്പറായിരുന്നുകൊണ്ട് പട്ടികജാതി- വര്‍ഗക്കാര്‍ക്ക് അനുകൂലമായി അനേക നിയമങ്ങള്‍ നിര്‍മമിക്കുവാന്‍ കഴിഞ്ഞു. സഭയ്ക്കു പുറത്ത് സമരങ്ങളിലൂടെയും ബലമായും പല കാര്യങ്ങളിലും നേടിയെടുത്തു. പൊതുനിരത്തില്‍ക്കൂടി സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യം, വിദ്യാലയ പ്രവേശനത്തിനുള്ള സ്വാതന്ത്ര്യം, വേലയ്ക്കു മാന്യമായി കൂലി ലഭിക്കുകയെന്ന ആവശ്യം, പ്രജാസഭയില്‍ ആനുപാതികമായ അംഗത്വം വേണമെന്നുള്ള ആവശ്യം, സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിയമനം വേണമെന്നുള്ള ആവശ്യം, ഭൂരഹിതരായവര്‍ക്ക് ചതുപ്പുനിലങ്ങള്‍ പതിച്ചുനല്‍കണം, വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ധനസഹായം (ഗ്രാന്റ്) അനുവദിക്കുക, ശ്മശാനങ്ങള്‍ സ്ഥാപിക്കുക എന്നു തുടങ്ങി ജനനംമുതല്‍ മരണംവരെയുള്ള മനുഷ്യന്റെ എ#ലലാ ആവശ്യങ്ങളും ഉയര്‍ത്തുകയും അതെല്ലാം നേടിയെടുക്കുകയും ചെയ്തിരുന്നു.

മഹാത്മാ അയ്യന്‍കാളിക്കുശേഷം ജനാധിപത്യനന്തരം ജാതി-സമുദായ സംഘടനകള്‍ക്ക് ഉപരിയായി ദലിത് രാഷ്ട്രീയബാധയുള്ള ശക്തമായ പ്രസ്ഥാനം കേരളത്തില്‍ വികസിക്കുവാന്‍ കഴിയാതെപോയതാണ് കേരളത്തിലെ ദളിതര്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ ദുരന്തം. അയ്യന്‍കാളി നടത്തിയ സമരങ്ങളെല്ലാം വിജയമായിരുന്നു. എന്നാല്‍ അയ്യന്‍കാളിക്കുശേഷം ഇതുപോലൊരു നേതാവ് ഉണ്ടായില്ല. ഇതു മുതലെടുത്തുകൊണ്ട് പിന്നീടുവന്ന വിപ്ലവ പാര്‍ട്ടികള്‍ (കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍) ഈ സമരങ്ങള്‍ പലതും ഏറ്റെടുക്കുകയും ഭൂരിപക്ഷം സമരങ്ങള്‍ പരാജയപ്പെടുത്തുകയും ചെയ്തതിന്റെ ഫലമയി സമരത്തെയും വിപ്ലവത്തെയും ദലിതര്‍ക്ക് താത്പര്യമില്ലാതാവുകയും തങ്ങള്‍ വിശ്വസിച്ച (സവര്‍ണ്ണ) പാര്‍ട്ടി അധികാരത്തില്‍ വന്നിട്ട് ചെപ്പടിവിദ്യകള്‍ (നക്കപ്പിച്ചകള്‍) കാണിച്ച് വഞ്ചിച്ചതുകൊണ്ട് നിരാശയരായിരിക്കുന്ന ജനതയെയാണ് നമുക്കിന്നു കാണുവാന്‍ കഴിയുന്നത്.


