Friday, 27 October 2017

ജാതി സർട്ടിഫിക്കറ്റ് - നിബന്ധനകൾ

മറ്റ് പിന്നോക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റിനുവേണ്ടി രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് പതിപ്പിച്ച് വില്ലേജ് ഓഫീസര്‍ക്കോ അക്ഷയയിലോ അപേക്ഷ നല്‍കണംതെളിവിനായി ജാതി രേഖപ്പെടുത്തിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ്സ്ക്കൂള്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് റേഷന്‍കാര്‍ഡ്പരിവര്‍ത്തനം നടത്തിയവരാണെങ്കില്‍ ബന്ധപ്പെട്ട ഗസറ്റ് പരസ്യം എന്നിവയുണ്ടെങ്കില്‍ തെളിവിനായി ഹാജരാക്കണംഇവയുടെ അടിസ്ഥാനത്തില്‍ പ്രാദേശിക അന്വേഷണം നടത്തിയതിനു ശേഷമാണ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക.ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവരുടെ സ്വദേശം ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് അല്ല എന്നുണ്ടെങ്കില്‍ അവര്‍ ജനിച്ചു വളര്‍ന്ന താലൂക്കില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കേണ്ടതാണ്.

Saturday, 14 October 2017

മഹാത്മാ കാവാരിക്കുളം കണ്ഠന്‍ കുമാരന്‍

ജീവ ചരിത്ര സംഗ്രഹം

ഈ ശ്രേണിയില്‍ സാംബവ സമുദായത്തില്‍നിന്നും ജന്മംകൊണ്ട സാമൂഹ്യപരിഷ്‌കര്‍ത്താവും അധഃസ്ഥിത നേതാവുമായിരുന്നു ശ്രീമൂലം പ്രജാസഭാ മെമ്പറായിരുന്ന മഹാത്മാ കാവാരിക്കുളം കണ്ഠന്‍ കുമാരന്‍. പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ മല്ലപ്പള്ളിയ്ക്കടുത്ത് പെരുമ്പെട്ടി ഗ്രാമത്തില്‍ 1868 ഒക്ടോബര്‍ 25 ന് കാവാരിക്കുളത്തു വീട്ടില്‍ കണ്ഠന്റെയും, മാണിയുടെയും മകനായി കണ്ഠന്‍കുമാരന്‍ ജന്മംകൊണ്ടു. ആധ്യാത്മിക തേജസ്വികളായ ബ്രഹ്മശ്രീ. പൊയ്കയില്‍ ശ്രീ കുമാര ഗുരുദേവനും, ശുഭാനന്ദ ഗുരുദേവനും ജന്മം നല്‍കിയ സാംബവ സമുദായത്തിലായിരുന്നു കണ്ഠന്‍ കുമാരന്റെയും ജനനം. തീണ്ടല്‍ ജാതിയില്‍ ജനിച്ചതുമൂലം പള്ളിക്കൂടത്തില്‍ ചേര്‍ന്നു വിദ്യാഭ്യാസം ചെയ്യുന്നതിനും അദ്ദേഹത്തിനു അവസരം നിഷേധിച്ചിരുന്നുവെങ്കിലും കിട്ടുപിള്ള ആശാന്‍ എന്ന ഗുരു ശ്രേഷ്ഠന്‍ അതീവ രഹസ്യമായി മലയാളവും സംസ്‌കൃതവും ബാലനായ കുമാരനെ അഭ്യസിപ്പിക്കുവാന്‍ സൗമനസ്യം കാട്ടി. ഒരു പറയബാലനെ പഠിപ്പിച്ചതിന്റെ പേരില്‍ ആശാനു സ്വസമുദായത്തില്‍നിനനും ഇതര സവര്‍ണ്ണ പ്രമാണിമാരില്‍നിന്നും ഭീഷണിയും വിലക്കും നേരിട്ടതിനാല്‍ പഠനം പൂര്‍ത്തിയാക്കുവാന്‍ കുമാരനും കഴിഞ്ഞില്ല.

