#പൗരത്വ നിയമത്തിനൊപ്പം #ദളിതർ ചിന്തിക്കേണ്ടത്
ഭരണഘടനാ ലംഘനം എന്ന പേരിലാണല്ലോ ഈ നിയമത്തെ കുറിച്ച് ഇപ്പോൾ കൂടുതൽ ചർച്ച നടക്കുന്നത്. ആർട്ടിക്കിൾ 14 ലഘിച്ചു എന്നും അതായത് ഇന്ത്യയിലെ ഒരു നിയമത്തിനും ഒരു നിയമഭേദഗതിക്കും മതപരമായ വേർതിരിവ് പാടില്ലാ എന്നും അങ്ങനെ മുസ്ലീം മതത്തെ ഒറ്റപ്പെടുത്തിയത് കാരണം മുസ്ലീം സമുദായം ഒന്നടങ്കം ആപത്തിലകപ്പെട്ടിരിക്കുകയാണെന്നും സമീപ ഭാവിയിൽ ക്രിസ്തീയ, ദലിത വിഭാഗങ്ങൾക്കും ഇത് ഭവിച്ചേക്കാവുന്നതാണെന്നും ഇന്നത്തെ പത്രത്തിൽ ആർച്ച് ബിഷപ്പടക്കം സംസാരിച്ചത് നാമെല്ലാവരും കേൾക്കുന്നു.
എന്താണ് ആർട്ടിക്കിൾ 14?
ഇന്ത്യയുടെ ഭരണഘടനയിലെ അനുഛേദം 14 ഏതൊരു വ്യക്തിക്കും (പൗരന്മാർ, വിദേശികൾ എന്ന വിവേചനമില്ലാതെ) നിയമത്തിന് മുന്നിൽ തുല്യതയും ഇന്ത്യയുടെ പ്രദേശത്തിനകത്ത് തുല്യ പരിരക്ഷയും ഉറപ്പുനൽകുന്നു. ഇതുപ്രകാരം മതം, വംശം, ജാതി, ലിംഗം അല്ലെങ്കിൽ ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലായെന്ന് ഇന്ത്യൻ ഭരണഘടന നിഷ്കർഷിക്കുന്നു.
ഇനി നമ്മുടെ വിഷയത്തിലേക്ക്
1950ൽ പ്രസിഡൻഷ്യൽ ആക്ട് എന്നൊരു നിയമഭേദഗതി ഇന്ത്യയിൽ കൊണ്ടു വന്നു. എന്താണത്?? ഹിന്ദുമതം, സിഖ് മതം, ബുദ്ധമതം, ജൈനമതം ഒഴികെ മറ്റ് ന്യൂനപക്ഷമതങ്ങൾ സ്വീകരിക്കുന്ന പട്ടികജാതിക്കാർ പട്ടികജാതിപദവിയിൽ നിന്നും പുറത്താകും. ഫലത്തിൽ സർക്കാർ പട്ടികജാതിക്കാർക്ക് വേണ്ടി നൽകുന്ന ആനുകൂല്യങ്ങൾ ഇവർക്ക് ലഭ്യമല്ലാതാകും. നിർബന്ധിതഹിന്ദു എന്ന അപകടാവസ്ഥയിലേക്ക് പട്ടികജാതിക്കാർ ഒതുങ്ങേണ്ടി വരും. പണ്ടേ ദുർബല, പിന്നെ ഗർഭിണിയും എന്ന അവസ്ഥയിലായി മറ്റ് മതങ്ങൾ (ക്രിസ്തുമതം മാത്രം) സ്വീകരിച്ചവർ. ഹിന്ദു ഭുരിപക്ഷം നിലനിറുത്താനായി ആദ്യം തുടങ്ങി വച്ച സവർണ്ണ നീക്കം.
എന്തേ? ഇതൊരു വിവേചനമല്ലേ?
ഇതിനെതിരേ ഒരു മത സംഘടനയും പ്രതികരിച്ചതായി കണ്ടിട്ടില്ല. പകരം ഇവർക്ക് അങ്ങനെ ഒരു പദവിയുടെ ആവശ്യമില്ല എന്ന് പറഞ്ഞ് എണ്ണത്തിൽ ചേർക്കുകയും ഈ എണ്ണം പറഞ്ഞ് അധികാരങ്ങളും സ്ഥാപനങ്ങളും നേടിയെടുത്ത് അവരുടെ വേണ്ടപ്പെട്ടവർക്ക് സർക്കാർ ശമ്പളം വാങ്ങിക്കൊടുത്തു, അപ്പോൾ പ്രതികരിക്കാത്തവരാണ് ഇപ്പോൾ ഭരണഘടനാലംഘനം എന്ന് മുറവിളി കൂട്ടുന്നത്. മത സംഘടന മാത്രമല്ല, പല പ്രമുഖരാഷ്ട്രീയ കക്ഷികളും ഈ ഭരണഘടനാ ലംഘനത്തിന് മൗനാനുവാദം അപ്പോൾ നൽകി എന്നുള്ളതാണ് സത്യം.
കാരണം ഇത് ദളിതരല്ലേ??
ദളിതർ അതോടെ രണ്ടായി ഭിന്നിക്കപ്പെടുകയും ചെയ്തു. ഇപ്പോഴും ഈ വിവേചനം തുടർന്നു പോരുന്നു. എന്തിന്? പല പട്ടികജാതി സംഘടനകളും ഭരണഘടന ലംഘനത്തിനെതിരെ സമരം ചെയ്യുമ്പോൾ ഈ ലംഘനം മന:പൂർവ്വമായി മറന്നുകളയുന്നു.
മുസ്ലിങ്ങൾക്കോ മറ്റ് സമുദായങ്ങൾക്കോ വേർതിരിവ് വന്നാൽ അത് ഭരണഘടനാ ലംഘനം..
ദലിതർക്ക് ഈ വേർതിരിവ് വന്നാൽ ഭരണഘടനാലംഘനമല്ല... എന്തൊരു വിരോധാഭാസം..
1950ലെ പ്രസിഡൻഷ്യൽ ആക്ട്, ആർട്ടിക്കിൾ 14ൻ്റെ ലംഘനമാണ്. അതും റദ്ദാക്കണം. ദലിതർ ഏത് മതമായിരുന്നാലും എല്ലാ മേഖലയിലും അവഗണന അനുഭവിക്കുന്നവരാണ് എന്ന സത്യം നിയമവ്യവസ്ഥ അംഗീകരിക്കണം.. പാർലമെൻ്റിനും നിയമസഭയ്ക്കും ഇപ്പോൾ ഓർഡിനൻസും നിയമഭേദഗതികളും ഉണ്ടാക്കാമല്ലോ.. ഇതിലും നടപ്പാകണം..
No comments:
Post a Comment