മഹാത്മാ അയ്യന്‍കാളി ശ്രീമൂലം പ്രജാസഭയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗങ്ങളും ദിവാന്റെ മറുപടിയും
നിന്ദിതരും പീഡിതരും നിരാശ്രയരും നിത്യ ദുഃഖിതരുമായിരുന്നവരുടെ സമരപാത ഒരുക്കുകയായിരുന്നു അയ്യന്‍കാളിയുടെ ആദ്യ യ്തനം. അത് നിരവധി മരങ്ങളിലൂടെ വിജയം വരിച്ചു. അതില്‍ സഞ്ചാര സ്വാതന്ത്ര്യം, സ്‌കൂളുകളില്‍ പ്രവേശനത്തിനുള്ള സമരവും യത്‌നവും അങ്ങനെ അനവധി സമരങ്ങള്‍ അദ്ദേഹം നടത്തി. സഞ്ചാര സ്വാതന്ത്ര്യസമരം അവസാനിച്ചത്, ഗ്രാമവീഥിയില്‍നിന്നും രാജവീഥിയില്‍ അവസാനിച്ച വില്ലുവണ്ടി യാത്രയില്‍ക്കൂടിയായിരുന്നു. വിജയം വരിക്കാതെ ഒരു സമരവും അവസാനിചച്ചില്ല. സമര മുഖങ്ങളളില്‍ അണിചേരുന്നവരുടെ ഐക്യവും സഹകരണവും വളര്‍ത്തിയെടുത്ത് സാമൂഹിക ശക്തിയാക്കി. സാധുജന പരിപാലനസംഘം രൂപീകിച്ചു. നൂറുകണക്കിന് ശാഖകള്‍ സ്ഥാപിച്ചു. പുതിയ നേതൃനിര വളര്‍ത്തിയെടുത്തു. വിദ്യാഭ്യാസമില്ലാതിരുന്ന അയ്യന്‍കാളി സ്വന്ത പരിമിതികള്‍ മനസ്സിലാക്കി അഭ്യസ്തവിദ്യരും അധസ്ഥിതരോട് അനുകമ്പയുള്ള സുഭാഷിണി പത്രത്തിന്റെ എഡിറ്റര്‍ പി. ഗോവിന്ദപ്പിള്ളയെ പ്രജാസയില്‍ അധസ്ഥിതരെ പ്രതിനിഥീകരിക്കുവാന്‍ അയ്യന്‍കാളി അയച്ചു. അയ്യന്‍കാളിക്ക് പ്രജാസഭാപ്രവര്‍ത്തനങ്ങളെക്കുറിച്ച് നല്ല ധാരണയായ ശേഷം പി. ഗോവിന്ദപ്പിള്ള ദിവാനോട് ആവശ്യപ്പെട്ട പ്രകാരം അധഃസ്ഥിത വിഭാഗത്തില്‍നിന്ന് അയ്യന്‍കാളിയെ 1911 ജിംബര്‍ മാസം 5-ാം തീയതിയിലെ തിരുവിതാംകോട് സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളപ്രകാരം ശ്രീമൂലം പ്രജാസഭയിലേകക്ക് സാധുജന പരിപാലനസംഘത്തിന്റെ പേരില്‍ മഹാത്മാ അയ്യന്‍കാളിയെ നോമിനേറ്റ് ചെയ്യപ്പെട്ടു.

വര്‍ഗ ബഹുജന സംഘടനകള്‍ ഒന്നുംതന്നെ കേരള സമൂഹത്തില്‍ രൂപംകൊള്ളുകയോ അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടി ഒരു കലാപത്തിന് ഒരുങ്ങുകയോ ചെയ്യാത്ത കാലം. ബലപ്രയോഗത്തിലൂടെയാലും അവകാശങ്ങല്‍ നേടിയെടുക്കുക എന്ന പ്രതിബദ്ധതയോടെയുള്ള മുന്നേറ്റമായിരുന്നു അയ്യന്‍കാളിയുടേത്.

മനുഷ്യസ്‌നേഹികളില്‍നിന്നും ദീനാനുകമ്പയുള്ള പൊതുസമൂഹത്തില്‍നിന്നും പിന്തുണയും പ്രചോദനവും ലഭിച്ചിരുന്നു എന്നത് പ്രത്യേകം പഠനാര്‍ഹമാണ്.

ശ്രീമൂലം പ്രജാസഭയിലെ അയ്യന്‍കാളിയുടെ ആദ്യത്തെ പ്രസംഗം

പുതുവല്‍ഭൂമി പതിച്ചുകിട്ടുന്നതു സംബന്ധിച്ച്

ശ്രീമൂലം പ്രജാസഭയുടെ അഷ്ടമയോഗം രണ്ടാംദിവസം 1912 ഫെബ്രുവരി 27 (1807 കുംഭം 15) ചൊവ്വാഴ്ച മഹാത്മാ അയ്യന്‍കാളി (ഗവണ്മെന്റ് നിയമിച്ച മെമ്പര്‍) സാധുജനങ്ങളുടെ പ്രതിനിധിയായി സഭായോഗത്തില്‍ ഒരു സാമാജികനായി എന്നെ നിയമിച്ചതിലേക്ക് ഗവണ്മെന്റിനോടും കഴിഞ്ഞ സഭായോഗത്തിലെ സാമാജികന്മാരോടും എനിക്കുള്ള കൃതജ്ഞതയെ ഞാന്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചുകൊള്ളുന്നു.