Friday, 13 October 2017

മഹാത്മാ അയ്യന്‍കാളി ശ്രീമൂലം പ്രജാസഭയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗങ്ങളും ദിവാന്റെ മറുപടിയും



കേരളത്തിലെ ആദ്യത്തെ ദലിത് രാഷ്ട്രീയ നേതൃത്വമായിരുന്നു മഹാത്മ അയ്യന്‍കാളി. അയ്യന്‍കാളിയുടെ ചരിത്രം ബോധപൂര്‍വ്വം മറച്ചുവയ്ക്കപ്പെട്ടിരു ന്നതാണ്. പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്ന എഴുത്തുകാരും അയ്യന്‍കാളിയെ തമസ്‌കരിചച്ചതിന്റെ ഫലമായി അരനൂറ്റാണ്ടുകാലം അവര്‍ക്ക് ഈ ചരിത്രത്തെ മൂടിവയ്ക്കുവാന്‍ കഴിഞ്ഞു. ശ്രീമൂലം പ്രജാ സഭയില്‍ മെമ്പറായിരുന്നുകൊണ്ട് പട്ടികജാതി- വര്‍ഗക്കാര്‍ക്ക് അനുകൂലമായി അനേക നിയമങ്ങള്‍ നിര്‍മമിക്കുവാന്‍ കഴിഞ്ഞു. സഭയ്ക്കു പുറത്ത് സമരങ്ങളിലൂടെയും ബലമായും പല കാര്യങ്ങളിലും നേടിയെടുത്തു. പൊതുനിരത്തില്‍ക്കൂടി സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യം, വിദ്യാലയ പ്രവേശനത്തിനുള്ള സ്വാതന്ത്ര്യം, വേലയ്ക്കു മാന്യമായി കൂലി ലഭിക്കുകയെന്ന ആവശ്യം, പ്രജാസഭയില്‍ ആനുപാതികമായ അംഗത്വം വേണമെന്നുള്ള ആവശ്യം, സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിയമനം വേണമെന്നുള്ള ആവശ്യം, ഭൂരഹിതരായവര്‍ക്ക് ചതുപ്പുനിലങ്ങള്‍ പതിച്ചുനല്‍കണം, വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ധനസഹായം (ഗ്രാന്റ്) അനുവദിക്കുക, ശ്മശാനങ്ങള്‍ സ്ഥാപിക്കുക എന്നു തുടങ്ങി ജനനംമുതല്‍ മരണംവരെയുള്ള മനുഷ്യന്റെ എ#ലലാ ആവശ്യങ്ങളും ഉയര്‍ത്തുകയും അതെല്ലാം നേടിയെടുക്കുകയും ചെയ്തിരുന്നു.

മഹാത്മാ അയ്യന്‍കാളിക്കുശേഷം ജനാധിപത്യനന്തരം ജാതി-സമുദായ സംഘടനകള്‍ക്ക് ഉപരിയായി ദലിത് രാഷ്ട്രീയബാധയുള്ള ശക്തമായ പ്രസ്ഥാനം കേരളത്തില്‍ വികസിക്കുവാന്‍ കഴിയാതെപോയതാണ് കേരളത്തിലെ ദളിതര്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ ദുരന്തം. അയ്യന്‍കാളി നടത്തിയ സമരങ്ങളെല്ലാം വിജയമായിരുന്നു. എന്നാല്‍ അയ്യന്‍കാളിക്കുശേഷം ഇതുപോലൊരു നേതാവ് ഉണ്ടായില്ല. ഇതു മുതലെടുത്തുകൊണ്ട് പിന്നീടുവന്ന വിപ്ലവ പാര്‍ട്ടികള്‍ (കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍) ഈ സമരങ്ങള്‍ പലതും ഏറ്റെടുക്കുകയും ഭൂരിപക്ഷം സമരങ്ങള്‍ പരാജയപ്പെടുത്തുകയും ചെയ്തതിന്റെ ഫലമയി സമരത്തെയും വിപ്ലവത്തെയും ദലിതര്‍ക്ക് താത്പര്യമില്ലാതാവുകയും തങ്ങള്‍ വിശ്വസിച്ച (സവര്‍ണ്ണ) പാര്‍ട്ടി അധികാരത്തില്‍ വന്നിട്ട് ചെപ്പടിവിദ്യകള്‍ (നക്കപ്പിച്ചകള്‍) കാണിച്ച് വഞ്ചിച്ചതുകൊണ്ട് നിരാശയരായിരിക്കുന്ന ജനതയെയാണ് നമുക്കിന്നു കാണുവാന്‍ കഴിയുന്നത്.