പുതുവല്‍ഭൂമികളെ സാധുക്കളായ ആള്‍ക്കാരുടെ പേരില്‍ പതക്കുന്നതിനെ സംബന്ധിച്ച് കഴിഞ്ഞ യോഗത്തില്‍ ചെയ്ത നിവേദനത്തിന് കിട്ടിയ മറുപടി അനുസരിച്ച് നെയ്യാറ്റിന്‍കര, വിളപ്പിന്‍കോട്, തിരുവനന്തപുരം, നെടുമങ്ങാട് എന്നീ താലൂക്കുകളളില്‍ ചില പുതുവല്‍ ഭൂമികളെ ഞങ്ങളുടെ പേരില്‍ പതിച്ചുകിട്ടുന്നതിനായി അനേക ഹര്‍ജികള്‍ ബോധിപ്പിച്ചിരുനനു. എന്നാല്‍ യാതൊരു ഫലവുമുണ്ടായില്ല. ഈ പ്രദേശങ്ങളിലെ മറ്റു ജാതിയില്‍പ്പെട്ട ആള്‍ക്കാര്‍ ഞങ്ങളുടെ പ്രയത്‌നത്തിന് അനേക ദിവസങ്ങള്‍ വരുത്തി. അതില്‍ അവര്‍ക്ക് റവന്യൂ ജീവനക്കാരുടെ സഹായവുമുണ്ടായിരുന്നു. ഇതിന്റെ ഫലമായി ഇതിനുമുമ്പ് ജനങ്ങള്‍ അറിഞ്ഞിട്ടില്ലാതിരുന്നതും എന്നാല്‍ പുലയര്‍ അന്വേഷിച്ചറിഞ്ഞതുമായ പുതുവല്‍ ഭൂമികള്‍ ധനികന്മാരായ ഉയര്‍ന്ന ജാതിക്കാര്‍ക്ക് ലഭിച്ചു. പുലയരെ ഹിംസിക്കുകയും അവരുടെ പാര്‍പ്പിടങ്ങളില്‍നിന്നും വെളിയിലാക്കപ്പെടുകയും ചെയ്തു. എന്നതുതന്നെയുമല്ല, മുമ്പുണ്ടായിരുന്ന ഭൂമികൂടി ഇപ്പോള്‍ ഞങ്ങള്‍ക്കില്ലാതെയായിത്തീര്‍ന്നു. പിതൃതുല്യമായ ഗവണ്മെന്റിന്റെ കരുണയ്ക്കായി അപേക്ഷിക്കുക, അല്ലാതെ ഞങ്ങള്‍ക്ക് ഗത്യന്തരമില്ല. എന്റെ ജാതിക്കാര്‍ക്ക് കുറെയെങ്കിലും ഭൂമികള്‍ പതിച്ചുതരണമെന്നും പേരില്‍ പതിക്കപ്പെട്ട തരിശുഭൂമികളില്‍ ഉപയോഗമില്ലാതെ കിടക്കുന്നവയില്‍ ചിലതിനെ പരീക്ഷണാര്‍ത്ഥം തങ്ങളുടെ സൗഖ്യത്തിനും സൗകര്യത്തിനുമായി തരണമെന്നും ഞാന്‍ അപേക്ഷിക്കുന്നു. ധനികന്മാരുടെയും വസ്തു ഉടമസ്ഥരുടെയും പക്കല്‍നിന്നും ഞങ്ങള്‍ സങ്കടങ്ങള്‍ അനുഭവിച്ചുവരുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ഇതുവരെ വാക്കാല്‍ സമ്മതിക്കപ്പെട്ടിരുന്നതും ഞങ്ങളുടെ സ്വന്തം പ്രയത്‌നത്താല്‍ താമസിച്ചിരുന്ന സ്ഥലവും ഫലപ്രദമാക്കപ്പെട്ടതുമായ ഭൂമികളില്‍നിന്ന് ഞങ്ങളെ അവര്‍ വെളിയിലാക്കിയിരിക്കുന്നു. ഇതു മാത്രമല്ല, വനം ഡിപ്പാര്‍ട്ടുമെന്‍രിലെ ചില ഉദ്യോഗസ്ഥന്മാര്‍ ആ പ്രദേശത്തിലെ ഏതാനും ധനികന്മാരോട് (ഉയര്‍ന്ന ജാതിക്കാരോട്) ഒഴിച്ചിടപ്പെട്ട വനങ്ങളാണെന്നുള്ള വാദത്തെ പുറപ്പെടുവിച്ച് വനങ്ങളിലുള്ള ഞങ്ങളുടെ കുടിലുകളില്‍നിന്നും പോകുവാന്‍ ഞങ്ങളെ നിര്‍ബ്ബന്ധിച്ചുവരികയും ചെയ്യുന്നു. അതേസമയത്തുതന്നെ ഉയര്‍ന്ന ജാതിക്കാര്‍ ആ പ്രദേശങ്ങളെ കൈവശപ്പെടുത്തുവാന്‍ അനുവദിക്കുകയും ചെയ്യുന്നു. ഈമാതിരിയുള്ള സ്വേച്ഛ പ്രവൃത്തി പ്രധാനമായും ചെങ്ങന്നൂര്‍ താലൂക്കില്‍ റാന്നി പ്രവൃത്തിയില്‍ വല്യകാവുങ്കലിലും, ചങ്ങനാശ്ശേരി താലൂക്കില്‍ ........ മുറിയിലും തിരുവല്ല താലൂക്കില്‍ പെരുമ്പാത്ത് മുറിയിലും ആണു നടന്നുവരുന്നത്. ഇപ്രകാരമുള്ള സങ്കടങ്ങളെ നിവര്‍ത്തിക്കേണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.

ദിവാന്റെ മറുപടി

അധഃസ്ഥിതരെ സഹായിക്കുന്നതിനു കഴിവുള്ളതെല്ലാം ഗവണ്മെന്റ് ചെയ്യുന്നുണ്ട്. പുതുവല്‍ വസ്തുക്കളെ പേരില്‍ പതിക്കാനായി പുലയര്‍ക്കുവേണ്ടി കൊടുത്തിട്ടുള്ള 779 ഹര്‍ജികളില്‍ 769 എണ്ണത്തോളവും പേരില്‍ പതിച്ചുകൊടുക്കാന്‍ പാടില്ലാത്ത പുറംപോക്കു ഭൂമികളെ സംബന്ധിച്ചവയാകുന്നു. പേരില്‍ പതിച്ചുകൊടുക്കാവുന്നവയായി വിളപ്പില്‍ പകുതിയില്‍ 500 ഏക്കറിന്മേല്‍ വിസ്താരമുള്ള ഭൂമികള്‍ കിടപ്പുണ്ട്. അവിടെ പോകുന്നതിനു പുലയര്‍ക്ക് മനസ്സാണെങ്കില്‍ പേഷ്‌കാരോട് അപേക്ഷിക്കാവുന്നതാണ്.

വിദ്യാഭ്യാസ വിഷയത്തില്‍ സാധുക്കള്‍ക്കു നേരിടുന്ന അസൗകര്യവും സ്വാതന്ത്ര്യമില്ലായ്മയും

ശ്രീമൂലം പ്രജാസഭയുടെ അഷ്ടമയോഗം 7-ാം ദീവസം 1912 മാര്‍ച്ച് 4 (1087 കുംഭം 27) തിങ്കളാഴ്ച.
മഹാത്മാ അയ്യന്‍ കാളി (ഗവണ്മെന്റ് നിയമിച്ച മെമ്പര്‍):വെങ്ങാനൂര്‍ എലിമെന്ററി പള്ളിക്കൂടത്തില്‍ പുലയ വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്ന കാര്യത്തില്‍ എന്റെ വര്‍ഗക്കാരോട് ദയവായി ചെയ്തിട്ടുള്ള സഹായത്തിനായി അധഃസ്ഥിതരുടെ പ്രതിനിദിയായി ഞാന്‍ ഗവണ്മെന്റിനോടുള്ള കൃതജ്ഞതയെ ഞാന്‍ ബോധിപ്പിച്ചുകൊള്ളുന്നു. തെക്കന്‍ തിരുവിതാംകോട്ടില്‍ 7 പള്ളിക്കൂടങ്ങളില്‍ മാത്രമേ ഇപ്പോള്‍ പുലയര്‍ക്ക് പ്രവേശനം നല്‍കുന്നുള്ളൂ. സംസ്ഥാനത്തെ എല്ലാ പള്ളിക്കൂടങ്ങളിലും അവര്‍ക്കു പ്രവേശനം കൊടുക്കുന്നത് അഭിലഷണീയമാണെന്ന് ഞാന്‍ ബോധിപ്പിക്കുന്നു.