Thursday, 12 October 2017

സംവരണം എന്ത് എന്തിന്

ചോ : സംവരണം നല്‍കുന്നതുകൊണ്ടല്ലേ ഇപ്പൊഴും ഇന്ത്യയില്‍ ജാതീയത നിലനില്‍ക്കുന്നത് ?


സംവരണം നല്‍കിത്തുടങ്ങുന്നതിനുമുന്‍പ് ഇന്ത്യയില്‍ എന്തായിരുന്നു അവസ്ഥ ? എല്ലാവരും സമന്‍മാരായിരുന്നോ ? ജാതീയതയുടെ ദുരിതങ്ങള്‍ അനുഭവിച്ച ജനവിഭാഗങ്ങളെയും മറ്റുള്ളവര്‍ക്കൊപ്പം  ശക്തിപ്പെടുത്തി ജാതീയതയെ തുടച്ചു നീക്കാനുള്ള പരിശ്രമമാണ്  സംവരണം, അത് ജാതീയതയ്ക്കു കാരണമാകുമെന്ന് പറയുന്നത്  മരുന്നുകഴിക്കുന്നതാണ് രോഗങ്ങൾ ഉണ്ടാകാന്‍ കാരണമെന്ന് പറയുന്നതിന് തുല്യമാണ്.

ചോ : സംവരണം നല്‍കുന്നത് എഫിഷ്യന്‍സിയെ ബാധിക്കില്ലെ ?

 സംവരണത്തിന്‍റെ കാര്യം വരുമ്പോള്‍ മാത്രം പലരും എഫിഷ്യന്‍സിയുടെ കാര്യമോര്‍ത്തു ദുഖിക്കുന്നത് പരിഹാസ്യമാണ് . അനേകം സ്വകാര്യ കോളേജുകളില്‍ നിന്നു എം‌ബി‌ബി‌എസും എഞ്ചിനീയറിങ്ങും പഠിച്ചിറങ്ങുന്നവരെക്കുറിച്ച് ആരും ഇങ്ങനെയൊരു വാദമുയര്‍ത്തിക്കാണാറില്ലല്ലോ. ആവശ്യമായ പരിശീലനം നല്‍കിയാല്‍ മിക്കവര്‍ക്കും ചെയ്യാന്‍ കഴിയുന്നതാണ് ആധുനിക സമൂഹത്തിലെ തൊഴിലുകളില്‍ ഭൂരിഭാഗവും.കൂടാതെ ഒരു സമൂഹത്തിലെ  .എല്ലാ ജനവിഭാഗങ്ങളുടെയും ഉയര്‍ച്ചയ്ക്കും താഴ്ച്ചയ്ക്കും ഉത്തരവാദി ആ  സമൂഹം തന്നെയാണ്, ഒരു  സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുന്നത് എഫിഷ്യന്‍സി കുറയാനിടയാക്കുന്നുണ്ടെങ്കില്‍ അത് സഹിക്കാന്‍ ആ സമൂഹം ബാധ്യസ്ഥമാണ്.