ദിവാന്‍: ഈഴവര്‍ക്ക് പ്രവേശനം അനുവദിക്കപ്പെട്ട എല്ലാ പള്ളിക്കൂടങ്ങളിലും ഇപ്പോള്‍ പുലയര്‍ക്ക് ചേരാവുന്നതാവുന്നു.

അയ്യന്‍കാളി: പുലയ വിദ്യാര്‍ത്ഥികള്‍ക്ക് (ചേരമര്‍ക്ക്) പ്രത്യേകിച്ച് ഫീസില്‍ ആനുകൂല്യങ്ങള്‍ കൊടുക്കേണ്ടതാകുന്നു. ഞങ്ങളെകക്കാള്‍ തുലോം മുന്നിട്ടുനില്‍ക്കുന്ന മുഹമ്മദന്മാര്‍ക്കു കൊടുത്തിട്ടുള്ള പീസിലെ ആനുകൂല്യങ്ങള്‍പോലും തങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല.

ദിവാന്‍: മുഹമ്മദന്മാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിങ്ങള്‍ക്കും തരുന്നില്ലയോ? അത് ചെയ്യാവുന്നതാണെന്ന ഞാന്‍ വിചാരിക്കുന്നു.

അയ്യന്‍കാളി: വിദ്യാഭ്യാസം, എഞ്ചിനീയറിംഗ്, മെഡിക്കല്‍ എന്നീ ഡിപ്പാര്‍ട്ടുമെന്റിലെ ജീവനക്കാരായി പുലയരെ നിയമിക്കാവുന്നതാവുന്നു. വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യാന്‍ ശേഷിയുള്ള ആളുകളുണ്ട്.

ദിവാന്‍: ഏതായാലും അവരുടെ സ്വന്തം കുഞ്ഞുങ്ങളെ തന്നെ പഠിപ്പിക്കുവാന്‍ അവരെ ഉപയോഗപ്പെടുത്താവുന്നതാണ്. പഠിപ്പിക്കുവാന്‍ ശേഷിയുള്ള പുലയര്‍ വല്ലവരും നിങ്ങളുടെ ഇടയില്‍ ഉണ്ടോ?

അയ്യന്‍കാളി: ഉണ്ട്.

ദിവാന്‍: അപ്രകാരമുള്ള ആളുകളുടെ ഒരു ലിസ്റ്റ് നിങ്ങള്‍ ഡയറക്ടറുടെ പക്കല്‍ കൊടുക്കണം.

അയ്യന്‍കാളി: രാജകീയ വിളംബരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും പബ്ലിക് റോഡുകളെ ഉപയോഗിക്കുന്നതിലും പബ്ലിക് കച്ചേരികളില്‍ ഹാജരാകുന്നതിലും (കോടതികളിലും) പുലയര്‍ സങ്കടങ്ങള്‍ അനുഭവിച്ചുവരുന്നു എന്നും അതു നിവര്‍ത്തിക്കുവാന്‍ നടപടി നടത്തേണ്ടതാവുന്നു എന്ന് അയ്യന്‍കാളി വാദിച്ചു.

ദളിതരുടെ പേരില്‍ സര്‍ക്കാര്‍ ഭൂമി പതിടച്ചുനല്‍കേണ്ട ആവശ്യകത

(ശ്രീമൂലം പ്രജാസഭയുടെ നവമയോഗം രണ്ടാം ദിവസം 1913 ഫെബ്രുവരി 13 (1088 കുഭം 2 വ്യാഴം)


മഹാത്മാ അയ്യന്‍കാളി:

എന്നെ ഒരു മെമ്പറായി നിയമിച്ചതിലേക്കും സാമുദായിക സ്വാതന്ത്ര്യങ്ങള്‍, വിദ്യാഭ്യാസം മുതലായ കാര്യങ്ങളില്‍ മറ്റു വര്‍ഗക്കാരോടുകൂടി എന്റെ വര്‍ഗക്കാര്‍ ഈയിടെ അനുഭവിച്ചുവരുന്ന അസംഖ്യം അസംഖ്യം നന്മകള്‍ക്കുമായി എന്റെ വര്‍ഗക്കാര്‍ക്കുവേണ്ടി അവരുടെ കൃതജ്ഞതയെ ബോധിപ്പിക്കുകയും ഈ നയത്തെത്തന്നെ ഭാവികാലത്തും അനുവര്‍ത്തിക്കണമെന്നും ഞാന്‍ അപേക്ഷിക്കുകയും ചെയ്തുകൊള്ളുന്നു. പുലയര്‍ക്ക് കെട്ടിടം വട്ടുകൊടുക്കുന്നതിനായി നെയ്യാറ്റിന്‍കര താലൂക്കില്‍ വിളപ്പില്‍ പകുതിയില്‍ തറവില കൂടാതെ 500 ഏക്കര്‍ തരിശുഭൂമി കൊടുത്തുകഴിഞ്ഞ സഭായോഗത്തില്‍ ഈ വിഷയത്തെപ്പറ്റി ഞാന്‍ ബോധിപ്പിച്ച നിവേദനത്തെ ആദരിച്ചതിലേക്കും ഞാന്‍ ഗവണ്മെന്റിനോട് എന്റെ കൃതജ്ഞതയെ സമര്‍പ്പിച്ചുകൊള്ളുന്നു.

പള്ളിപ്പുറം പകുതിയിലും കഴക്കൂട്ടം പകുതിയിലും ആയിരത്തില്‍പരം പുലയ പാര്‍പ്പിടങ്ങള്‍ നശിപ്പിച്ചുകളഞ്ഞിരിക്കുന്നു. കൃഷിക്കായുള്ള തരിശുഭൂമികളെ അവരുടെ പേരില്‍ പതിച്ചുകിട്ടുന്നതിന് അവരില്‍ ചിലര്‍ റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ അപേക്ഷകള്‍ കൊടുത്തി#്ടടുണ്ട്. പേരില്‍ പതിക്കുന്നതു സംബന്ധിച്ച നടപടികളെ വേഗം പൂര്‍ത്തിയാക്കുന്നതിനും ആ ഭൂമികളെ അവര്‍ക്കു കൊടുക്കുന്നതിനുംവേണ്ട ഉത്തരവുകള്‍ സംബന്ധപ്പെട്ട റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ അയച്ച് ആ ഭാഗത്തുള്ള എന്റെ വര്‍ഗക്കാരുടെ സങ്കടങ്ങളെ തീര്‍ക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.

ഞങ്ങളുടെ പാര്‍പ്പിനായി സംസ്ഥാനത്തിലെ പല ഭാഗങ്ങളിലും ഇതുപോലുള്ള ഭൂമികളെ എന്റെ വര്‍ഗക്കാര്‍ക്ക് പതിച്ചുകൊടുക്കണമെന്ന് പൊതുവായി ഞാന്‍ അപേക്ഷിച്ചുകൊള്ളുന്നു. അവസാനമായി എനിക്ക് ഇത്രമാത്രമേ പറയാനുള്ളൂ. കോട്ടയം ഡിവിഷനിലെ പുലയവര്‍ഗക്കാരുടെ കാര്യങ്ങളെപ്പറ്റി ബോധിപ്പിക്കുവാനന്‍ ഈ സഭയില്‍ ആരുമില്ല. അതുകൊണ്ട് ആ ഡിവിഷനിലെ വര്‍ഗക്കാരില്‍നിന്ന് അടുത്ത ആണ്ടുമുതല്‍ പ്രജാസഭയില്‍ നിയമിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.

ശ്രീ അയ്യന്‍കാളി പങ്കെടുത്ത രണ്ടാമത്തെ പ്രജാസഭായോഗം

1913 ഫെബ്രുവരി 12നു ചേര്‍ന്നു

ഭൂപ്രശ്‌നം ഒരിക്കല്‍ക്കൂടി ശക്തിയായി ഉന്നയിക്കുവാന്‍ ഈ അവസരം അദ്ദേഹം ഉപയുക്തമാക്കി. അധകൃത ജനതയ്ക്ക് ആനുകൂല്യം നല്‍കുന്നതില്‍ ചില പരിമിതകള്‍ ഉള്ളതായി ദിവാന്റെ മറുപടിയില്‍നിന്നു വെളിവായി. സര്‍ക്കാര്‍ വകുപ്പിലെ കാലതാമസത്തിനെതിരെ അയ്യന്‍കാളി ഇവിടെ വിരല്‍ചൂണ്ടുന്നത് ശ്രദ്ധാര്‍ഹമത്രേ. അതേ സമ്മേളനത്തില്‍ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസം ഉദ്യോഗലബ്ദി എനനീ വിഷയങ്ങളെ മുന്‍നിര്‍ത്തിയുള്ള ദീര്‍ഗ ചര്‍ച്ചയ്‌ക്കൊടുവില്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ഹളെ എങ്ങനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിപ്പിക്കാമെന്ന് ശ്രീ അയ്യന്‍കാളി സസൂക്ഷ്മ ദൃഷ്ടിയോടെ നിര്‍ദ്ദേശിച്ചു. ദിവാന് ഒഴിഞ്ഞുമാറുവാന്‍ കഴിയാത്തവിധം ഉദ്യോഗലബ്ദിക്കുള്ള അഞ്ചു മാര്‍ഗങ്ങള്‍ അദ്ദേഹം അക്കമിട്ടു നിരത്തി.

അധഃസ്ഥിതര്‍ക്ക് ഉദ്യോഗങ്ങള്‍ക്കായുള്ള മാര്‍ഗങ്ങള്‍

മഹാത്മാ അയ്യന്‍കാളി: സര്‍ക്കാര്‍ ജീവനത്തില്‍ കീഴ് ജീവനങ്ങളാല്‍ പുലയരെ നിയമിക്കേണ്ട വിഷയത്തെ അനുകൂലമായി ആലോചിക്കാമെന്ന് കഴിഞ്ഞ പ്രജാസഭായോഗത്തില്‍ ഗവണ്മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉദ്യോഗത്തില്‍ പുലയരെ ചേര്‍ക്കാവുന്നതായ ഡിപ്പാര്‍ട്ടുമെന്റും ചുരുക്കമാണെന്ന് എനിക്കറിയാം. ഞാന്‍ പറയുന്ന വിധത്തില്‍ പുലയരെ തടവുകൂടാതെ നിയമിക്കുന്നതിന് ഗവണ്മെന്റ് പ്രീതിപുരസ്‌കരം ആജ്ഞാപിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. (1) സര്‍ക്കാര്‍ അച്ചുകൂടത്തിലല്‍ ഇപ്പോള്‍ ഏതാനും പുലയര്‍ പീസ് വര്‍ക്‌സ് ജോലി ചെയ്തുവരുന്നു. അവരെയും അക്ഷരം ചേര്‍ക്കുവാന്‍ നല്ലതുപോലെ അറിയാവുന്ന മറ്റുള്ളവരെയും അവരെ സ്ഥിരം ലാവണങ്ങളില്‍ നിയമിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.

(2) പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ടുമെന്റില്‍ കൂലിവേലയ്ക്കായി ഇപ്പോള്‍ പുലയരെ ധാരാളം നിയമിച്ചുവരുന്നു. മതിയാംവണ്ണം വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള ഏതാനുംപേര്‍ക്ക് മേസ്തിരി മുതലായ ചില്ലറ ജീവനങ്ങള്‍ കൊടുക്കാവുന്നതാകുന്നു.

(3) പുലയരെ വാര്‍ഡന്മാരായി നിയമിക്കുന്നതിലേക്കായി പുലയ വാര്‍ഡുകളുള്ള ആശുപത്രികളുടെ ഒരു ലിസ്റ്റില്‍ ഗവണ്മെന്റ് ആജ്ഞാപിച്ചതിന്‍പടി അയച്ചിരുന്നു. അതിന്മേല്‍ എന്തു നടപടി നടത്തിയെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞില്ല. ഇവകളില്‍ എല്ലാം പുലയരെ വാര്‍ഡന്മാരായി നിയമിക്കുന്നതിന് വേഗത്തില്‍ ആജ്ഞകള്‍ അയയ്ക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.

(4) പുലയന്മാരെ വനം ഡിപ്പാര്‍ട്ടുമെന്റില്‍ കാവല്‍ ഗാര്‍ഡുകളായും നിയമിക്കുന്നത് ഗുണകരമാണ്. അവരെ അപ്രകാരം നിയമിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.

(5) പുലയരെ ആദായകരമായ വിധത്തില്‍ ജോലിക്ക് ആക്കാവുന്നതായി അനേകം പണികള്‍ കരകൗശല വിദ്യാശാലയിലുമുണ്ട്. എന്റെ അഭിപ്രായത്തില്‍ പുലയരെ തടവുകൂടാതെ നിയമിക്കാവുന്നതായി സംസ്ഥാനത്തുള്ള ഡിപ്പാര്‍ട്ടുമെന്റില്‍ ചിലത് മേല്‍പ്പറഞ്ഞവയാകുന്നു. പ്രത്യേക ശാസ്ത്രീയ ജ്ഞാനമോ കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയോ വേണ്ടാത്ത ജീവനങ്ങള്‍ക്കെല്ലാം പുലയരെ നിയമിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.

ദിവാന്റെ മറുപടി: ഈ സംഗതിയെക്കുറിച്ച് അന്വേഷിക്കുന്നതാവുന്നു. വനംവകുപ്പ് ഡിപ്പാര്‍ട്ടുമെന്റില്‍ വളരെയധികം പുലയരെ, നിയമിക്കാവുന്നത് നല്ല അഭിപ്രായംതന്നെ.

സര്‍ക്കാര്‍ പാഠശാലകളില്‍ പുലയക്കുട്ടികളെ ചേര്‍ത്തു പഠിപ്പിക്കണം


ശ്രീമൂലം പ്രജാസഭയുടെ ദശമയോഗം 6-ാം ദിവസം 1914 ഫെബ്രുവരി 26 (1089 കുംഭം 15)

മഹാത്മാ അയ്യന്ഡകാളി: സര്‍ക്കാര്‍ പാഠശാലകളില്‍ പുലയക്കുട്ടികളെ ചേര്‍ത്തു പഠിപ്പിക്കുന്നതിന് ഗവണഅമെന്റ് മുമ്പുതന്നെ ഉത്തരവു കൊടുത്തിട്ടുള്ള വകയ്ക്കായി ഞാന്‍ വന്ദനം പറഞ്ഞുകൊള്ളുന്നു. എന്നാല്‍ ഈ ഉത്തരവുകളുണ്ടായിരുന്നിട്ടും ചില പാഠശാലകളിലെ അധികാരസ്ഥന്മാര്‍ പല നിസ്സാര കാരണവും പറഞ്ഞ് അവര്‍ക്കു പ്രവേശനം കൊടുക്കുന്നില്ലായെന്നത് കഷ്ടമായിരിക്കുന്നു. പുലയക്കുട്ടികള്‍ക്ക് ഒരിക്കല്‍ പ്രവേശനം കൊടുത്തിട്ടുള്ള സ്ഥലങ്ങളില്‍ മേലാല്‍ യാതൊരു ഉപദ്രവുമില്ല. നെയ്യാറ്റിന്‍കര, വെങ്ങാനൂര്‍, പുല്ലാട് ഈ സ്ഥലങ്ങളിലുള്ള ഇപ്പോഴത്തെ സ്ഥിതി എന്റെ വാക്കുകളെ ദൃഷ്ടാന്തീകരിക്കും. ഈ ഉപദ്രവത്തിന് അടിസ്ഥാനമായി ഉള്ളത് ചില പാഠശാലകളിലെ വാദ്യാന്മാരാണ്. ജനങ്ങളല്ല എന്നെനിക്കറിയാം. അതുകൊണ്ട് മുമ്പുതന്നെ കൊടുത്തിട്ടുള്ള ഗവണ്മെന്റ് ഉത്തരവുകളെ നടത്തിക്കന്നതിന് വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പാഠശാല ഇന്‍സ്‌പെക്ടര്‍മാര്‍ക്കും നിഷ്പക്ഷമായ ഉത്തരവുകള്‍ കൊടുക്കമെന്നും ഞാന്‍ അപേക്ഷിക്കുന്നു.

No comments:

Post a Comment